Kannur
പടക്കങ്ങൾ ഓൺലൈനിൽ; വ്യാപാരികൾക്ക് ആശങ്ക

പയ്യന്നൂർ: വിഷുവിന് ആഴ്‌ചകൾമാത്രം ബാക്കിനിൽക്കെ പടക്ക വിപണിയിൽ ഓൺലൈൻ വിതരണം സജീവമായി. പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈനായി പടക്കങ്ങളെത്തുന്നത്.
തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കങ്ങളിൽ ഭൂരിഭാഗവും എത്തിക്കുന്നത്. പൊലീസിന്റെയും റവന്യു വിഭാഗത്തിന്റെയും അഗ്നിസുരക്ഷ സേനയുടെയുമെല്ലാം പരിശോധനകൾക്കും മറ്റും ശേഷമാണ് പടക്ക വിതരണ കേന്ദ്രം ആരംഭിക്കുന്നത്.
എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണ് ഓൺലൈൻ വ്യാപാരമെന്ന് ഫയർ ഡീലേഴ്സ് അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ പ്രേമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഓൺലൈനായി പടക്കങ്ങൾ വരുത്തി വിൽപ്പന നടത്തുന്നത്.
ശിവകാശിയിലെ മൊത്ത വിൽപ്പനക്കാരുടെ വെബ്‌സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്യുന്നവരുടെ വിലാസത്തിലേക്ക് പടക്കങ്ങൾ ലഭ്യമാകും.
മാർക്കറ്റ് വിലയേക്കൾ 80 ശതമാനംവരെ വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാകുന്നതാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. പല പേരുകളിൽ ബുക്ക് ചെയ്‌ത് എത്തിച്ച് കൂടിയ വിലക്ക് വിൽക്കുന്നവരും രംഗത്തുണ്ട്.
പയ്യന്നൂർ പെരുമ്പയിലെ പാർസൽ ഏജൻസിക്കുമുന്നിൽ ബുധനാഴ്‌ച ഓൺലൈൻ വിതരണത്തിനെത്തിച്ച 30 പെട്ടി പടക്കങ്ങൾ പൊലീസ് പിടികൂടി.
യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ നിരവധി ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് എത്തിച്ച പെട്ടികളിൽ പടക്കങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ വിവരമറിയിച്ചത് ഇവിടെയെത്തിയ പടക്ക വ്യാപാരിയായിരുന്നു.
ഉടൻ പൊലീസെത്തി ഇവ പൊലീസ് സ്‌റ്റേഷൻ വളപ്പിലേക്ക് മാറ്റി. കണ്ണൂർ –-കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതിനായി ശിവകാശിയിൽനിന്നുവന്ന വാഹനമാണ് പെട്ടികൾ ഇറക്കിവച്ചതെന്ന് പാർസൽ ഓഫീസിലെ ജീവനക്കാർ പറഞ്ഞു.
ജി.എസ്.ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കങ്ങൾ അശ്രദ്ധമായി ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്ത് ഇറക്കിയതിന് ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി മുരളിക്കെതിരെ കേസെടുക്കുമെന്നും കൂടുതൽ അന്വേഷണം നടത്തി തുടർ നടപടി കൈക്കൊള്ളുമെന്നും പയ്യന്നൂർ എസ്എച്ച്ഒ മഹേഷ് കെ നായർ പറഞ്ഞു.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്