Connect with us

Kannur

ഓർമകളിലെ മൊഞ്ചേറി മണവാട്ടിമാർ

Published

on

Share our post

കണ്ണൂര്‍: പ്രായത്തിന്റെ അവശതകള്‍ മറന്ന് 63കാരിയായ പത്മിനിയമ്മ മണവാട്ടിയായി വേദിയിലെത്തി. ഒപ്പം ഒമ്പത് തോഴിമാരായ അമ്മൂമ്മമാരും. കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരികൾക്കും പോയകാലത്തെ നല്ല ഓർമകൾ അയവിറക്കാനുണ്ടായിരുന്നു. മാപ്പിള ഇശല്‍ പെയ്തിറങ്ങിയ കല്യാണരാവിന്റെ നിറവിലായിരുന്നു ചൊവ്വാഴ്ച വയോജന കലോത്സവ സദസ്സ്.

ചെറുകുന്ന് പള്ളിക്കരയിലെ മൂന്ന് അയൽക്കൂട്ടങ്ങളാണ് ഒപ്പനയുമായി വേദിയിലെത്തിയത്. കിളിവീട്, സ്നേഹവീട്, കളിവീട് എന്നിങ്ങനെ മൂന്ന് അയൽക്കൂട്ടങ്ങളിൽ പത്മിനിയമ്മക്ക് പുറമേ ശാരദ, ഓമന, വിജയലക്ഷ്മി, നിർമല, രോഹിണി, അഖിനസ്, എറോണി, ഇഖ്നേഷ്യ എന്നിവരാണ് തോഴിമാരായി എത്തിയവർ.

എല്ലാവരും അറുപതിനും എഴുപതിനും പ്രായമുള്ളവർ. പകൽ സമയങ്ങളിൽ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന സംഘം രാത്രി സമയങ്ങളിലാണ് ഒപ്പനക്കായുള്ള പരിശീലനം നടത്തുക. ദിവസവും രാത്രി ഏഴുമുതൽ ഒമ്പതു വരെ പരിശീലനം നേടും. രണ്ടരമാസം കൊണ്ടാണ് ഒപ്പനയുടെ സ്റ്റെപ്പുകൾ പൂർണമായും പഠിച്ചെടുത്തത്. കെ. പ്രിൻസിയുടെ ശിക്ഷണത്തിലാണ് പരിശീലനം. ഇതിനോടകം നിരവധി വേദികളിൽ ഈ അമ്മൂമ്മക്കൂട്ടം ഒപ്പന അവതരിപ്പിച്ചു. ഇതുകൂടാതെ തിരുവാതിരയും കളിക്കുന്നുണ്ട്.

പ്രായത്തിന്റെ അവശതകൾ മറക്കാൻ വയോജനങ്ങള്‍ക്കായി ജില്ല പഞ്ചായത്തും സാമൂഹിക നീതി വകുപ്പുമാണ് വയോജന കലാമേള നടത്തിയത്. ഇതിൽ ഒപ്പനക്കു പുറമേ തിരുവാതിര, നാടൻപാട്ട് തുടങ്ങിയവയും നടത്തി. വയോജനങ്ങളുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം കൂടി മെച്ചപ്പെടുത്താനാണു കലോത്സവം.

പഞ്ചായത്തുകള്‍, ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ വയോജന കലോത്സവം നടത്തി തെരെഞ്ഞെടുക്കുന്നവര്‍ക്കാണ് ജില്ല വയോജന കലോത്സവത്തില്‍ മാറ്റുരച്ചത്. ജില്ലയില്‍ ആദ്യമായാണ് വയോജന കലോത്സവം സംഘടിപ്പിച്ചത്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരുമായിരുന്നു വിവിധ മത്സരങ്ങളിലായി അരങ്ങിലെത്തിയത്.

ജില്ല പഞ്ചായത്തിലെ മുതിർന്ന അംഗങ്ങളായ വിജയൻ, തമ്പാൻ, കോങ്കി രവീന്ദ്രൻ, എം. രാഘവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ വി.കെ. സുരേഷ് ബാബു, കെ. സരള , കെ.കെ. രത്നകുമാരി, യു.പി. ശോഭ, ജില്ല വയോജന കൗൺസിലംഗം ടി. ഭരതൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ, സീനിയർ സിറ്റിസൺസ് ഫോറം, ജില്ല സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ, ജില്ല സാമൂഹിക നീതി ഓഫിസർ എം. അഞ്ജു മോഹൻ എന്നിവർ പങ്കെടുത്തു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!