Kerala
നികുതി കൂടും മുൻപ് വാഹന രജിസ്‌ട്രേഷൻ ; ആർ.ടി.ഒ. ഓഫീസുകളിൽ തിരക്ക്

കണ്ണൂർ: ഏപ്രിൽ ഒന്നുമുതൽ റോഡ് നികുതി വർധിക്കുന്നതിനാൽ ഇരുചക്ര വാഹനവും കാറും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. മാർച്ച് 31-നുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള ഓട്ടത്തിലാണ് വാഹനം വാങ്ങുന്നവർ. ഇരുചക്രവാഹനത്തിനും കാറിനുമാണ് നികുതി വർധന കൂടുതൽ.
മാർച്ച് 25 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 1.18 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 45,811 കാറുകൾ രജിസ്റ്റർ ചെയ്തു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇരുചക്രവാഹനങ്ങളുടെ മൂന്നുവർഷത്തെ ശരാശരി 4.95 ലക്ഷമാണ്.
ഒരുലക്ഷം രൂപവരെയുള്ള ഇരുചക്ര വാഹനത്തിന് ചുമത്തുന്ന രണ്ടുശതമാനം മാത്രം എടുത്താൽ 99 കോടി രൂപയോളം ഒരുവർഷം സംസ്ഥാന സർക്കാരിന് അധിക വരുമാനം ലഭിക്കും.
മോട്ടോർ സൈക്കിളിന് 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതി രണ്ടുശതമാനമാണ് കൂടിയത്. ഒരുലക്ഷംവരെ ഇനി 13 ശതമാനം നികുതി അടയ്ക്കണം. നിലവിൽ 11 ശതമാനമായിരുന്നു.
ഒരുലക്ഷം വിലയുള്ള ബൈക്കിന് നിലവിൽ 11,000 രൂപയ്ക്ക് പകരം 13,000 രൂപ അടയ്ക്കണം. ഇലക്‌ട്രിക് വാഹനങ്ങൾ ഇതിൽ ഉൾപ്പെടില്ല.
അഞ്ചുലക്ഷം രൂപവരെയുള്ള കാറുകൾക്ക് നികുതി ഒൻപതിൽനിന്ന് പത്തിലേക്ക് ഉയർന്നു. അഞ്ചുലക്ഷം വിലയുള്ള കാറിന്റെ നികുതി 45,000 രൂപ ഉണ്ടായിരുന്നത് ഇനി അരലക്ഷം രൂപ അടയ്ക്കണം.
ഷോറൂം മുതൽ ആർ.ടി.ഒ. ഓഫീസ് വരെ തിരക്ക്
: കണ്ണൂർ ആർ.ടി.ഒ. ഓഫീസിന് കീഴിൽ ദിവസം 110-120 അപേക്ഷകളാണ് വരുന്നത്. നേരത്തേ ഇത് 70-80 ആയിരുന്നു. തളിപ്പറമ്പ് ഓഫീസിൽ കഴിഞ്ഞ ദിവസം 120 അപേക്ഷകളെത്തി. സാധാരണ ഇരുചക്ര/നാലുചക്ര രജിസ്‌ട്രേഷൻ 35 എണ്ണമാണ് വരിക.കാഞ്ഞങ്ങാട്ട് 80-90 അപേക്ഷകൾ വരുന്നുണ്ട്. കാസർകോട് ആർ.ടി.ഒ. ഓഫീസിൽ രണ്ടുദിവസമായി രജിസ്‌ട്രേഷൻ അപേക്ഷ വർധിച്ചതായി അധികൃതർ അറിയിച്ചു.
ഇരുചക്രവാഹന വിൽപ്പനയിൽ കുറച്ച് ദിവസങ്ങളായി വർധന കാണിക്കുന്നുണ്ടെന്ന് ഡീലർമാർ പറഞ്ഞു. കാർ വിപണിയിൽ നല്ല മുന്നേറ്റമാണ്. 10,000-15,000 വരെ നികുതി വർധിക്കുന്നത് ഇതിന് കാരണമായിട്ടുണ്ടാകാം.
ബസുകൾക്ക് ആശ്വാസം
: റോഡ് നികുതിയിൽ ആശ്വാസം ബസുകൾക്കാണ്. ഓർഡിനറി ബസുകൾക്ക് നിലം ഏരിയ ഒരു ചതുരശ്രമീറ്ററിന് 1170 രൂപ ഉണ്ടായിരുന്നത് 1050 രൂപയായി. 120 രൂപ കുറഞ്ഞു. സാധാരണ ബസിന് 25-27 ചതുരശ്രമീറ്റർ വരെ നിലം ഏരിയ ഉണ്ടാകും. ചുരുങ്ങിയത് 3000 രൂപ കുറവ് കിട്ടും. ഓർഡിനറി സിറ്റി/ടൗൺ ബസുകൾക്ക് ചതുരശ്രമീറ്ററിന് 990 രൂപ ഉണ്ടായിരുന്നത് 890 രൂപയായി. ഫാസ്റ്റ് പാസഞ്ചർ, ഉയർന്ന ക്ലാസ് സർവീസിന് 1260 രൂപയുള്ളത് 1140 രൂപയായി കുറഞ്ഞു. മൂന്നുമാസം കൂടുമ്പോഴാണ് നികുതി അടയ്ക്കേണ്ടത്. റോഡ് നികുതി കുറച്ചത് നല്ല കാര്യമാണെന്ന് ബസ് ഉടമകൾ പറഞ്ഞു.
റോഡ് നികുതി
മോട്ടോർ സൈക്കിൾ:
ഒരുലക്ഷം വരെ- 13 ശതമാനം (നിലവിൽ 11 ശതമാനം)
ഒന്ന്-രണ്ട് ലക്ഷംവരെ- 15 ശതമാനം (നിലവിൽ 13 ശതമാനം)
കാറുകൾ:
അഞ്ചുലക്ഷംവരെ- 10 ശതമാനം (നിലവിൽ ഒൻപത്)
അഞ്ച്-10 ലക്ഷം- 13 ശതമാനം (11 ശതമാനം)
10-15 ലക്ഷം -15 ശതമാനം (13 ശതമാനം)
Kerala
ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.
Kerala
യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.
Kerala
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്