Local News
ധർമടത്ത് ടൂറിസം വികസനം വേഗത്തിൽ; സ്ഥലങ്ങൾ സന്ദർശിച്ച് ഡയറക്ടർ

പിണറായി: മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ വേഗത്തിലാക്കാൻ ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം ഡയറക്ടർ പി .ബി നൂഹിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
ചേരിക്കൽ ബോട്ട് ടെർമിനൽ, പിണറായി – പാറപ്രം സമ്മേളന സ്മാരക സ്തൂപം, മേലൂർ കടവ് കണ്ടൽ ടൂറിസം, മൊയ്തുപാലം, മുഴപ്പിലങ്ങാട് പുഴയോരം, മുഴപ്പിലങ്ങാട് ഐലൻഡ്, പിണറായി പുഴയോര ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഡിടിപിസി ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ എന്നിവരും കൂടെയുണ്ടായിരുന്നു.
കണ്ടൽക്കാടുകളും പുഴകളും ഒക്കെയായി നിരവധി സാധ്യതകളുള്ള പ്രദേശമാണ് ധർമടമെന്നും മലനാട് റിവർ ക്രൂസ് പദ്ധതി പ്രകാരം വരുന്ന ബോട്ട് ടെർമിനലുകൾ കൂടുതൽ വികസിപ്പിക്കാനുമുള്ള സാധ്യതകൾ പരിശോധിക്കുമെന്നും പി. ബി നൂഹ് പറഞ്ഞു.
മൊയ്തുപാലം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേഷൻ തയ്യാറാക്കി നൽകുന്നതിനായി പൊതുമരാമത്ത് വകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് കിട്ടുന്നമുറക്ക് അതൊരു ഫുഡ് സ്ട്രീറ്റായി മാറ്റാനാണ് തീരുമാനം. പിണറായി പുഴയോര ടൂറിസം വികസനകേന്ദ്രം നിലവിൽ ചേക്കുപാലം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവർത്തികൾ മൂലം ഉപയോഗശൂന്യമാണ്.
ഇവിടെ പുതിയൊരു പാർക്കിനുള്ള സാധ്യതകൾ തേടി പ്രൊജക്ട് തയ്യാറാക്കും. മുഴപ്പിലങ്ങാട് പുഴയോരത്ത് ആളുകൾക്കിരിക്കാനും ആസ്വദിക്കാനുമുള്ള സൗകര്യമൊരുക്കും. പിറകിലായി പാർക്കിങ്ങിനും ശുചിമുറിക്കുള്ള സൗകര്യങ്ങൾക്കുമായി ഒരേക്കറോളം സ്ഥലം കണ്ടെത്തും.
പത്ത് ഏക്കറോളമുള്ള മുഴപ്പിലങ്ങാട് ഐലൻഡിൽ ഇക്കോ ടൂറിസം പ്രോജക്ടിനും കയാക്കിങ്ങിനുള്ള സാധ്യതയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
IRITTY
കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.
PERAVOOR
പേരാവൂരിൽ നെൽവയൽ നികത്തൽ വ്യാപകം; പാടശേഖരത്തിലുൾപ്പെട്ട വയലും മണ്ണിട്ട് നികത്തുന്നു

പേരാവൂർ : പഞ്ചായത്തിലെ മണത്തണ, വെള്ളർവള്ളി വില്ലേജുകളിൽ നെൽവയൽ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. 2008-ലെ നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തെ കാറ്റിൽപ്പറത്തിയാണ് ഏക്കർകണക്കിന് കൃഷിഭൂമി പട്ടാപ്പകൽ മണ്ണിട്ടുനികത്തുന്നത്. മണത്തണ വില്ലേജിലെ പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിലും വെള്ളർവള്ളി വില്ലേജിലെ തൊണ്ടിയിൽ, കല്ലടി, തിരുവോണപ്പുറം പ്രദേശങ്ങളിലുമാണ് വ്യാപകമായി ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്.
റോഡരികുകളിൽ കൊണ്ടിടുന്ന മണ്ണ് പിന്നീട് വയലുകളിലേക്ക് നീക്കിയാണ് ഘട്ടം ഘട്ടമായി കൃഷിഭൂമി നികത്തുന്നത്. കല്ലടി വാർഡിൽ പാടശേഖരത്തിലുൾപ്പെട്ട ഭൂമിയിലും വിവിധയിടങ്ങിലായി മണ്ണിട്ട നിലയിലാണ്. അവധി ദിവസങ്ങളിലാണ്ടിപ്പർ ലോറിയിൽ മണ്ണെത്തിക്കുന്നത്.സംരക്ഷിത നെൽവയൽ ഡാറ്റാബാങ്കിലുൾപ്പെട്ടതാണ് കല്ലടിയിലെ 31/1 റി.സർവേയിൽ ഉൾപ്പെട്ട ഈ വയലുകൾ. ഇവ ഭാഗികമായി ഇപ്പോൾ നികത്തിക്കഴിഞ്ഞു. മുരിങ്ങോടിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സമീപത്തെ വയലുകളിൽ മണ്ണ് സംഭരിച്ചത്. ഇവ പിന്നീട് നീക്കം ചെയ്യാതെ പൂർണ്ണമായും മണ്ണിട്ട് നികത്തുകയായിരുന്നു. പേരാവൂർ പഞ്ചായത്തോ കൃഷിവകുപ്പോ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നെൽവയലുകൾ അപ്രത്യക്ഷമാവുന്നു
2008-ൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും ഡാറ്റാ ബാങ്കിലുൾപ്പെട്ട നിരവധി വയലുകളാണ് പേരാവൂർ മേഖലയിൽ മാത്രം നികത്തിയത്. നികത്തിയ വയലുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ പേരാവൂർ കൃഷിഭവനിൽ നല്കിയ വിവരാവകാശ അപേക്ഷക്ക് അപൂർണമായ മറുപടിയാണ് ലഭിച്ചതും. കല്ലടി പാടശേഖരത്തിലെ വയലുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ മണത്തണ വില്ലേജ് കമ്മറ്റി റവന്യു, കൃഷി അധികൃതർക്ക് മുൻപ് പരാതി നൽകുകയും അധികൃതരെത്തി മണ്ണിടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ ഇട്ട മണ്ണ് എടുത്തുമാറ്റി കൃഷി സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിരുന്നില്ല. സമാനമായാണ് മുരിങ്ങോടിയിലും സംഭവിച്ചത്. വയലുകളിൽ ഇട്ട മണ്ണ് എടുത്തുമാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തതിനാലാണ് വീണ്ടും വീണ്ടും വയലുകൾ നികത്താൻ ഉടമകൾക്ക് പ്രചോദനമാവുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ നോക്കിയാണ് നിയമലംഘനം നടത്തുന്നത്. കൃഷി ഓഫീസർ കൺവീനറായിട്ടുള്ള പ്രാദേശിക നിരീക്ഷണ സമിതിയുണ്ടെങ്കിലും പേരിന് മാത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നടപടിക്ക് നിർദ്ദേശം
നെൽ വയലുകൾ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വെള്ളർവള്ളി വില്ലേജ് ഓഫീസർ എൻ.രാജീവൻ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വയൽ നികത്തുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പേരാവൂർ കൃഷി ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്