Connect with us

Kannur

സ്നേഹത്തണലിൽ ഞങ്ങൾ ഹാപ്പിയാണ്

Published

on

Share our post

ഇരിണാവ്: ഒറ്റപ്പെടലിന്റെ ആകുലതയെക്കുറിച്ച്‌ ഇരിണാവിലെ എൺപത്തിയഞ്ചുകാരൻ കണ്ണേട്ടനോട്‌ ചോദിച്ചാൽ, ഓ..അതൊക്കെ എന്ത്‌ എന്നാവും ഉത്തരം.

ഇരിണാവിലെ വയോജനങ്ങൾക്കെല്ലാം ഇതേ അഭിപ്രായമാണ്‌. ഏകാന്തതയോ വീർപ്പുമുട്ടലോ ഇക്കൂട്ടരെ ബാധിക്കുന്നില്ല. നേഹത്തോടെ സൗഹൃദം പങ്കിടാൻ ഇവിടെ പകൽ വീടുണ്ട്.

സി.ആർ.സിയിലെ ഇരിണാവ് വടക്ക് പകൽവീട്‌ വയോജനങ്ങൾക്ക്‌ മാനസികോല്ലാസത്തിനുള്ള കേന്ദ്രംകൂടിയാണ്‌. പൂർണസമയം ചെലവഴിക്കാൻ സൗകര്യമുണ്ട്.

ഏകാന്തത ഇക്കൂട്ടർക്ക്‌ പ്രശ്‌നമേയല്ല. കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ‘സ്നേഹത്തണൽ’ എന്ന പേരിലൊരുക്കിയ പകൽ വീട്ടിൽ 11 സ്ത്രീകളടക്കം 39 പേരാണ് രജിസ്റ്റർ ചെയ്തത്. മിക്കവരും ദിവസവുമെത്തും. പാട്ടും ചിരിയും തമാശകളും കഥയും ചരിത്രവും ഇഴചേർന്ന വർത്തമാനങ്ങൾ നിറഞ്ഞൊഴുകുന്ന പകൽ വീട്ടിൽ എത്താൻ എല്ലാവർക്കും ആവേശമാണ്.

2022––23 വാർഷിക പദ്ധതിയിൽ പകൽവീട് പ്രവർത്തനങ്ങൾക്കായി നാലുലക്ഷം രൂപ വകയിരുത്തി. താൽപര്യമുള്ള വയോജനങ്ങളെ സർവേയിലൂടെ കണ്ടെത്തി. പരിപാലനത്തിനായി കെയർ ടേക്കറെ നിയമിച്ചു.

100 കസേര, കുടിവെള്ള സൗകര്യം, മൈക്ക്‌, കർട്ടൻ, ഗ്യാസ് കണക്ഷൻ, പാത്രങ്ങൾ എന്നിവയും സജ്ജമാക്കി. ദിവസവും ചായയും ഭക്ഷണവും നൽകും.

എല്ലാ മാസവും മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധനയുമുണ്ട്‌. സൗജന്യമായി മരുന്നും നൽകും. വയോജന അവകാശ, സംരക്ഷണനിയമ ബോധവൽക്കരണവും നൽകുന്നു.

പകൽവീട്ടിൽ ലൈബ്രറി ഒരുക്കാനും വയോജനങ്ങളുടെ നൈപുണ്യം ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.


Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!