India
വീഡിയോകള്‍ മറ്റ് ഭാഷകളിലേക്ക് എ.ഐ ഉപയോഗിച്ച് ഡബ്ബ് ചെയ്യാം; ക്രിയേറ്റര്‍മാര്‍ക്കായി ‘ഡബ്ബ്‌വേഴ്‌സ്’

വീഡിയോകള്‍ ഏത് ഭാഷയിലേക്കും ഡബ്ബ് ചെയ്യാന്‍ സാധിക്കുന്ന എ.ഐ പ്ലാറ്റ്‌ഫോമുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ഡബ്ബ് വേഴ്‌സ്. ഓണ്‍ലൈന്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ വീഡിയോയിലെ ശബ്ദം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്‌തെടുക്കാന്‍ സഹായിക്കാനാണ് ഡബ്ബ് വേഴ്‌സ് ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്ത് ഇംഗ്ലീഷില്‍ മാത്രം ലഭ്യമായിരുന്ന ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ഇംഗ്ലീഷ് അറിയാത്ത പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷുല്‍ ഗുപ്ത, അനുജ ധവാന്‍ എന്നിവര്‍ ചേര്‍ന്ന് ഡബ് വേഴ്‌സിന് തുടക്കമിട്ടത്.
സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും വേണ്ടിയുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഡബ്ബിങ്. അടുത്തകാലത്തായി വലിയ രീതിയില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ ഇന്ത്യയിലുടനീളം റീലീസ് ചെയ്യപ്പെടുന്നുമുണ്ട്.
സ്റ്റുഡിയോകളുടെ സഹായത്തോടെ മാത്രം സാധ്യമായിരുന്ന ദൈര്‍ഘ്യമേറിയ ഈ പ്രക്രിയ സാധാരണ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും വാര്‍ത്താ പ്രസാധകര്‍ക്കും ലഭ്യമാക്കുകയാണ് ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ട് അപ്പ്.
നിലവില്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഒറ്റ ക്ലിക്കില്‍ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാന്‍ ഡബ്ബ് വേഴ്‌സിലൂടെ സാധിക്കും. ടിക് ടോക്ക്, റീല്‍സ്, യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോകള്‍ക്ക് ഉപകരിക്കും വിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇതില്‍ ശബ്ദം ഉണ്ടാക്കുന്നത്. എഐ ജനറേറ്റഡ് വോയ്‌സ് ഇ-ബുക്ക് സേവനങ്ങളിലും വോയ്‌സ് അസിസ്റ്റന്റുകളിലും ഇത് ഇതിനകം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, വളരെ യാന്ത്രികമായ വായനയാണ് അവയെല്ലാം.
എന്നാല്‍ മനുഷ്യ സമാനമായ രീതിയില്‍ ഒരു കാര്യം വിശദീകരിക്കുന്നതുപോലെയാണ് ഡബ്ബ് വേഴ്‌സ് ഈ ജോലി ചെയ്യുക. ഇതിനുവേണ്ടി 30-ഓളം മനുഷ്യ ശബ്ദങ്ങളും വിവിധങ്ങളായ ഭാഷാ ഉച്ചാരണങ്ങളും ഡബ്ബ് വേഴ്‌സിന്റെ പക്കലുണ്ട്.
അതേസമയം, ഡബ്ബ് വേഴ്‌സ് ഉപയോഗിച്ചുള്ള മൊഴിമാറ്റം ഒരിക്കലും മനുഷ്യന് തുല്യമാവില്ലെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 90 മുതല്‍ 95 ശതമാനം വരെ മികവ് പ്രതീക്ഷിക്കാമെന്നും അതും ഓരോ ഭാഷയിലും വ്യത്യാസം വരാമെന്നും സഹസ്ഥാപകയായ അനുജ ധവാന്‍ പറഞ്ഞു.
India
പണം ഇനി പറപറക്കും; യുപിഐ ഇടപാടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ കൂടുതൽ വേഗം, വേറേയും മാറ്റങ്ങള്‍ ഉടന്‍

ന്യൂഡല്‍ഹി: യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ ജൂണ്‍ 16 മുതല്‍ വേഗത്തിലാകും. യുപിഐയുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍പേ പോലുള്ള സേവനദാതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് സര്‍ക്കുലറിലുണ്ട്.
പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. ഇനി 15 മുതല്‍ സെക്കന്‍ഡുകള്‍ മതിയാകും. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകും.
വേറേയും സുപ്രധാന മാറ്റങ്ങള്‍
യുപിഐ സംവിധാനത്തില്‍ വേറേയും സുപ്രധാന മാറ്റങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും എന്‍പിസിഐ അറിയിച്ചു. ബാലന്‍സ് പരിശോധന, ഓട്ടോ-പേമെന്റ് തുടങ്ങിയവയില്‍ ജൂലായ്ക്കുശേഷമാണ് മാറ്റങ്ങള്‍ വരുത്തുക. യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രം അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് മാറ്റം.
ഓട്ടോപേ മാന്‍ഡേറ്റില്‍ ഒരുതവണ ഇടപാടിന് ശ്രമിച്ച് പരാജയപ്പെട്ടാല്‍ വീണ്ടും മൂന്ന് തവണ കൂടി മാത്രമേ ശ്രമിക്കൂ. പീക്ക് അല്ലാത്ത സമയങ്ങളില്‍ മാത്രമാണ് ഓട്ടോ-പേമെന്റിനായീ വീണ്ടും ശ്രമിക്കുക. ഒരുദിവസം ഒരു സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന സമയമാണ് പീക്ക് സമയം. സാധാരണഗതിയില്‍ ഇത് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി ഒമ്പതരവരെയുമാണ്.
India
പ്രത്യാക്രമണം തുടങ്ങി ഇറാന്‍; നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രയേല്‍

ടെഹ്‌റാന്‍/ടെല്‍ അവീവ്: കനത്ത നാശംവിതച്ച ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരമായി പ്രത്യാക്രമണം തുടങ്ങി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് വിവരം. ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയില്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേല്‍ പരിധിയിലെത്തും. അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഇതിനിടെ ഇസ്രായേലിലെ എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ യുഎസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
India
110 മരണം, ഇനിയും ഉയർന്നേക്കും; അഹമ്മദാബാദ് വിമാനദുരന്തത്തിൽ നടുങ്ങി രാജ്യം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ 110 പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 53 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. വ്യോമയാന മന്ത്രാലയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് പറന്നുയർന്ന അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. 825 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു
അഹമ്മദാബാദിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. വൈകിട്ട് അഞ്ച് വരെ വിമാനത്താവളം അടച്ചിടും. അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്