Breaking News
സമഗ്ര വികസനത്തിന് നൂതന പദ്ധതികൾ

കണ്ണൂർ: കണ്ണൂർ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താകുന്നത് എങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തവണത്തെ ബജറ്റ്. പോയകാല നേട്ടങ്ങളിലൂന്നി ഭാവികാലം ഐശ്വര്യ സമൃദ്ധമാക്കുന്ന ഭാവനാപൂർണമായ ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ചത്.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും വയോജന ക്ഷേമത്തിനും ഭിന്നശേഷി സൗഹൃദത്തിനുമുള്ള പ്രത്യേക അവാർഡുകളും നേടിയത് വ്യത്യസ്‌തവും നൂതനവുമായ പദ്ധതി പ്രവർത്തനങ്ങളിലൂടെയാണെന്ന് ബജറ്റ് അടിവരയിടുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാം വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കാനും ജില്ലാ പഞ്ചായത്തിനാകുന്നുവെന്ന് ഒരിക്കൽകൂടി ബജറ്റിലൂടെ തെളിയുന്നു.
പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് വലിയൊരു സ്വപ്നമാണ്. അവരുടെ ആഗ്രഹം പൂവണിയിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് താങ്ങാവുകയാണ്. ജ ലൈഫിന് 10.88 കോടി രൂപയാണ് അനുവദിച്ചത്. സമഗ്ര വികസനവും ക്ഷേമവും ആതുര സേവനവും ഉറപ്പുവരുത്തുന്നതിനൊപ്പം ദുർബല വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതുമാണ് ബജറ്റ് നിർദേശങ്ങൾ. 125,12,79,639 രൂപ വരവും 122, 91,85,000 രൂപ ചെലവും 2,20,94,639 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ഭക്ഷ്യ സുരക്ഷയ്ക്ക് കൈനിറയെ
ജില്ലയിലെ കാർഷിക മുന്നേറ്റത്തിന് 3.55 കോടി, വന്യമൃഗങ്ങളുടെ അതിക്രമം തടയാൻ വനാതിർത്തികളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ ഒരു കോടി, പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 64 ലക്ഷം, പുഴകളിലും തോടുകളിലും തടയണയും വിസിബിയും നിർമിക്കുന്നതിന് 50 ലക്ഷം, കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് 5.5 ലക്ഷവും കാർഷിക യന്ത്രവൽക്കരണത്തിന് 11 ലക്ഷവും, കുറ്റ്യാട്ടൂർ മാങ്ങയിൽനിന്ന് ‘മാങ്കോ ഹണി’ യൂണിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം, തേനീച്ച വളർത്തലിന് അഞ്ച് ലക്ഷം, ജില്ലാ കൃഷി ഫാമിൽ ഹൈടെക് നഴ്സറി സ്ഥാപിക്കാൻ 10 ലക്ഷം, ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഞ്ച് ലക്ഷം, കരിമ്പം ജില്ലാ ഫാമിൽ മാങ്കോ മ്യൂസിയത്തിന് രണ്ട് ലക്ഷം, മെഡിസിൻ പ്ലാന്റ് നഴ്‌സറി തയ്യാറാക്കുന്നതിനും വിപണനം ചെയ്യുന്നതിനും അഞ്ച് ലക്ഷം, കൃഷി ഫാമുകളിൽ ചെത്തിക്കൊടുവേലി തൈകൾ ഉൽപ്പാദിപ്പിക്കാൻ രണ്ട് ലക്ഷം, ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്കരണ യൂണിറ്റിന് മൂന്ന് ലക്ഷം, കരിമ്പം ഫാമിൽ എക്സിബിഷൻ ഡെമോ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ച് ലക്ഷം, ഫാർമേഴ്സ് കോൺക്ലേവിന് 10 ലക്ഷം , പൂകൃഷി സംരംഭകർക്ക് 10 ലക്ഷം, ഓണത്തിന് ‘ഒരു കൊട്ടപ്പൂപൂവ് ’ ചെണ്ടുമല്ലി കൃഷിക്ക് 15 ലക്ഷം, അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി പുഴയരികിൽ കയർ ഭൂവസ്ത്രം വിരിക്കാൻ 20 ലക്ഷം, കല്ലുമ്മക്കായ പ്രോത്സാഹനത്തിന് 15 ലക്ഷം, പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ആറ് ലക്ഷം എന്നിങ്ങനെയാണ് നീക്കിവച്ചത്.
പാലുചുരത്തും പദ്ധതികൾ
പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ, ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് സബ്സിഡി നൽകാൻ 1.5 കോടി, കമ്യൂണിറ്റി ക്യാറ്റിൽ ഷെഡ് എന്റർപ്രൈസസ് കം മിനി ഡയറി ഫാമിന് അഞ്ച് ലക്ഷം, കാഫ് ബൂസ്റ്റർ പദ്ധതിക്ക് രണ്ട് ലക്ഷം, കൊമ്മേരി ആട് ഫാമിന്റെ വികസനത്തിന് 30 ലക്ഷം, ജില്ലാ വെറ്ററിനറി കേന്ദ്ര വികസനത്തിന് 98 ലക്ഷം, വനിത ഗ്രൂപ്പുകൾക്ക് ആട് ഫാം യൂണിറ്റുകൾ തുടങ്ങുന്നതിന് 15 ലക്ഷം.
ആതുരാലയങ്ങൾ രോഗീസൗഹൃദം
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 4.8 കോടി, ജില്ലാ ആയുർവേദ ആശുപത്രിക്ക് 1.50 കോടി, ഹോമിയോ ആശുപത്രിക്ക് 1.35 കോടി, ജില്ലാ ആശുപത്രി സ്നേഹജ്യോതി ക്ലിനിക്കിൽനിന്ന് രോഗികൾക്ക് മരുന്ന് നൽകാൻ 1 .20 കോടി, ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക്കിന് 20 ലക്ഷം, ട്രാൻസ്പരന്റ് ആംബുലൻസ് വാങ്ങുന്നതിന് 20 ലക്ഷം, ‘കണ്ണൂർ ഫൈറ്റ് ക്യാൻസർ’ പദ്ധതിക്ക് 20 ലക്ഷം, ജനകീയാരോഗ്യ സാക്ഷരതാ പ്രചാരണത്തിന് രണ്ട് ലക്ഷം.
വിദ്യാലയങ്ങൾക്ക് താങ്ങ്
സ്കൂളുകളുടെ വികസനത്തിന് 22.70 കോടി. സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയാക്കുന്നതിന് നാല് കോടി. സയൻസ് പാർക്ക് വിപുലീകരണത്തിനും ആധുനികവൽക്കരണത്തിനും 80 ലക്ഷം. സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് 40 ലക്ഷം. കഫെ സ്കൂൾ പദ്ധതിക്ക് 40 ലക്ഷം . ലിംഗ നീതിക്ക് ജന്റർ ക്ലബ്.
പാതകൾക്ക് കുതിപ്പേകാൻ
ജില്ലാ പഞ്ചായത്തിന്റെ 159 റോഡുകളുടെ മെക്കാഡം ടാറിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി എട്ട് കോടി. റോഡുകളിലെ പാലങ്ങളും കൾവർട്ടുകളും പുതുക്കിപ്പണിയുന്നതിന് ഒരു കോടി.
ദുർബല വിഭാഗങ്ങൾക്കൊപ്പം
ആറളം നവജീവൻ കോളനിയുടെ സമഗ്ര വികസനത്തിന് 40 ലക്ഷം. പട്ടികവർഗ യുവതീ–- യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് 25 ലക്ഷം. വാദ്യസംഘം തുടങ്ങുന്നതിന് 25 ലക്ഷം. പട്ടികവർഗ യുവതീ –- യുവാക്കൾക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള പ്രീ റിക്രൂട്ടിങ് ട്രെയിനിങ്ങിന് 10 ലക്ഷം. ഹെവി ഡ്രൈവിങ് പരിശീലനത്തിന് അഞ്ച് ലക്ഷം. തൊഴിൽ നൈപുണ്യ പരിശീലനത്തിന് നാല് ലക്ഷം. കരിയർ ഗൈഡൻസ് ക്ലാസിന് അഞ്ച് ലക്ഷം.
യൂണിഫോം സേന ജോലിക്കുള്ള പരിശീലനത്തിന് ഏഴ് ലക്ഷം, പട്ടികജാതി വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണത്തിന് അഞ്ച് ലക്ഷം, ഹൈജീൻ കിറ്റ് വിതരണം ചെയ്യാൻ 2.5 ലക്ഷം, പട്ടികവർഗക്കാരായ 12–-ാം ക്ലാസ് വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് രണ്ട് ലക്ഷം, പ്രഭാത ഭക്ഷണത്തിന് രണ്ട് ലക്ഷം, രക്ഷാകർതൃ വിദ്യാഭ്യാസം, ബോധവൽക്കരണത്തിന് ഒരു ലക്ഷം. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനത്തിന് അഞ്ച് ലക്ഷം, ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം, പ്രീവൊക്കേഷണൽ തൊഴിൽ പരിശീലനത്തിന് 10 ലക്ഷം, കൊളപ്പ ഭിന്നശേഷി പരിശീലന കേന്ദ്രത്തിൽ എൽഇഡി ക്ലിനിക്ക് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം, ബഡ്‌സ് സ്‌കൂളിൽ സംഗീത–- സ്‌പോർട്‌സ് ഉപകരണങ്ങൾ വാങ്ങുന്നതിന് അഞ്ച് ലക്ഷം, ബഡ്‌സ് സ്‌കൂളുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം.
കൈത്തറി സംഘങ്ങളുടെ വർക്ക് ഷെഡ് നവീകരണത്തിന് 50 ലക്ഷം. കുഞ്ഞിമംഗലം വെങ്കല ഗ്രാമം പദ്ധതിക്ക് 20 ലക്ഷം. കല്യാശേരി സിവിൽ അക്കാദമിയിൽ നൈപുണ്യ പരിശീലന കേന്ദ്രം തുടങ്ങാൻ 40 ലക്ഷം. പായം ബാംബു ഗ്രാമത്തിന് 10 ലക്ഷം.
മനോഹരം
ഈ ചുവടുവയ്‌പ്പുകൾ
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഘടക സ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ 4.50 കോടി. ന്യൂ മാഹി എം മുകുന്ദൻ പാർക്ക് വിപുലീകരണത്തിനും നവീകരണത്തിനുമായി 1.15 കോടി. ഹെറിറ്റേജ് ബിനാലെക്ക് 50 ലക്ഷം. സമുദായ ശ്‌മശാനങ്ങളെ ആധുനികവൽക്കരിച്ച് പൊതുശ്‌മശാനങ്ങളാക്കുന്നതിനുള്ള ‘സർവശാന്തിക്ക്’ 30 ലക്ഷം.
കാപ്പിമല ടൂറിസ്‌റ്റ് വില്ലേജിന് 25 ലക്ഷം. ഷീ നൈറ്റ് ഫെസ്‌റ്റിന് 20 ലക്ഷം. ഗ്രാമ പഞ്ചായത്തുകളിൽ പുതുതായി വികസിപ്പിക്കുന്ന ടൂറിസ്‌റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം. സായന്തനത്തിലെ സായാഹ്ന വിരുന്നിന് 15 ലക്ഷം. കണ്ണപുരം, ന്യൂമാഹി ‘പലഹാര ഗ്രാമ ’പദ്ധതിക്ക് 40 ലക്ഷം.
കണ്ണൂർ പുടവയ്‌ക്ക് 12 ലക്ഷം. വനിതകൾക്കും പെൺകുട്ടികൾക്കും ആയോധനകല, നീന്തൽ പരിശീലനം അഞ്ച് ലക്ഷം. വിധവകൾക്ക് തൊഴിൽ സംരംഭങ്ങളും പുനർവിവാഹ മാട്രിമോണിയലും തുടങ്ങാൻ അഞ്ച് ലക്ഷം. ബ്രെയ്‌ലി പുസ്‌തകങ്ങൾക്ക് നാല് ലക്ഷം. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കണ്ണൂർ പ്രവാസി സമ്മിറ്റ്.
വേറിട്ട പദ്ധതികൾ
സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അഞ്ച് കോടി. പുതിയ വ്യവസായ പാർക്കുകൾക്ക് സ്ഥലം വാങ്ങുന്നതിന് 1.50 കോടി. കണ്ണൂരിൽ വർക്കിങ് വിമൻസ് ഹോസ്‌റ്റൽ സ്ഥാപിക്കാൻ 1.70 കോടി. തെരുവുനായ വന്ധീകരണത്തിനുള്ള പടിയൂർ എബിസി കേന്ദ്രത്തിന് വാഹനം വാങ്ങാൻ 12 ലക്ഷം .ഈ കേന്ദ്രത്തിന് അടിസ്ഥാന സൗകര്യമൊരുക്കാൻ 30 ലക്ഷം.
ജില്ലയിലെ യുവജന ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വാങ്ങാൻ 30 ലക്ഷം. ജലം സുലഭം പദ്ധതിക്ക് രണ്ട് കോടി. പെരിങ്ങോം–- വയക്കരയിലെ ജില്ലാ പഞ്ചായത്ത് സ്ഥലത്ത് മീൻ വളർത്താൻ രണ്ട് ലക്ഷം. ഇവിടെ സൗരോർജ പ്ലാന്റിന് 20 ലക്ഷം. ഹരിതകർമ സേനാംഗങ്ങൾക്ക് യൂണിഫോം നൽകുന്നതിന് 25 ലക്ഷം. ‘കണ്ണൂർ ചില്ലീസ്’ മുളക് കൃഷി തുടങ്ങുന്നതിന് 10 ലക്ഷം. കണ്ടൽ മ്യൂസിയം സ്ഥാപിക്കുന്നതിന് 10 ലക്ഷം.
ബജറ്റ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ഇ വിജയൻ, തോമസ് വക്കത്താനം, എം രാഘവൻ, എൻ വി ശ്രീധരൻ, ടി തമ്പാൻ, കെ സുധാകരൻ, ചന്ദ്രൻ കല്ലാട്ട്, പി വി വത്സല, പി പി ഷാജിർ, ജൂബിലി എം ചാക്കോ, കെ വി ബിജു, മുഹമ്മദ് അഫ്‌സൽ, സി പി ഷിജു, ലിസി മാത്യു, കെ പി താഹിറ, വി കെ സുരേഷ്‌ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി എ വി അബ്‌ദുൾ ലത്തീഫ് സ്വാഗതം പറഞ്ഞു.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്