Connect with us

Kannur

ഡിജിറ്റൽ റീസർവ്വേ: ജില്ലയിൽ ആദ്യം പൂർത്തിയാകുക അഴീക്കോട് സൗത്തിൽ

Published

on

Share our post

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ ജില്ലയിൽ അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവ്വേ അഴീക്കോട്ട് ഏപ്രിൽ 10ന് പൂർത്തിയാക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി.

സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ബാങ്ക് വായ്പ നേടാനുള്ള നടപടി സുഗമമാക്കൽ, സ്വത്ത് തർക്കം ഇല്ലാതാക്കൽ, സമഗ്രമായ ഗ്രാമതല ആസൂത്രണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടത്തുന്നത്. ഇത് കേരളത്തിൽ നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശം.

ആദ്യഘട്ടത്തിൽ ജില്ലയിലെ 14 വില്ലേജുകളിലാണ് സർവ്വേ പുരോഗമിക്കുന്നത്. 782 ഹെക്ടർ വിസ്തീർണമുള്ള അഴീക്കോട് സൗത്തിൽ 35 ശതമാനം പ്രവൃത്തി പൂർത്തിയായി. ഇതിനായി 46 സർവ്വേയർമാരും 26 ഹെൽപ്പർമാരും ഈ വില്ലേജിൽ പ്രവർത്തിക്കുന്നുണ്ട്. ജി.പി.എസ് യന്ത്രങ്ങൾ, ഡ്രോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് സർവ്വേ.

ബുധനാഴ്ച രാവിലെ അഴീക്കോട് സൗത്ത് ക്യാമ്പ് ഓഫീസിൽ എത്തിയ കലക്ടർ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടർന്ന് വട്ടക്കണ്ടി പ്രദേശത്തെ വീടുകളിലെത്തി സർവ്വേയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

സർവ്വേക്ക് മുമ്പ് മുഴുവൻ കൈവശക്കാരും ഭൂനികുതി ഓൺലൈനായി അടച്ച് റെലിസ് സോഫ്റ്റ് വെയറിൽ തങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടർ പറഞ്ഞു. സർവ്വേയിൽ ഉൾപ്പെടാതെ പോയാൽ ഭൂനികുതി അടക്കാനും റവന്യൂ, സർവ്വേ, രജിസ്‌ട്രേഷൻ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്ക് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്.

അതിനാൽ സർവ്വേയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ‘എന്റെ ഭൂമി’ പോർട്ടൽ പരിശോധിച്ച് ഉറപ്പാക്കണം. വ്യക്തമായി അതിർത്തികൾ സ്ഥാപിച്ചും കാടു വെട്ടിത്തെളിച്ചും ജനങ്ങൾ സഹകരിക്കണം. ആവശ്യപ്പെടുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ സർവ്വേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീസർവ്വേ സൂപ്രണ്ട് പി സുനിൽകുമാർ, ജില്ലാ സർവ്വേ സൂപ്രണ്ട് രാജീവൻ പട്ടത്താരി, മാസ്റ്റർ ട്രെയിനി ടി പി മുഹമ്മദ് ഷെരീഫ്, ഹെഡ് സർവ്വെയർ പി വിനോദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു


Share our post

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Trending

error: Content is protected !!