Kannur
മീനച്ചൂടിൽ വലഞ്ഞ് നാട്; വയലേലകളും വരണ്ടുണങ്ങുന്നു

പയ്യന്നൂർ: കത്തുന്ന മീനച്ചൂടിൽ വലഞ്ഞ് നാട്. പകൽചൂടിലാകട്ടെ വയലേലകളും വരണ്ടുണങ്ങുന്നു. വേനൽമഴ കുറഞ്ഞതാണ് കണ്ണൂരിലെ വയലേലകൾ പോലും കരിഞ്ഞുണങ്ങാൻ കാരണമായത്.
സംസ്ഥാനത്ത് ഈ വർഷത്തെ വേനൽ മഴയുടെ കുറവ് ശരാശരി 39 ശതമാനമാണെങ്കിൽ കണ്ണൂരിൽ അത് 100 ശതമാനമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിലെ മലയോര മേഖലകളിൽ പോലും ഇക്കുറി വേനൽമഴ ഉണ്ടായില്ല.
മുൻ വർഷങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ച പ്രദേശങ്ങളെല്ലാം ഇക്കുറി മഴയില്ലാതെ വരളുകയാണ്. മിക്കയിടത്തും ചാറ്റൽ മഴ പോലും ഉണ്ടായില്ല.
ചൂടുവിതക്കുന്ന വടക്കു കിഴക്കൻ കാറ്റ്
കരപ്രദേശങ്ങൾ താണ്ടിയെത്തുന്ന ജലാംശം കുറഞ്ഞതും വരണ്ടതുമായ വടക്കുകിഴക്കൻ കാറ്റ് താപനില ഉയരുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
വൻതോതിലുള്ള വനനശീകരണവും ഇടനാടൻ ചെങ്കൽക്കുന്നുകൾ ഇടിച്ചുനിരത്തുന്നതും പശ്ചിമഘട്ടങ്ങളിലെ അനിയന്ത്രിത ചെങ്കൽ ക്വാറികളും ഇടനാട്ടിലെയും തീരപ്രദേശങ്ങളിലെയും വരൾച്ചക്ക് ആക്കം കൂട്ടുന്നതായി പരിസ്ഥിതി പ്രവർത്തകരും പറയുന്നു. കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ വള്ളിവളപ്പിൻമൂല പാടശേഖരത്തിലെ മിക്ക വയലുകളും വരണ്ട് വിണ്ടുകീറിയ നിലയിലാണ്.
പുഞ്ചപ്പാടങ്ങളും വരളുന്നു
മുൻകാലങ്ങളിൽ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പോലും വെള്ളം കെട്ടിനിന്നിരുന്നു. ഈ വയലുകൾ ചൂടുകൊണ്ട് വിണ്ടുകീറിയ നിലയിലാണ്. കനത്ത പകൽ ച്ചൂട് കാരണം നെല്ല് കൊയ്യാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. മിക്ക പാടശേഖരങ്ങളിലും കൊയ്യാൻ ബാക്കിയുണ്ട്.
വയലോരങ്ങളിലെ തോടുകൾ വറ്റിവരണ്ടതോടെയാണ് വയലുകളിലെ ഈർപ്പം ഗണ്യമായി കുറഞ്ഞത്. മുൻകാലങ്ങളിൽ വേനൽമഴ ലഭിക്കാറുണ്ട്. ഇക്കുറി വേനൽമഴ ലഭിക്കാത്തതും തുലാവർഷം കുറഞ്ഞതും വരൾച്ച കൂടാൻ കാരണമായതായി കൃഷിക്കാർ പറയുന്നു.
കാർഷിക കലണ്ടർ താളം തെറ്റുന്നു
രണ്ടാംവിള കൊയ്തശേഷം വയലിൽ പയർ വർഗങ്ങളും വെള്ളരിയും കൃഷി ചെയ്യാറുണ്ട്. എന്നാൽ, വയൽ വരണ്ടുണങ്ങിയതോടെ ഈ കൃഷികൾ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പാടങ്ങളിലെ നഷ്ടക്കകണക്കിനേക്കാൾ ഭീകരമാണ് നാണ്യവിളകളുടെ നാശം.
മിക്ക പ്രദേശങ്ങളിലും വെള്ളമില്ലാത്തതിനാൽ നനക്കാൻ സാധിക്കുന്നില്ല. കവുങ്ങ്, തെങ്ങ്, കുരുമുളക് കൃഷികൾ ഉണങ്ങി നശിക്കുകയാണെന്ന് കർഷകർ പറയുന്നു. ചൂടുകൂടിയതോടെ റബർ ടാപ്പിങ് നിർത്തിയത് റബർ കൃഷിക്കാർക്കും തിരിച്ചടിയായി.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്