Connect with us

Kerala

ചൂട് കാലത്ത് തേഞ്ഞ ടയറുകൾ വേണ്ട; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Published

on

Share our post

കോഴിക്കോട് : കൊടും ചൂടിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ചൂട് കൂടിയതോടെ റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്_.

കാലഹരണപ്പെട്ടതും കൂടുതൽ ഉപയോഗിച്ചതുമായ ടയറുകളിൽ ചൂട് കൂടുമ്പോൾ മർദ്ദം കൂടുന്നതിനാൽ അതിവേഗം പൊട്ടിപ്പോകും. അതു കൊണ്ടു തന്നെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. ഉയർന്ന ചൂട് മൂലം ടയറുകളിൽ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായ മിക്ക അപകടങ്ങളും വാഹനങ്ങളുടെ ടയറുകൾ പൊട്ടിയാണുണ്ടായതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്_

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന്റെ മരിക്കാനിടയാക്കിയത് മോശമായ ടയറുകളുടെ ഉപയോഗമാണ്. യുവാവിന്റെ ബെെക്കിലെ ടയറുകളിൽ ആവശ്യത്തിന് കാറ്റില്ലാത്തതിനാലാണ് ബ്രേക്ക് പിടിച്ചിട്ടും കിട്ടാതിരുന്നത്. മാത്രമല്ല, ബാലുശ്ശേരിയിൽ കാറ് ബസിലിടിച്ച് അപകടമുണ്ടായതും ഇതേ കാരണത്താലാണ്. കാറിന്റെ ടയറുകൾ പൊട്ടിയാണ് കാർ നിയന്ത്രണം വിട്ട് ബസിലിടിച്ചത്_.

തേഞ്ഞ ടയറുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ റീസൈക്കിൾ ചെയ്തുവരുന്ന ടയറുകളുടെ ദീർഘകാല ഉപയോഗവും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. മാത്രമല്ല ഇത്തരത്തിൽ ഉപയോഗിച്ച ടയറുകൾ ഗുണനിലവാരമുള്ളതാവില്ലെന്നാണ് പൊലീസും ഗതാഗതവകുപ്പ് പറയുന്നത്_.

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട_ 🔊

1. യാത്രയ്ക്ക് മുമ്പ് പ്രത്യേകിച്ച്, ദീർഘദൂര യാത്രകൾക്ക് മുമ്പ് ടയറുകളുടെ പ്രവർത്തനക്ഷമത നിർബന്ധമായും പരിശോധിക്കേണ്ടതാണ്_.

2. ടയറുകളുടെ തകരാറുകൾ കണ്ടെത്താൻ ഡ്രൈവ് ചെയ്യുന്നവർ തന്നെ കൃത്യമായ പരിശോധന നടത്തണം_.

3. തേയ്മാനം സംഭവിച്ച ടയറുകൾ, കാലപ്പഴക്കമുള്ള ടയറുകൾ എന്നിവ മാറ്റി ഗുണനിലവാരമുള്ള ടയറുകൾ ഇടുക_.

4.. ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർദ്ധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്റെ തേയ്മാനം കൂടും_

5.രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം_.

6. ഓരോ പതിനായിരം കിലോമീറ്ററിലും ടയറുകൾ മാറ്റിയിടണം_.

7. ടയറുകളുടെ അലൈൻമെന്റ്, ബാലൻസിംഗ് എന്നിവ കൃത്യമായ ഇടവേളകളിൽ ചെയ്യണം_.

8.വാഹനങ്ങളുടെ ബ്രേക്കിന്റെ കാര്യക്ഷമത, ഓയിൽ മാറ്റാനുള്ള കാലാവധി എന്നിവയ്ക്കുപുറമേ റേഡിയേറ്ററുകളിലെ ദ്രാവകത്തിന്റെ തോതും ചൂടുകാലത്ത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം_.

9. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ടയറിലെ മർദ്ദം ക്രമപ്പെടുത്തുക_


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!