Connect with us

Breaking News

ഉളിയിൽ – തില്ലങ്കേരി അഞ്ചു കിലോ മീറ്റർ റോഡ് പണി അഞ്ചു വർഷമായിട്ടും പൂർത്തിയായില്ല

Published

on

Share our post

ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ.

കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട് ജില്ലയിലും കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലും ഉള്ളവർക്കു ഇരിട്ടിയിൽ പോകാതെ എളുപ്പവഴി ഒരുക്കാനും കൂടി ലക്ഷ്യമിട്ട റോഡ് നവീകരണമാണു ഇഴയുന്നത്. ആദ്യ കരാറുകാരൻ പണി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ 6 മാസം മുൻപ് അവശേഷിച്ച പ്രവ‍ൃത്തികൾക്ക് 1.6 കോടി രൂപയുടെ റീടെൻഡർ വിളിച്ചിട്ടും പണി പുനരാരംഭിച്ചിട്ടില്ല.

മുൻ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ശ്രമഫലമായി 5 കോടി രൂപ അനുവദിച്ചാണു 5 വർഷം മുൻപ് ആദ്യം റോഡ് നവീകരണം തുടങ്ങിയത്. 10 മീറ്റർ വീതിയിൽ ഉള്ള റോഡിൽ 5.5 മീറ്റർ ടാറിങ്ങോടെയാണ് നവീകരണം. 6 ഓവുപാലങ്ങളും ഒരു വലിയ പാലവും പണിതു ബിറ്റുമിൻ മെക്കാഡം ടാറിങ്ങും നടത്തിയെങ്കിലും ബിറ്റുമിൻ കോൺക്രീറ്റും (2–ാം ഘട്ട ടാറിങ്) ഓവുചാലൂകളുടെ പണിയും പൂർത്തീകരിച്ചില്ല.

ആദ്യഘട്ടത്തിൽ നടത്തിയ ടാറിങ് തെക്കംപൊയിൽ, വാഴക്കാൽ, ചാളപ്പറമ്പ് എന്നിവിടങ്ങളിൽ പൊളിഞ്ഞു. ബിറ്റുമിൻ കോൺക്രീറ്റ് നടത്താത്തതാണു തകർച്ച വേഗത്തിലാക്കിയത്.

3 വർഷം മുൻപ് പ്രളയത്തിലും ചില ഭാഗങ്ങൾ തകർന്ന ഭാഗങ്ങൾ തകർന്നു2018ൽ പൂർത്തിയാക്കേണ്ട റോഡ് നവീകരണം പാതിവഴിക്ക് നിലച്ചതിനു എതിരെ നാട്ടുകാരും ജനപ്രതിനിധികളും പരാതികൾ നൽകിയതിനെ തുടർന്നാണ് ആദ്യ കരാറുകാരനെ പിരിച്ചു വിട്ടു റീടെൻഡർ വിളിച്ചത്.

കഴിഞ്ഞ നവംബറിൽ 2 –ാമത് കരാർ എടുത്തയാൾ റോഡിന്റെ ലവൽസ് എടുത്തു പണി ഉടൻ ആരംഭിക്കുമെന്ന സൂചനയും നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.

റോഡ് പണി തുടങ്ങുന്നതിനായി സമര പരമ്പര

2 കരാർ വിളിച്ചിട്ടും റോഡ് പണി നടത്താത്ത അവഗണനയിൽ പ്രതിഷേധിച്ച് തുടർച്ചയായ സമരങ്ങളും ആയി കോൺഗ്രസ്. തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 ദിവസങ്ങളിൽ രാത്രി ഉളിയിൽ മുതൽ തില്ലങ്കേരി വരെ 5 കിലോമീറ്റർ ദൂരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

2–ാം ഘട്ടമായി അടുത്ത ദിവസം തില്ലങ്കേരിയിലും ഉളിയിലും പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പന്തം കൊളുത്തി പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് കെ.പി.പത്മനാഭൻ, വി.മോഹനൻ, യു.സി.നാരായണൻ, പി.വി.സുരേന്ദ്രൻ, രാകേഷ് തില്ലങ്കേരി, ജിബിൻ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.

ഉടൻ പണി തുടങ്ങും

റീടെൻഡർ ഉറപ്പിച്ചത് 35 ശതമാനം അധികം തുകയ്ക്കാണ്. ചീഫ് എൻജിനീയർ തലത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനിടെ നേരത്തേ നടത്തിയിടത്തു ഉൾപ്പെടെ റോഡ് പുനർനിർമിക്കേണ്ടതിനാൽ റിവൈസ്‍ഡ് എസ്റ്റിമേറ്റ് എടുക്കേണ്ടി വന്നു.

കരാർ തുകയിൽ മാറ്റം വരുത്താതെ തന്നെ റിവൈസ്ഡ് എസ്റ്റിമേറ്റും സമർപ്പിച്ചു കഴിഞ്ഞു. ഇക്കാര്യങ്ങൾ‌ക്കു വേണ്ടി വന്ന കാലതാമസമാണുണ്ടായത്. മറ്റു തടസ്സങ്ങൾ ഇല്ല. ഉടൻ പണി തുടങ്ങും.- കെ.പി.പ്രദീപൻ, അസിസ്റ്റന്റ് എൻജിനീയർ, മരാമത്ത് ഇരിട്ടി സെക്‌ഷൻ


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!