Connect with us

Kerala

സദാചാരക്കൊല: നാല് പ്രതികളെ ഉത്തരാഖണ്ഡിൽ നിന്നും നാട്ടിലെത്തിച്ചു

Published

on

Share our post

ചേർപ്പ്‌: പെൺ സുഹൃത്തിനെ രാത്രി കാണാനെത്തിയ ബസ് ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ 4 പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി ചേർപ്പ്‌ സ്റ്റേഷനിലെത്തിച്ചു. പ്രതികൾ നേപ്പാളിലേക്ക് കടക്കുന്നതിനിടെയാണ്‌ തന്ത്രപരമായി പിടികൂടിയതെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഐശ്വര്യ ദോംഗ്രെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉത്തരാഖണ്ഡിലെ പ്രതികൂല കാലാവസ്ഥയോടു പൊരുതി അവിടത്തെ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്‌. പ്രതികൾ നേപ്പാളിലേക്ക്‌ ബസ് മാർഗ്ഗം കടക്കാനുള്ള യാത്രക്കിടെ അന്വേഷണ സംഘത്തിന് സംശയം തോന്നി പിടികൂടുകയായിരുന്നു.

കുറുമ്പിലാവ് സ്വദേശികളായ കറുപ്പ് വീട്ടിൽ അമീർ (30), കൊടക്കാട്ടിൽ അരുൺ (21), ഇല്ലത്തു പറമ്പിൽ സുഹൈൽ (23), കറുമത്ത്‌ വീട്ടിൽ നിരഞ്ജൻ (22) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌. അവിടെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട്‌ വാങ്ങി നാട്ടിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ 4 പേരെയും റിമാന്റ് ചെയ്തു.

കേസിൽ റൂറൽ എസ്പി ഐശ്വര്യ ദോംഗ്രേ, ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ എം .പി. സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വാടാനപ്പിള്ളി എസ്‌ഐ കെ അജിത്‌, എ.എസ്‌.ഐ. ടി. ആർ ഷൈൻ, സീനിയർ സിപിഒ സോണി സേവ്യർ എന്നിവർ അംഗങ്ങളായിരുന്നു.

ഫെബ്രുവരി 19 ന്‌ പുലർച്ചെ നടന്ന ആക്രമണത്തെക്കുറിച്ച്‌ ആദ്യം വ്യക്തമായ വിവരം ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് കൂടുതൽ അന്വേഷണം ഡോക്ടറോട് ചോദിച്ചറിഞ്ഞും വിശദമായ അന്വേഷണം ചോദ്യം നടത്തിയതോടെയാണ് സംഭവിന്റെ ചുരുളഴിയുന്നത്‌.

രാത്രി പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ കുറച്ചുപേർ സംഘം ചേർന്ന് മർദ്ദിക്കുകയും അടി കൊണ്ട് നിലത്തുവീണിട്ടും മർദ്ദനം തുടരുകയുമായിരുന്നു. പ്രതികളിൽ ദുരിഭാഗം പേരും മയക്കുമരുന്നിന്‌ അടിമകളാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഇവർക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പലസംസ്ഥാനങ്ങളിലേക്കായി ഇവർ രക്ഷപ്പെട്ടത്‌. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും സാമ്പത്തിക സഹായം ചെയ്തവരും ഒളിത്താവളം ഒരുക്കിയവരടക്കമുള്ളവരെ അഴിക്കുള്ളിലാക്കുമെന്ന് റൂറൽ എസ്പി ഐശ്വര പറഞ്ഞു.


Share our post

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Kerala

നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

Published

on

Share our post

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു. 49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.


Share our post
Continue Reading

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!