Breaking News
സമഗ്ര വികസനത്തിന് നൂതന പദ്ധതികൾ

കണ്ണൂർ: കണ്ണൂർ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താകുന്നത് എങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തവണത്തെ ബജറ്റ്. പോയകാല നേട്ടങ്ങളിലൂന്നി ഭാവികാലം ഐശ്വര്യ സമൃദ്ധമാക്കുന്ന ഭാവനാപൂർണമായ ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ചത്.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും വയോജന ക്ഷേമത്തിനും ഭിന്നശേഷി സൗഹൃദത്തിനുമുള്ള പ്രത്യേക അവാർഡുകളും നേടിയത് വ്യത്യസ്‌തവും നൂതനവുമായ പദ്ധതി പ്രവർത്തനങ്ങളിലൂടെയാണെന്ന് ബജറ്റ് അടിവരയിടുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാം വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കാനും ജില്ലാ പഞ്ചായത്തിനാകുന്നുവെന്ന് ഒരിക്കൽകൂടി ബജറ്റിലൂടെ തെളിയുന്നു.
പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് വലിയൊരു സ്വപ്നമാണ്. അവരുടെ ആഗ്രഹം പൂവണിയിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് താങ്ങാവുകയാണ്. ജ ലൈഫിന് 10.88 കോടി രൂപയാണ് അനുവദിച്ചത്. സമഗ്ര വികസനവും ക്ഷേമവും ആതുര സേവനവും ഉറപ്പുവരുത്തുന്നതിനൊപ്പം ദുർബല വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതുമാണ് ബജറ്റ് നിർദേശങ്ങൾ. 125,12,79,639 രൂപ വരവും 122, 91,85,000 രൂപ ചെലവും 2,20,94,639 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ഭക്ഷ്യ സുരക്ഷയ്ക്ക് കൈനിറയെ
ജില്ലയിലെ കാർഷിക മുന്നേറ്റത്തിന് 3.55 കോടി, വന്യമൃഗങ്ങളുടെ അതിക്രമം തടയാൻ വനാതിർത്തികളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ ഒരു കോടി, പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 64 ലക്ഷം, പുഴകളിലും തോടുകളിലും തടയണയും വിസിബിയും നിർമിക്കുന്നതിന് 50 ലക്ഷം, കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് 5.5 ലക്ഷവും കാർഷിക യന്ത്രവൽക്കരണത്തിന് 11 ലക്ഷവും, കുറ്റ്യാട്ടൂർ മാങ്ങയിൽനിന്ന് ‘മാങ്കോ ഹണി’ യൂണിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം, തേനീച്ച വളർത്തലിന് അഞ്ച് ലക്ഷം, ജില്ലാ കൃഷി ഫാമിൽ ഹൈടെക് നഴ്സറി സ്ഥാപിക്കാൻ 10 ലക്ഷം, ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഞ്ച് ലക്ഷം, കരിമ്പം ജില്ലാ ഫാമിൽ മാങ്കോ മ്യൂസിയത്തിന് രണ്ട് ലക്ഷം, മെഡിസിൻ പ്ലാന്റ് നഴ്‌സറി തയ്യാറാക്കുന്നതിനും വിപണനം ചെയ്യുന്നതിനും അഞ്ച് ലക്ഷം, കൃഷി ഫാമുകളിൽ ചെത്തിക്കൊടുവേലി തൈകൾ ഉൽപ്പാദിപ്പിക്കാൻ രണ്ട് ലക്ഷം, ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്കരണ യൂണിറ്റിന് മൂന്ന് ലക്ഷം, കരിമ്പം ഫാമിൽ എക്സിബിഷൻ ഡെമോ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ച് ലക്ഷം, ഫാർമേഴ്സ് കോൺക്ലേവിന് 10 ലക്ഷം , പൂകൃഷി സംരംഭകർക്ക് 10 ലക്ഷം, ഓണത്തിന് ‘ഒരു കൊട്ടപ്പൂപൂവ് ’ ചെണ്ടുമല്ലി കൃഷിക്ക് 15 ലക്ഷം, അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി പുഴയരികിൽ കയർ ഭൂവസ്ത്രം വിരിക്കാൻ 20 ലക്ഷം, കല്ലുമ്മക്കായ പ്രോത്സാഹനത്തിന് 15 ലക്ഷം, പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ആറ് ലക്ഷം എന്നിങ്ങനെയാണ് നീക്കിവച്ചത്.
പാലുചുരത്തും പദ്ധതികൾ
പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ, ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് സബ്സിഡി നൽകാൻ 1.5 കോടി, കമ്യൂണിറ്റി ക്യാറ്റിൽ ഷെഡ് എന്റർപ്രൈസസ് കം മിനി ഡയറി ഫാമിന് അഞ്ച് ലക്ഷം, കാഫ് ബൂസ്റ്റർ പദ്ധതിക്ക് രണ്ട് ലക്ഷം, കൊമ്മേരി ആട് ഫാമിന്റെ വികസനത്തിന് 30 ലക്ഷം, ജില്ലാ വെറ്ററിനറി കേന്ദ്ര വികസനത്തിന് 98 ലക്ഷം, വനിത ഗ്രൂപ്പുകൾക്ക് ആട് ഫാം യൂണിറ്റുകൾ തുടങ്ങുന്നതിന് 15 ലക്ഷം.
ആതുരാലയങ്ങൾ രോഗീസൗഹൃദം
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 4.8 കോടി, ജില്ലാ ആയുർവേദ ആശുപത്രിക്ക് 1.50 കോടി, ഹോമിയോ ആശുപത്രിക്ക് 1.35 കോടി, ജില്ലാ ആശുപത്രി സ്നേഹജ്യോതി ക്ലിനിക്കിൽനിന്ന് രോഗികൾക്ക് മരുന്ന് നൽകാൻ 1 .20 കോടി, ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക്കിന് 20 ലക്ഷം, ട്രാൻസ്പരന്റ് ആംബുലൻസ് വാങ്ങുന്നതിന് 20 ലക്ഷം, ‘കണ്ണൂർ ഫൈറ്റ് ക്യാൻസർ’ പദ്ധതിക്ക് 20 ലക്ഷം, ജനകീയാരോഗ്യ സാക്ഷരതാ പ്രചാരണത്തിന് രണ്ട് ലക്ഷം.
വിദ്യാലയങ്ങൾക്ക് താങ്ങ്
സ്കൂളുകളുടെ വികസനത്തിന് 22.70 കോടി. സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയാക്കുന്നതിന് നാല് കോടി. സയൻസ് പാർക്ക് വിപുലീകരണത്തിനും ആധുനികവൽക്കരണത്തിനും 80 ലക്ഷം. സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് 40 ലക്ഷം. കഫെ സ്കൂൾ പദ്ധതിക്ക് 40 ലക്ഷം . ലിംഗ നീതിക്ക് ജന്റർ ക്ലബ്.
പാതകൾക്ക് കുതിപ്പേകാൻ
ജില്ലാ പഞ്ചായത്തിന്റെ 159 റോഡുകളുടെ മെക്കാഡം ടാറിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി എട്ട് കോടി. റോഡുകളിലെ പാലങ്ങളും കൾവർട്ടുകളും പുതുക്കിപ്പണിയുന്നതിന് ഒരു കോടി.
ദുർബല വിഭാഗങ്ങൾക്കൊപ്പം
ആറളം നവജീവൻ കോളനിയുടെ സമഗ്ര വികസനത്തിന് 40 ലക്ഷം. പട്ടികവർഗ യുവതീ–- യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് 25 ലക്ഷം. വാദ്യസംഘം തുടങ്ങുന്നതിന് 25 ലക്ഷം. പട്ടികവർഗ യുവതീ –- യുവാക്കൾക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള പ്രീ റിക്രൂട്ടിങ് ട്രെയിനിങ്ങിന് 10 ലക്ഷം. ഹെവി ഡ്രൈവിങ് പരിശീലനത്തിന് അഞ്ച് ലക്ഷം. തൊഴിൽ നൈപുണ്യ പരിശീലനത്തിന് നാല് ലക്ഷം. കരിയർ ഗൈഡൻസ് ക്ലാസിന് അഞ്ച് ലക്ഷം.
യൂണിഫോം സേന ജോലിക്കുള്ള പരിശീലനത്തിന് ഏഴ് ലക്ഷം, പട്ടികജാതി വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണത്തിന് അഞ്ച് ലക്ഷം, ഹൈജീൻ കിറ്റ് വിതരണം ചെയ്യാൻ 2.5 ലക്ഷം, പട്ടികവർഗക്കാരായ 12–-ാം ക്ലാസ് വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് രണ്ട് ലക്ഷം, പ്രഭാത ഭക്ഷണത്തിന് രണ്ട് ലക്ഷം, രക്ഷാകർതൃ വിദ്യാഭ്യാസം, ബോധവൽക്കരണത്തിന് ഒരു ലക്ഷം. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനത്തിന് അഞ്ച് ലക്ഷം, ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം, പ്രീവൊക്കേഷണൽ തൊഴിൽ പരിശീലനത്തിന് 10 ലക്ഷം, കൊളപ്പ ഭിന്നശേഷി പരിശീലന കേന്ദ്രത്തിൽ എൽഇഡി ക്ലിനിക്ക് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം, ബഡ്‌സ് സ്‌കൂളിൽ സംഗീത–- സ്‌പോർട്‌സ് ഉപകരണങ്ങൾ വാങ്ങുന്നതിന് അഞ്ച് ലക്ഷം, ബഡ്‌സ് സ്‌കൂളുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം.
കൈത്തറി സംഘങ്ങളുടെ വർക്ക് ഷെഡ് നവീകരണത്തിന് 50 ലക്ഷം. കുഞ്ഞിമംഗലം വെങ്കല ഗ്രാമം പദ്ധതിക്ക് 20 ലക്ഷം. കല്യാശേരി സിവിൽ അക്കാദമിയിൽ നൈപുണ്യ പരിശീലന കേന്ദ്രം തുടങ്ങാൻ 40 ലക്ഷം. പായം ബാംബു ഗ്രാമത്തിന് 10 ലക്ഷം.
മനോഹരം
ഈ ചുവടുവയ്‌പ്പുകൾ
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഘടക സ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ 4.50 കോടി. ന്യൂ മാഹി എം മുകുന്ദൻ പാർക്ക് വിപുലീകരണത്തിനും നവീകരണത്തിനുമായി 1.15 കോടി. ഹെറിറ്റേജ് ബിനാലെക്ക് 50 ലക്ഷം. സമുദായ ശ്‌മശാനങ്ങളെ ആധുനികവൽക്കരിച്ച് പൊതുശ്‌മശാനങ്ങളാക്കുന്നതിനുള്ള ‘സർവശാന്തിക്ക്’ 30 ലക്ഷം.
കാപ്പിമല ടൂറിസ്‌റ്റ് വില്ലേജിന് 25 ലക്ഷം. ഷീ നൈറ്റ് ഫെസ്‌റ്റിന് 20 ലക്ഷം. ഗ്രാമ പഞ്ചായത്തുകളിൽ പുതുതായി വികസിപ്പിക്കുന്ന ടൂറിസ്‌റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം. സായന്തനത്തിലെ സായാഹ്ന വിരുന്നിന് 15 ലക്ഷം. കണ്ണപുരം, ന്യൂമാഹി ‘പലഹാര ഗ്രാമ ’പദ്ധതിക്ക് 40 ലക്ഷം.
കണ്ണൂർ പുടവയ്‌ക്ക് 12 ലക്ഷം. വനിതകൾക്കും പെൺകുട്ടികൾക്കും ആയോധനകല, നീന്തൽ പരിശീലനം അഞ്ച് ലക്ഷം. വിധവകൾക്ക് തൊഴിൽ സംരംഭങ്ങളും പുനർവിവാഹ മാട്രിമോണിയലും തുടങ്ങാൻ അഞ്ച് ലക്ഷം. ബ്രെയ്‌ലി പുസ്‌തകങ്ങൾക്ക് നാല് ലക്ഷം. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കണ്ണൂർ പ്രവാസി സമ്മിറ്റ്.
വേറിട്ട പദ്ധതികൾ
സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അഞ്ച് കോടി. പുതിയ വ്യവസായ പാർക്കുകൾക്ക് സ്ഥലം വാങ്ങുന്നതിന് 1.50 കോടി. കണ്ണൂരിൽ വർക്കിങ് വിമൻസ് ഹോസ്‌റ്റൽ സ്ഥാപിക്കാൻ 1.70 കോടി. തെരുവുനായ വന്ധീകരണത്തിനുള്ള പടിയൂർ എബിസി കേന്ദ്രത്തിന് വാഹനം വാങ്ങാൻ 12 ലക്ഷം .ഈ കേന്ദ്രത്തിന് അടിസ്ഥാന സൗകര്യമൊരുക്കാൻ 30 ലക്ഷം.
ജില്ലയിലെ യുവജന ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വാങ്ങാൻ 30 ലക്ഷം. ജലം സുലഭം പദ്ധതിക്ക് രണ്ട് കോടി. പെരിങ്ങോം–- വയക്കരയിലെ ജില്ലാ പഞ്ചായത്ത് സ്ഥലത്ത് മീൻ വളർത്താൻ രണ്ട് ലക്ഷം. ഇവിടെ സൗരോർജ പ്ലാന്റിന് 20 ലക്ഷം. ഹരിതകർമ സേനാംഗങ്ങൾക്ക് യൂണിഫോം നൽകുന്നതിന് 25 ലക്ഷം. ‘കണ്ണൂർ ചില്ലീസ്’ മുളക് കൃഷി തുടങ്ങുന്നതിന് 10 ലക്ഷം. കണ്ടൽ മ്യൂസിയം സ്ഥാപിക്കുന്നതിന് 10 ലക്ഷം.
ബജറ്റ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ഇ വിജയൻ, തോമസ് വക്കത്താനം, എം രാഘവൻ, എൻ വി ശ്രീധരൻ, ടി തമ്പാൻ, കെ സുധാകരൻ, ചന്ദ്രൻ കല്ലാട്ട്, പി വി വത്സല, പി പി ഷാജിർ, ജൂബിലി എം ചാക്കോ, കെ വി ബിജു, മുഹമ്മദ് അഫ്‌സൽ, സി പി ഷിജു, ലിസി മാത്യു, കെ പി താഹിറ, വി കെ സുരേഷ്‌ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി എ വി അബ്‌ദുൾ ലത്തീഫ് സ്വാഗതം പറഞ്ഞു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്