Connect with us

Kerala

100 മീറ്റർവരെ ആഴത്തിൽ കുഴൽക്കിണർ നിർമിക്കാൻ മുൻകൂർ അനുമതി വേണ്ട

Published

on

Share our post

തിരുവനന്തപുരം: ജലലഭ്യതയുള്ള ഇടങ്ങളിൽ 100 മീറ്റർവരെ ആഴത്തിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ഭൂജലവകുപ്പിന്റെ മുൻകൂർ അനുമതി വേണ്ട.

വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഇളവനുവദിക്കാൻ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടത്. ഇത് ഭൂജലനിയമങ്ങൾക്കു വിരുദ്ധമാണെന്നും വൻതോതിൽ ഭൂഗർഭജലചൂഷണത്തിനിടയാക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കുഴൽക്കിണർ നിർമിക്കുന്നിടത്ത് ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഭൂജലസാധ്യതയെക്കുറിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയും വേണം.

ഭൂജലലഭ്യതയനുസരിച്ച് സുരക്ഷാബ്ലോക്ക്, ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ ഇങ്ങനെ പ്രദേശങ്ങളെ തരംതിരിച്ചാണ് കുഴൽക്കിണറിന് അനുമതി നൽകുന്നത്.

പുതിയ നിർദേശം നടപ്പാകുന്നതോടെ ജലലഭ്യതയുള്ള സുരക്ഷാബ്ലോക്കുകളിൽ കുഴൽക്കിണർ നിർമാണനിയന്ത്രണങ്ങൾ ഇല്ലാതാകും. സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ 120 എണ്ണവും സുരക്ഷാബ്ലോക്കിലാണ്.

ഭൂജലപര്യവേക്ഷണം നടത്തി അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുരക്ഷാബ്ലോക്കുകളിൽനിന്ന് നാലായിരത്തോളം അപേക്ഷകൾ ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളിലുണ്ട്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഈ അപേക്ഷകളെല്ലാം വകുപ്പിന് പരിഗണിക്കേണ്ടിവരും.

റിഗ്ഗുകൾക്കും പിഴയില്ല

കുഴൽക്കിണർ നിർമാണത്തിന് ഉപയോഗിക്കുന്ന റിഗ്ഗുകളുടെ രജിസ്‌ട്രേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ നടപടി തുടങ്ങി. ഇത് സജ്ജമാകുംവരെ രജിസ്‌ട്രേഷനില്ലാത്ത റിഗ്ഗുകൾ പിടിച്ചെടുക്കുകയോ പിഴ ഈടാക്കുകയോ വേണ്ടെന്നും നിർദേശിച്ചു.

തുടർനിർദേശം ലഭിക്കുംവരെ നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഇതോടെ സർക്കാരിന് ഫീസ്, പിഴ, ജി.എസ്.ടി. ഇനത്തിൽ ലഭിക്കുമായിരുന്ന വൻതുക നഷ്ടമാകും.

മറ്റു നിർദേശങ്ങൾ

• വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങൾ, അമിത ജലചൂഷണമുള്ള സ്ഥലങ്ങൾ, ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് വേണം.

• വ്യവസായാവശ്യങ്ങൾക്കും പാർപ്പിടസമുച്ചയങ്ങൾ, പൊതു കുടിവെള്ളപദ്ധതികൾ എന്നിവയ്ക്കുസമീപം നിർമിക്കാനും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

• കുഴൽക്കിണർ നിർമിക്കുമ്പോൾ തൊട്ടടുത്ത ജലസ്രോതസ്സിൽനിന്നുള്ള ജലവ്യതിയാനം സംബന്ധിച്ച് ഉയരുന്ന പരാതി ശരിയെന്നുകണ്ടാൽ പിഴയീടാക്കും.

• കൊല്ലം, ആലപ്പുഴ, തീരപ്രദേശങ്ങളിൽ ട്യൂബ് വെൽ നിർമിക്കുന്നതിനും ഭൂജലവകുപ്പിന്റെ മുൻകൂർ അനുമതി വേണം.

• തീരപ്രദേശങ്ങളിൽ ട്യൂബ് വെൽ അല്ലാതെ 10 മീറ്ററിലധികം ആഴമുള്ള ഹാൻഡ് ബോർ ഉപയോഗിക്കുന്നതിനും ഭൂജലവകുപ്പിന്റെ അനുമതി വേണം.

• കുഴൽക്കിണർ നിർമിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ജി.­എസ്.ടി. ബിൽ നൽകിയില്ലെങ്കിൽ പിഴ.


Share our post

Kerala

യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

Published

on

Share our post

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Published

on

Share our post

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!