Connect with us

Local News

വിളക്കോട് ഗവ.യു.പി.സ്കൂളിൽ പിറന്നാളും പഠനോത്സവം

Published

on

Share our post

വിളക്കോട് :കുട്ടികളെല്ലാവരും ചേർന്നു തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്ത് നടുക. ആ ചെടി വളരുമ്പോൾ അതെക്കുറിച്ച്‌ മറ്റുകുട്ടികളെല്ലാവരും പഠിക്കുക.

ഇതിലുമേറെ സന്തോഷം ഒരു കുട്ടിക്കും തന്റെ പിറന്നാൾ ദിനത്തിലുണ്ടാവില്ല. ഇങ്ങനെ ഓരൊ കുട്ടിയുടെയും പിറന്നാളാഘോഷം എല്ലാവർക്കും ഉപകരിക്കുന്ന രീതിയിൽ പഠനപ്രവർത്തനമാക്കുകയാണ്‌ ഇരിട്ടിക്കടുത്ത വിളക്കോട്‌ ഗവ. യുപി സ്‌കൂൾ.

മിഠായി വിതരണവും പായസം നൽകലുമൊക്കെയായി നടക്കുന്ന പതിവ്‌ രീതികളെയാണ്‌ സ്‌കൂൾ പൊളിച്ചെഴുതിയത്‌. കാർഡുകൾ അയക്കൽ മുതൽ ഗണിതകേളികളും ചരിത്രപഠനവും വായനക്കുറിപ്പുകളുമൊക്കെയായി വ്യത്യസ്‌ത അനുഭവമാക്കുകയാണിവിടെ ജന്മദിനങ്ങൾ.

പ്രീപ്രൈമറി മുതൽ 458 കുട്ടികളുള്ള സ്‌കൂളിൽ മിക്കവാറും ദിവസങ്ങളിൽ പിറന്നാളാഘോഷമുണ്ടാകും. സ്‌കൂളിലേക്ക്‌ പുസ്‌തകങ്ങൾ, പച്ചക്കറികൾ, വിത്തുകൾ തുടങ്ങിയവ നൽകുന്നതിനൊപ്പം വ്യത്യസ്‌തമായ പഠനപ്രവർത്തനമാണ്‌ ഏറ്റെടുക്കുന്നത്‌. എല്ലാവർക്കും ജന്മദിന പതക്കം നൽകുന്നതിലൂടെ ആഘോഷത്തിന്റെ ഓർമ നിലനിർത്തുന്നു.

ആശംസാ കാർഡ്‌ തയ്യാറാക്കി അയക്കുന്നതിലൂടെ തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങളാണ്‌ കുട്ടികൾ പഠിക്കുന്നത്‌.
കാർഡുകൾ തപാൽ പെട്ടിയിൽ നിക്ഷേപിക്കുകയും അത്‌ ശേഖരിച്ച്‌ കൃത്യമായ ദിവസം കുട്ടികളിലെത്തിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, അറബിക്‌, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെല്ലാമുള്ള കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെയാണ്‌ ഒരുക്കുന്നത്‌.

ഗണിതപഠനവുമായി ബന്ധപ്പെടുത്തിയാണ്‌ ജന്മദിന കലണ്ടർ നിർമിക്കുന്നത്‌. മഹാന്മാരുടെ ജന്മദിനത്തിൽ ജനിച്ച കുട്ടികൾ അവരെക്കുറിച്ച്‌ വായനക്കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുംപിറന്നാൾ ദിവസം കുട്ടികൾ സ്‌കൂളിന്‌ സമ്മാനിക്കുന്ന പൂച്ചെടികൾ നിരീക്ഷിച്ച്‌ വളർച്ചയും പ്രത്യേകതകളും അടങ്ങുന്ന കുറിപ്പുകൾ തയ്യാറാക്കുകയാണ്‌ ശാസ്‌ത്രപഠനത്തിൽ.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ല മികവുത്സവത്തിൽ ഒന്നാംസ്ഥാനവും സ്കൂളിനാണ്. കുട്ടികളിൽ വിവിധങ്ങളായ ആശയങ്ങൾ നിറയ്‌ക്കാൻ ഇതുവഴി കഴിഞ്ഞതായി പ്രധാനാധ്യാപകൻ സി മുരളീധരൻ പറഞ്ഞു.


Share our post

PERAVOOR

പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

Published

on

Share our post

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.

മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.

പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.


Share our post
Continue Reading

PERAVOOR

ബാബു പേരാവൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

Published

on

Share our post

പേരാവൂർ: എഴുത്തുകാരനും പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റുമായ ബാബു പേരാവൂരിന്റെ ‘വഴി വിളക്കുകൾ തെളിഞ്ഞു’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കുനിത്തലയിൽ നടന്നു. സാഹിത്യകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുകസ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് കൈമാറി പ്രകാശനം നിർവഹിച്ചു. പി.പുരുഷോത്തമൻ അധ്യക്ഷനായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. സി.സനീഷ്, അശോക് കുമാർ, കെ.സി.സനിൽ കുമാർ, ശ്രീഹരി, ബാബു പേരാവൂർ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ ‘സ്വപ്നക്കൂടി’ന്റെ താക്കോൽദാനം നിർവ്വഹിച്ചു

Published

on

Share our post

തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് “സ്നേഹക്കൂട്”. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!