Connect with us

Kannur

കക്കാട് സ്പിന്നിങ് മിൽ പൂട്ടിയിട്ട് മൂന്നുവർഷം

Published

on

Share our post

കണ്ണൂർ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കക്കാട് കേനന്നൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് വ്യാഴാഴ്ച മൂന്നു വർഷം തികയുന്നു. 2020 മാർച്ച് 24ന് കോവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ സ്ഥാപനം ഇടക്കാലത്ത് ഒന്നരമാസം തുറന്ന് വീണ്ടും അടച്ചിടുകയായിരുന്നു. ഏറെ പ്രതിഷേധങ്ങളുയർന്നിട്ടും എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ.

കേന്ദ്രസർക്കാറിന്റെ ടെക് സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലായി പ്രവർത്തിക്കുന്ന സ്ഥാപനം നല്ല രീതിയിലാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. കോവിഡും ലോക്ഡൗണും വന്നതോടെ കമ്പനി അടച്ചു. കോവിഡ് മാറിയശേഷം മറ്റു സ്ഥാപനങ്ങൾ എല്ലാം തുറന്നപ്പോഴും ഇതുമാത്രം തുറന്നില്ല.

പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രവർത്തിച്ചു. ഒന്നരമാസം പ്രവർത്തിച്ചശേഷം വീണ്ടും പഴയപടി അടച്ചിട്ടു. അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവായി പിന്നീടുള്ള ന്യായം. ഇക്കാര്യം വി. ശിവദാസൻ എം.പി ഉൾെപ്പടെയുള്ളവർ പാർലിമെന്റിൽ ഉന്നയിച്ചുവെങ്കിലും തുറന്നില്ല.

സ്ഥാപനം തുറന്നു പ്രവർത്തിക്കാനായി നിരവധി സമരങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. അടച്ചുപൂട്ടിയ കാലയളവിൽ വിരമിച്ച തൊഴിലാളികൾക്കോ മരിച്ചവർക്കുപോലും ആനുകൂല്യം നൽകാനും ടെക് സ്റ്റൈൽസ് മമന്ത്രാലയം തയാറായില്ല.

തൊഴിലാളികൾക്ക് ഇടക്കാലാശ്വാസമായി നൽകിയിരുന്ന 25ശതമാനം ശമ്പളവും ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്. വീടുവെക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ബാങ്ക് വായ്പയെടുത്ത തൊഴിലാളികൾ ജപ്തി ഭീഷണിയിലാണ്. കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ നിസ്സാര ചെലവുകൾ ചൂണ്ടിക്കാട്ടി കമ്പനി അനന്തമായി അടച്ചിടുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.

നാളെ സംയുക്ത സമര സമിതി പ്രതിഷേധം
കക്കാടിലെ സ്പിന്നിങ് ആൻഡ് വീവിങ് മില്ലുകൾ പൂട്ടിയിട്ട് മൂന്നു വർഷം തികയുന്ന വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സേവ് എൻ.ടി.സിയുടെയും സംയുക്ത സമര സമിതിയുടെയും നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

പൊതുമേഖല സ്ഥാപനത്തിന്റെ തകർച്ച ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ കെ.പി. സഹദേവൻ, വി.വി. ശശീന്ദ്രൻ, എം. വേണുഗോപാൽ, താവം ബാലകൃഷ്ണൻ, കെ.പി. അശോകൻ, കെ. മണീശൻ, കെ. മനോജ്, ഡി. രതീഷ് ബാബു, അബ്ദുൽ വഹാബ് കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!