Connect with us

Kerala

റബ്ബറിനെ രക്ഷിക്കാന്‍ മോദിയെത്തുമോ? ബിഷപ്പിന്റെ റബ്ബര്‍ രാഷ്ട്രീയത്തിന് ബി.ജെ.പി കൈക്കൊടുക്കുമോ?

Published

on

Share our post

സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ ‘അസ്വഭാവിക’ നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം.

കേരള രാഷ്ട്രീയത്തില്‍ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ അലയൊലികള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പരസ്യമായി രംഗത്ത് വന്നു. എന്നാല്‍ റബ്ബറിന് 300 രൂപ ഉറപ്പ് പറയാന്‍ ഒരു ബി.ജെ.പി നേതാവും തയ്യാറായിട്ടില്ല. എന്താണ് കാരണം?

കാരണം തിരക്കി പോകുമ്പോള്‍ ആദ്യം കാണുന്നത് ഈ വര്‍ഷം ഫെബ്രുവരി മൂന്നാം തീയതിയില്‍ കേന്ദ്ര വാണിജ്യമന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ രേഖാ മൂലമുള്ള മറുപടിയാണ്. റബ്ബര്‍ വിലയിടിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? വിലയിടിവിന് എന്താണ് കാരണം?

വിലയിടിവ് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ? കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആവശ്യവും വിതരണവും അടിസ്ഥാനമാക്കി തുറന്ന വിപണിയാണ് സ്വാഭാവിക റബ്ബറിന്റെ വില നിശ്ചയിക്കുന്നത്.

അന്താരാഷ്ട്ര വില ആഭ്യന്തര വിലയെ സ്വാധീനിക്കാറുണ്ടെന്നും കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയാ പട്ടേല്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

തിരക്കി, തിരക്കി പോയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു ചില നിലപാടുകള്‍ കൂടി കണ്ടു. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാന്‍ വേണ്ടി റബ്ബറിനെ കാര്‍ഷിക വിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ടാക്‌സ് ഫോഴ്‌സ് ശുപാര്‍ശ ചെയ്തിരുന്നു.

നിലവില്‍ വാണിജ്യ വിളകളുടെ പട്ടികയിലുള്ള റബ്ബറിനെ കാര്‍ഷിക വിളയായി പരിഗണിച്ചാല്‍ താങ്ങുവില പ്രഖ്യാപിച്ച് സര്‍ക്കാരിന് സംഭരിക്കാന്‍ കഴിയും. അത് വഴി റബ്ബര്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കും.

എന്നാല്‍ താങ്ങുവില നല്‍കുന്ന വിളകളുടെ പട്ടികയില്‍ റബ്ബറിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. കാരണം താങ്ങുവിലയ്ക്ക്‌ വേണ്ടി പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് റബ്ബര്‍ വരുന്നതെന്നാണ് ന്യായീകരണം.

റബ്ബറിന്റെ വിലയിടിവിന്റെ കാരണമായി കര്‍ഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്ന ഒരു വിഷയമാണ് ഇറക്കുമതി ചുങ്കം. ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാല്‍ റബ്ബറിന്റെ ആഭ്യന്തര വില ഉയരും.

എന്നാല്‍ ലോക വ്യാപാര ഉടമ്പടി ഒപ്പിട്ടതിനാല്‍ 25 ശതമാനത്തിലധികം ചുങ്കം ഉയര്‍ത്താന്‍ കഴിയില്ല. നിലവില്‍ തന്നെ 25 ശതമാനം ചുങ്കം ഈടാക്കുന്നതിനാല്‍ ആ വഴിക്ക് ഇനിയൊരു നീക്കം സാധ്യമല്ല.

നിലവിലെ നിലപാടുകള്‍ ഇതായിരിക്കെ സ്വാഭാവിക റബ്ബറിന്റെ വില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് അസ്വഭാവിക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

അതിന് ഭരണപരമായ തടസ്സങ്ങളും അതോടൊപ്പം ടയര്‍ ലോബിയുടെ സമ്മര്‍ദ്ദവും മറികടക്കേണ്ടതായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി സ്ഥാനത്തിന് വേണ്ടി മോദി സര്‍ക്കാര്‍ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം.

മോദിയുണ്ടെങ്കില്‍ എന്തും സാധ്യമെന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ കേരളത്തില്‍ സാധൂകരിക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ബിജെപിക്ക് തുറന്ന് നല്‍കിയത്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!