Kannur
കക്കാട് സ്പിന്നിങ് മിൽ പൂട്ടിയിട്ട് മൂന്നുവർഷം

കണ്ണൂർ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കക്കാട് കേനന്നൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് വ്യാഴാഴ്ച മൂന്നു വർഷം തികയുന്നു. 2020 മാർച്ച് 24ന് കോവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ സ്ഥാപനം ഇടക്കാലത്ത് ഒന്നരമാസം തുറന്ന് വീണ്ടും അടച്ചിടുകയായിരുന്നു. ഏറെ പ്രതിഷേധങ്ങളുയർന്നിട്ടും എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ.
കേന്ദ്രസർക്കാറിന്റെ ടെക് സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലായി പ്രവർത്തിക്കുന്ന സ്ഥാപനം നല്ല രീതിയിലാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. കോവിഡും ലോക്ഡൗണും വന്നതോടെ കമ്പനി അടച്ചു. കോവിഡ് മാറിയശേഷം മറ്റു സ്ഥാപനങ്ങൾ എല്ലാം തുറന്നപ്പോഴും ഇതുമാത്രം തുറന്നില്ല.
പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രവർത്തിച്ചു. ഒന്നരമാസം പ്രവർത്തിച്ചശേഷം വീണ്ടും പഴയപടി അടച്ചിട്ടു. അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവായി പിന്നീടുള്ള ന്യായം. ഇക്കാര്യം വി. ശിവദാസൻ എം.പി ഉൾെപ്പടെയുള്ളവർ പാർലിമെന്റിൽ ഉന്നയിച്ചുവെങ്കിലും തുറന്നില്ല.
സ്ഥാപനം തുറന്നു പ്രവർത്തിക്കാനായി നിരവധി സമരങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. അടച്ചുപൂട്ടിയ കാലയളവിൽ വിരമിച്ച തൊഴിലാളികൾക്കോ മരിച്ചവർക്കുപോലും ആനുകൂല്യം നൽകാനും ടെക് സ്റ്റൈൽസ് മമന്ത്രാലയം തയാറായില്ല.
തൊഴിലാളികൾക്ക് ഇടക്കാലാശ്വാസമായി നൽകിയിരുന്ന 25ശതമാനം ശമ്പളവും ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്. വീടുവെക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ബാങ്ക് വായ്പയെടുത്ത തൊഴിലാളികൾ ജപ്തി ഭീഷണിയിലാണ്. കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ നിസ്സാര ചെലവുകൾ ചൂണ്ടിക്കാട്ടി കമ്പനി അനന്തമായി അടച്ചിടുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
നാളെ സംയുക്ത സമര സമിതി പ്രതിഷേധം
കക്കാടിലെ സ്പിന്നിങ് ആൻഡ് വീവിങ് മില്ലുകൾ പൂട്ടിയിട്ട് മൂന്നു വർഷം തികയുന്ന വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സേവ് എൻ.ടി.സിയുടെയും സംയുക്ത സമര സമിതിയുടെയും നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
പൊതുമേഖല സ്ഥാപനത്തിന്റെ തകർച്ച ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ കെ.പി. സഹദേവൻ, വി.വി. ശശീന്ദ്രൻ, എം. വേണുഗോപാൽ, താവം ബാലകൃഷ്ണൻ, കെ.പി. അശോകൻ, കെ. മണീശൻ, കെ. മനോജ്, ഡി. രതീഷ് ബാബു, അബ്ദുൽ വഹാബ് കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‍കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്