Kannur
‘എന്തു കളി കളിച്ചാലും ക്രൈസ്തവ സന്യാസത്തിന് ഒന്നും സംഭവിക്കില്ല’

കണ്ണൂർ: കക്കുകളിയല്ല എന്തു കളി കളിച്ചാലും ക്രൈസ്തവ സന്യാസ സമൂഹത്തിന് ഒന്നും സംഭവിക്കില്ലെന്നു തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്ന ആവശ്യവുമായി തലശ്ശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകൾ സി.ആർ.ഐ കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘കക്കുകളി നാടകം കളിച്ചാൽ സന്യാസം ആവിയാവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില സമീപകാലത്തു നടക്കുന്ന ക്രൈസ്തവ വേട്ടയുടെ ഭാഗമാണീ നാടകവും. അടുത്തിടെയിറങ്ങിയ ഇരുപതിലധികം സിനിമകളിൽ കുമ്പസാരത്തെ അശ്ലീലമായി ചിത്രീകരിച്ചതു ദുരുദ്ദേശ്യപരമാണ്.
ഇതെല്ലാം നിർമിച്ചതു സാത്താനെ ആരാധിക്കുന്ന ബ്ലാക് മാസുകാരാണ്. വിഭവങ്ങളുടെ തുല്യമായ ഉപഭോഗമെന്ന ആശയം കാറൽ മാർക്സിനു ലഭിച്ചതു ക്രൈസ്തവ സന്യാസ സമൂഹത്തിൽ നിന്നാണ്. സന്യാസ സമൂഹത്തെ തള്ളുന്നവർ, മാർക്സിസവും തെറ്റാണെന്നു പറയേണ്ടി വരും.
കേരളത്തിൽ വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം കൊണ്ടുവന്നതു ക്രൈസ്തവ സന്യാസിമാരാണ്. യൂണിഫോമിലൂടെ അവർ സ്കൂളുകളിലെ ജാതി വേർതിരിവില്ലാതാക്കി. വഴിതെറ്റിപ്പോയ ഏതാനും ചിലരുടെ പേരിൽ സന്യാസ സമൂഹത്തെ മൊത്തമായി വിലയിരുത്തരുത്.
എത്രയോ തെരുവു ബാല്യങ്ങൾക്കും അശരണർക്കും തണലാകുന്ന സന്യാസ സമൂഹം അപഹസിക്കപ്പെടേണ്ടവരല്ല. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെയുള്ള മികച്ച എഴുത്തുകാരും കലാകാരന്മാരും അവരെ നന്മയുടെയും മഹത്വത്തിന്റെയും മാലാഖമാരായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവാരമില്ലാത്ത കലകാരന്മാരാണ് അവരെ മോശമായി ചിത്രീകരിക്കുന്നത്.
ഭയം കൊണ്ടല്ല സന്യാസസമൂഹം ഇപ്പോൾ പ്രതികരിക്കുന്നത്. എന്താണു സന്യാസം എന്നു പറഞ്ഞു തരാൻ വേണ്ടിയാണ്. അവർ കലാപത്തിനു വരില്ല. ഏതു പ്രതികരണത്തെയും അവർ പുഞ്ചിരിയോടെ നേരിടും.
കലയുടെ പേരിൽ അവരെ അപഹസിക്കുന്നവർ ഒന്നോർക്കണം, മഠത്തിനകത്തിരിക്കുന്ന അവരുടെ ജപമാലയ്ക്കു നിങ്ങളേക്കാൾ ശക്തിയുണ്ട്.’ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കൺവീനർമാരായ ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. വിൻസെന്റ് എടക്കരോട്ട്, സിസ്റ്റർ ആൻസി പോൾ, ഡോ.ടോം ഒലിക്കരോട്ട്, ഡോ. വന്ദന, കണ്ണൂർ വികാരി ജനറൽ മോൺ.
ക്ലാരൻസ് പാലിയത്ത്, ഡോ.സിബി, ഫാ. ചാക്കോ ചേലമ്പറമ്പിൽ, മോൺ. ആന്റണി മുതുകുന്നേൽ, ഫാ. ജോയ് കട്ടിയാങ്കൽ, സിസ്റ്റർ മേരി കാഞ്ചന, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, സിസ്റ്റർ വീണ, എം.സി.ജേക്കബ്, സിസ്റ്റർ സോണിയ എന്നിവർ പ്രസംഗിച്ചു.
മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. മാത്യു ഇളന്തുരുത്തിപ്പടവിൽ, ഫാ. ഫിലിപ് കവിയിൽ എന്നിവർ നേതൃത്വം നൽകി.
Kannur
സ്വകാര്യ ബസിൽ തോക്കിൻ തിരകൾ; പോലീസ് അന്വേഷണം ആരംഭിച്ചു


കണ്ണൂർ: സ്വകാര്യ ബസിൽ നിന്നും തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ മൂന്ന് പെട്ടികളിലായിട്ടാണ് തിരകൾ കണ്ടെത്തിയത് .കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പിന്നീട് പോലീസിന് കൈമാറി. തിരകൾ കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളാണ് പിടിച്ചെടുത്തതെന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചെന്നും ഇരിട്ടി പോലീസ് വ്യക്തമാക്കി
Kannur
കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കെ സ്മാർട്ട് സംവിധാനം; ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും


കണ്ണൂർ: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട് സോഫറ്റ് വെയറിന്റെ മികച്ച പ്രവർത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട് നിലവിൽ വരുന്നത്. നിലവിലുള്ള എട്ട് മൊഡ്യൂളുകൾക്ക് പുറമേ തദ്ദേശ ഭരണ നിർവഹണത്തിന് ആവശ്യമായ മറ്റെല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്തിയാണ് കെ സ്മാർട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും.
ജനന, മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ബിൽഡിങ് പെർമിറ്റ്, ട്രേഡ് ലൈസൻസ്, പൊതു പരാതികൾ, പരാതി പരിഹാരം, ഫയൽ ട്രാക്കിങ്ങ് സംവിധാനം, പൂർണമായും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ തുടങ്ങി നാന്നൂറിലധികം സേവനങ്ങൾ കെ സ്മാർട് വഴി ലഭ്യമാകും. വാട്ട്സാപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കാനും പിഴവുകൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും.കെ സ്മാർട് സംവിധാനം നിലവിൽ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് പകരം സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളാണ് പ്രവർത്തിക്കുക. സേവനങ്ങൾ ലഭ്യമാകുന്നതിന് പൊതുജനങ്ങൾ സ്വന്തമായി ലോഗിൻ ഐഡി നിർമിക്കണം. ഇതിനായി ആധാർ നമ്പറും ആധാർ നമ്പർ ലിങ്ക് ചെയ്ത ഫോൺ നമ്പറും ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയോസ്വന്തമായോ ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യാം. വെബ്സൈറ്റ് : https://ksmart.lsgkerala.gov.in/ കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ സർക്കാർ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷ നൽകുവാൻ സാധിക്കില്ല. ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഉദ്യോഗസ്ഥ തലങ്ങളിലും സോഫ്റ്റ് വെയറുകൾ പ്രാവർത്തികമാക്കുന്നതിനാൽ സേവനങ്ങൾ തടസ്സപ്പെടും.
Kannur
കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്കൂള്‍ പയ്യന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു


പയ്യന്നൂർ: മിതമായ നിരക്കില്‍ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന ലക്ഷ്യത്തോടെ കെഎസ്‌ആർടിസി ആവിഷ്കരിച്ച ഡ്രൈവിംഗ് സ്കൂള്‍ പയ്യന്നൂരില്‍ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യത്തെ കെഎസ്‌ആർടിസി ഡ്രൈവിംഗ് സ്കൂളാണ് പയ്യന്നൂരിലേത്. പയ്യന്നൂർ പെരുമ്ബയിലെ കെഎസ്‌ആർട്ടിസി ഡിപ്പോയില്‍ ടി.ഐ. മധുസൂദനൻ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. കെഎസ്‌ആർടിസി നോർത്ത് സോണല്‍ ഓഫീസർ വി. മനോജ് കുമാർ, പയ്യന്നൂർ ഡിപ്പോയിലെ അസി. ഡിപ്പോ എൻജിനിയർ എ. സന്തോഷ്, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികള്‍, ടി.കെ. രാജേഷ്, കെ. ജയൻ, കെ.വി. സജിത്ത്, പയ്യന്നൂർ എടിഒ ആല്‍വിൻ ടി. സേവ്യർ, കണ്‍ട്രോളിംഗ് ഇൻസ്‌പക്‌ടർ (ജനറല്‍) ബിജുമോൻ പിലാക്കല്‍ എന്നിവർ പ്രസംഗിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്