Connect with us

Kerala

രണ്ട് ദിവസം കൂടിക്കഴിഞ്ഞാൽ നിങ്ങൾ ഉപയോഗിക്കുന്ന, നിങ്ങൾക്ക് സ്വന്തമായിട്ടുള്ള എന്തൊക്കെ വസ്‌തുക്കൾക്കാണ് വില കൂടുന്നതെന്ന് അറിയുമോ?

Published

on

Share our post

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ബഡ‌്ജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർദ്ധനയ്ക്കൊപ്പം ജീവൻ രക്ഷാ മരുന്നുകളുടെ വിലയും കൂടുന്നതോടെ ,ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് സകല മേഖലകളിലും വരുന്നത് വൻ വർദ്ധന. സാധാരണക്കാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും.

മരുന്നുകളുടെ മൊത്തവില സൂചികയിൽ വർഷം തോറും 12.12 ശതമാനം വരെ വർദ്ധനവിന് കേന്ദ്രം കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് 900 ത്തോളം മരുന്നുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വില ഗണ്യമായി ഉയരുന്നതാണ് ജീവൻ രക്ഷാ മരുന്നുകളുടെ വിലയിലും 2% വർദ്ധനയ്ക്ക് ഇടയാക്കുന്നത്.

സംസ്ഥാന ബഡ്ജറ്റിലെ ലിറ്ററിന് രണ്ടു രൂപ ഇന്ധന സെസ് ചരക്ക് ഗതാഗത മേഖലയെ ബാധിക്കും. അവശ്യസാധനങ്ങളുടെ വില വർദ്ധനയ്ക്ക് അത് കാരണമാകും. ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക്കും. ഇതനുസരിച്ച് രജിസ്ട്രേഷൻ ഫീസിലും വർദ്ധനയുണ്ടാകും. കോർട്ട് ഫീ സ്റ്റാമ്പ്, ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വിലയും കൂട്ടും.

കെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിക്കും. വൈദ്യുതി തീരുവയിലും മാറ്റം വരും.കേന്ദ്ര ബഡ്ജറ്റ് പ്രകാരം സ്വർണം, വെള്ളി, രത്നം, വസ്ത്രങ്ങൾ, കുട എന്നിവയുടെ വില കൂടും. സ്വർണക്കട്ടികൾ കൊണ്ട് നിർമ്മിച്ചവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർദ്ധിക്കുന്നതോടെ സ്വർണത്തിന് വീണ്ടും വില ഉയരും. സംസ്ഥാന ബഡ്ജറ്റിലൂടെ മദ്യത്തിനും കേന്ദ്ര ബഡ്ജറ്റിലൂടെ സിഗററ്റിനും വില കൂടും.

വില കൂടുന്ന മരുന്നുകൾജീവൻരക്ഷാ മരുന്നുകൾ,വേദന സംഹാരികൾ,ഹൃദ്രോഗ മരുന്നുകൾ,ആന്റിബയോട്ടിക്സ്, പ്രതിരോധ മരുന്നുകൾ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ജീവൻ രക്ഷാമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത്തരം മരുന്നുകളുടെ വില വർദ്ധന 2% ആയി പരിമിതപ്പെടും.വാഹനവിലയും വർദ്ധിക്കും1. കേന്ദ്ര ബഡ്ജറ്റിൽ: ഇറക്കുമതി ചെയ്ത ആഡംബര കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി 60ൽ നിന്ന് 70 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

വാഹനങ്ങളിൽ തത്സമയം മലിനീകരണം പരിശോധിക്കുന്ന ഓൺ ബോർഡ് ഡയഗ്‌നോസ്റ്റിക് ഉപകരണം ഘടിപ്പിക്കേണ്ടി വരുന്നത് കൂടിയാകുമ്പോൾ 10,000 മുതൽ 30,000 രൂപ വരെ വില വർദ്ധിക്കും. എൻട്രി ലെവൽ സ്‌കൂട്ടറുകൾക്ക് 2500രൂപ കൂടും.

2. സംസ്ഥാന ബഡ്ജറ്റിൽ: 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1%, 5 മുതൽ 15ലക്ഷം വരെയുള്ളവയ്ക്ക് 2%, അതിനു മുകളിൽ ഒരു ശതമാനം നികുതി വർദ്ധന. ഇതിലൂടെ വാഹനങ്ങൾക്ക് 30,000 രൂപ വരെ കൂടും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!