Kannur
മീനച്ചൂടിൽ വലഞ്ഞ് നാട്; വയലേലകളും വരണ്ടുണങ്ങുന്നു

പയ്യന്നൂർ: കത്തുന്ന മീനച്ചൂടിൽ വലഞ്ഞ് നാട്. പകൽചൂടിലാകട്ടെ വയലേലകളും വരണ്ടുണങ്ങുന്നു. വേനൽമഴ കുറഞ്ഞതാണ് കണ്ണൂരിലെ വയലേലകൾ പോലും കരിഞ്ഞുണങ്ങാൻ കാരണമായത്.
സംസ്ഥാനത്ത് ഈ വർഷത്തെ വേനൽ മഴയുടെ കുറവ് ശരാശരി 39 ശതമാനമാണെങ്കിൽ കണ്ണൂരിൽ അത് 100 ശതമാനമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിലെ മലയോര മേഖലകളിൽ പോലും ഇക്കുറി വേനൽമഴ ഉണ്ടായില്ല.
മുൻ വർഷങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ച പ്രദേശങ്ങളെല്ലാം ഇക്കുറി മഴയില്ലാതെ വരളുകയാണ്. മിക്കയിടത്തും ചാറ്റൽ മഴ പോലും ഉണ്ടായില്ല.
ചൂടുവിതക്കുന്ന വടക്കു കിഴക്കൻ കാറ്റ്
കരപ്രദേശങ്ങൾ താണ്ടിയെത്തുന്ന ജലാംശം കുറഞ്ഞതും വരണ്ടതുമായ വടക്കുകിഴക്കൻ കാറ്റ് താപനില ഉയരുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
വൻതോതിലുള്ള വനനശീകരണവും ഇടനാടൻ ചെങ്കൽക്കുന്നുകൾ ഇടിച്ചുനിരത്തുന്നതും പശ്ചിമഘട്ടങ്ങളിലെ അനിയന്ത്രിത ചെങ്കൽ ക്വാറികളും ഇടനാട്ടിലെയും തീരപ്രദേശങ്ങളിലെയും വരൾച്ചക്ക് ആക്കം കൂട്ടുന്നതായി പരിസ്ഥിതി പ്രവർത്തകരും പറയുന്നു. കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ വള്ളിവളപ്പിൻമൂല പാടശേഖരത്തിലെ മിക്ക വയലുകളും വരണ്ട് വിണ്ടുകീറിയ നിലയിലാണ്.
പുഞ്ചപ്പാടങ്ങളും വരളുന്നു
മുൻകാലങ്ങളിൽ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പോലും വെള്ളം കെട്ടിനിന്നിരുന്നു. ഈ വയലുകൾ ചൂടുകൊണ്ട് വിണ്ടുകീറിയ നിലയിലാണ്. കനത്ത പകൽ ച്ചൂട് കാരണം നെല്ല് കൊയ്യാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. മിക്ക പാടശേഖരങ്ങളിലും കൊയ്യാൻ ബാക്കിയുണ്ട്.
വയലോരങ്ങളിലെ തോടുകൾ വറ്റിവരണ്ടതോടെയാണ് വയലുകളിലെ ഈർപ്പം ഗണ്യമായി കുറഞ്ഞത്. മുൻകാലങ്ങളിൽ വേനൽമഴ ലഭിക്കാറുണ്ട്. ഇക്കുറി വേനൽമഴ ലഭിക്കാത്തതും തുലാവർഷം കുറഞ്ഞതും വരൾച്ച കൂടാൻ കാരണമായതായി കൃഷിക്കാർ പറയുന്നു.
കാർഷിക കലണ്ടർ താളം തെറ്റുന്നു
രണ്ടാംവിള കൊയ്തശേഷം വയലിൽ പയർ വർഗങ്ങളും വെള്ളരിയും കൃഷി ചെയ്യാറുണ്ട്. എന്നാൽ, വയൽ വരണ്ടുണങ്ങിയതോടെ ഈ കൃഷികൾ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പാടങ്ങളിലെ നഷ്ടക്കകണക്കിനേക്കാൾ ഭീകരമാണ് നാണ്യവിളകളുടെ നാശം.
മിക്ക പ്രദേശങ്ങളിലും വെള്ളമില്ലാത്തതിനാൽ നനക്കാൻ സാധിക്കുന്നില്ല. കവുങ്ങ്, തെങ്ങ്, കുരുമുളക് കൃഷികൾ ഉണങ്ങി നശിക്കുകയാണെന്ന് കർഷകർ പറയുന്നു. ചൂടുകൂടിയതോടെ റബർ ടാപ്പിങ് നിർത്തിയത് റബർ കൃഷിക്കാർക്കും തിരിച്ചടിയായി.
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
Kannur
തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
Kannur
ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്