Connect with us

Breaking News

ഉളിയിൽ – തില്ലങ്കേരി അഞ്ചു കിലോ മീറ്റർ റോഡ് പണി അഞ്ചു വർഷമായിട്ടും പൂർത്തിയായില്ല

Published

on

Share our post

ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ.

കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട് ജില്ലയിലും കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലും ഉള്ളവർക്കു ഇരിട്ടിയിൽ പോകാതെ എളുപ്പവഴി ഒരുക്കാനും കൂടി ലക്ഷ്യമിട്ട റോഡ് നവീകരണമാണു ഇഴയുന്നത്. ആദ്യ കരാറുകാരൻ പണി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ 6 മാസം മുൻപ് അവശേഷിച്ച പ്രവ‍ൃത്തികൾക്ക് 1.6 കോടി രൂപയുടെ റീടെൻഡർ വിളിച്ചിട്ടും പണി പുനരാരംഭിച്ചിട്ടില്ല.

മുൻ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ശ്രമഫലമായി 5 കോടി രൂപ അനുവദിച്ചാണു 5 വർഷം മുൻപ് ആദ്യം റോഡ് നവീകരണം തുടങ്ങിയത്. 10 മീറ്റർ വീതിയിൽ ഉള്ള റോഡിൽ 5.5 മീറ്റർ ടാറിങ്ങോടെയാണ് നവീകരണം. 6 ഓവുപാലങ്ങളും ഒരു വലിയ പാലവും പണിതു ബിറ്റുമിൻ മെക്കാഡം ടാറിങ്ങും നടത്തിയെങ്കിലും ബിറ്റുമിൻ കോൺക്രീറ്റും (2–ാം ഘട്ട ടാറിങ്) ഓവുചാലൂകളുടെ പണിയും പൂർത്തീകരിച്ചില്ല.

ആദ്യഘട്ടത്തിൽ നടത്തിയ ടാറിങ് തെക്കംപൊയിൽ, വാഴക്കാൽ, ചാളപ്പറമ്പ് എന്നിവിടങ്ങളിൽ പൊളിഞ്ഞു. ബിറ്റുമിൻ കോൺക്രീറ്റ് നടത്താത്തതാണു തകർച്ച വേഗത്തിലാക്കിയത്.

3 വർഷം മുൻപ് പ്രളയത്തിലും ചില ഭാഗങ്ങൾ തകർന്ന ഭാഗങ്ങൾ തകർന്നു2018ൽ പൂർത്തിയാക്കേണ്ട റോഡ് നവീകരണം പാതിവഴിക്ക് നിലച്ചതിനു എതിരെ നാട്ടുകാരും ജനപ്രതിനിധികളും പരാതികൾ നൽകിയതിനെ തുടർന്നാണ് ആദ്യ കരാറുകാരനെ പിരിച്ചു വിട്ടു റീടെൻഡർ വിളിച്ചത്.

കഴിഞ്ഞ നവംബറിൽ 2 –ാമത് കരാർ എടുത്തയാൾ റോഡിന്റെ ലവൽസ് എടുത്തു പണി ഉടൻ ആരംഭിക്കുമെന്ന സൂചനയും നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.

റോഡ് പണി തുടങ്ങുന്നതിനായി സമര പരമ്പര

2 കരാർ വിളിച്ചിട്ടും റോഡ് പണി നടത്താത്ത അവഗണനയിൽ പ്രതിഷേധിച്ച് തുടർച്ചയായ സമരങ്ങളും ആയി കോൺഗ്രസ്. തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 ദിവസങ്ങളിൽ രാത്രി ഉളിയിൽ മുതൽ തില്ലങ്കേരി വരെ 5 കിലോമീറ്റർ ദൂരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

2–ാം ഘട്ടമായി അടുത്ത ദിവസം തില്ലങ്കേരിയിലും ഉളിയിലും പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പന്തം കൊളുത്തി പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് കെ.പി.പത്മനാഭൻ, വി.മോഹനൻ, യു.സി.നാരായണൻ, പി.വി.സുരേന്ദ്രൻ, രാകേഷ് തില്ലങ്കേരി, ജിബിൻ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.

ഉടൻ പണി തുടങ്ങും

റീടെൻഡർ ഉറപ്പിച്ചത് 35 ശതമാനം അധികം തുകയ്ക്കാണ്. ചീഫ് എൻജിനീയർ തലത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനിടെ നേരത്തേ നടത്തിയിടത്തു ഉൾപ്പെടെ റോഡ് പുനർനിർമിക്കേണ്ടതിനാൽ റിവൈസ്‍ഡ് എസ്റ്റിമേറ്റ് എടുക്കേണ്ടി വന്നു.

കരാർ തുകയിൽ മാറ്റം വരുത്താതെ തന്നെ റിവൈസ്ഡ് എസ്റ്റിമേറ്റും സമർപ്പിച്ചു കഴിഞ്ഞു. ഇക്കാര്യങ്ങൾ‌ക്കു വേണ്ടി വന്ന കാലതാമസമാണുണ്ടായത്. മറ്റു തടസ്സങ്ങൾ ഇല്ല. ഉടൻ പണി തുടങ്ങും.- കെ.പി.പ്രദീപൻ, അസിസ്റ്റന്റ് എൻജിനീയർ, മരാമത്ത് ഇരിട്ടി സെക്‌ഷൻ


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!