Connect with us

Kerala

റബ്ബറിനെ രക്ഷിക്കാന്‍ മോദിയെത്തുമോ? ബിഷപ്പിന്റെ റബ്ബര്‍ രാഷ്ട്രീയത്തിന് ബി.ജെ.പി കൈക്കൊടുക്കുമോ?

Published

on

Share our post

സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ ‘അസ്വഭാവിക’ നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം.

കേരള രാഷ്ട്രീയത്തില്‍ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ അലയൊലികള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പരസ്യമായി രംഗത്ത് വന്നു. എന്നാല്‍ റബ്ബറിന് 300 രൂപ ഉറപ്പ് പറയാന്‍ ഒരു ബി.ജെ.പി നേതാവും തയ്യാറായിട്ടില്ല. എന്താണ് കാരണം?

കാരണം തിരക്കി പോകുമ്പോള്‍ ആദ്യം കാണുന്നത് ഈ വര്‍ഷം ഫെബ്രുവരി മൂന്നാം തീയതിയില്‍ കേന്ദ്ര വാണിജ്യമന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ രേഖാ മൂലമുള്ള മറുപടിയാണ്. റബ്ബര്‍ വിലയിടിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? വിലയിടിവിന് എന്താണ് കാരണം?

വിലയിടിവ് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ? കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആവശ്യവും വിതരണവും അടിസ്ഥാനമാക്കി തുറന്ന വിപണിയാണ് സ്വാഭാവിക റബ്ബറിന്റെ വില നിശ്ചയിക്കുന്നത്.

അന്താരാഷ്ട്ര വില ആഭ്യന്തര വിലയെ സ്വാധീനിക്കാറുണ്ടെന്നും കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയാ പട്ടേല്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

തിരക്കി, തിരക്കി പോയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു ചില നിലപാടുകള്‍ കൂടി കണ്ടു. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാന്‍ വേണ്ടി റബ്ബറിനെ കാര്‍ഷിക വിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ടാക്‌സ് ഫോഴ്‌സ് ശുപാര്‍ശ ചെയ്തിരുന്നു.

നിലവില്‍ വാണിജ്യ വിളകളുടെ പട്ടികയിലുള്ള റബ്ബറിനെ കാര്‍ഷിക വിളയായി പരിഗണിച്ചാല്‍ താങ്ങുവില പ്രഖ്യാപിച്ച് സര്‍ക്കാരിന് സംഭരിക്കാന്‍ കഴിയും. അത് വഴി റബ്ബര്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കും.

എന്നാല്‍ താങ്ങുവില നല്‍കുന്ന വിളകളുടെ പട്ടികയില്‍ റബ്ബറിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. കാരണം താങ്ങുവിലയ്ക്ക്‌ വേണ്ടി പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് റബ്ബര്‍ വരുന്നതെന്നാണ് ന്യായീകരണം.

റബ്ബറിന്റെ വിലയിടിവിന്റെ കാരണമായി കര്‍ഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്ന ഒരു വിഷയമാണ് ഇറക്കുമതി ചുങ്കം. ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാല്‍ റബ്ബറിന്റെ ആഭ്യന്തര വില ഉയരും.

എന്നാല്‍ ലോക വ്യാപാര ഉടമ്പടി ഒപ്പിട്ടതിനാല്‍ 25 ശതമാനത്തിലധികം ചുങ്കം ഉയര്‍ത്താന്‍ കഴിയില്ല. നിലവില്‍ തന്നെ 25 ശതമാനം ചുങ്കം ഈടാക്കുന്നതിനാല്‍ ആ വഴിക്ക് ഇനിയൊരു നീക്കം സാധ്യമല്ല.

നിലവിലെ നിലപാടുകള്‍ ഇതായിരിക്കെ സ്വാഭാവിക റബ്ബറിന്റെ വില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് അസ്വഭാവിക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

അതിന് ഭരണപരമായ തടസ്സങ്ങളും അതോടൊപ്പം ടയര്‍ ലോബിയുടെ സമ്മര്‍ദ്ദവും മറികടക്കേണ്ടതായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി സ്ഥാനത്തിന് വേണ്ടി മോദി സര്‍ക്കാര്‍ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം.

മോദിയുണ്ടെങ്കില്‍ എന്തും സാധ്യമെന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ കേരളത്തില്‍ സാധൂകരിക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ബിജെപിക്ക് തുറന്ന് നല്‍കിയത്.


Share our post

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Kerala

നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

Published

on

Share our post

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു. 49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.


Share our post
Continue Reading

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!