Breaking News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ സ്റ്റേഷനുകളിൽ ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകളില്ല!

കണ്ണൂർ : ജില്ലയിലെ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാതെ റെയിൽവേ അധികൃതർ. ടിക്കറ്റിനായി പരക്കം പായേണ്ട ഗതികേടിലാണു യാത്രക്കാർ. തിരക്കേറെയുള്ള ദിവസങ്ങളിൽ പോലും ടിക്കറ്റ് കൗണ്ടറുകൾ ആവശ്യാനുസരണം തുറക്കാൻ നടപടിയില്ല. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്കാണ് ഈ ദുര്യോഗം. കണ്ണൂരിൽ ഞായറാഴ്ച രാത്രി യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ആർ.പി.എഫിനും റെയിൽവേ പൊലീസിനും ഇടപെടേണ്ടി വന്നിരുന്നു.
കണ്ണൂർ
കഴിഞ്ഞ ദിവസം രാത്രി പ്രവർത്തിച്ചത് ഒരു ടിക്കറ്റ് കൗണ്ടർ മാത്രം. തിരക്ക് വർധിച്ചിട്ടും കൗണ്ടറുകളുടെ എണ്ണം കൂട്ടാനോ ജീവനക്കാരെ നിയോഗിക്കാനോ റെയിൽവേ തയാറാകാത്തതിനെ തുടർന്നു യാത്രക്കാരിൽ നിന്നു കടുത്ത പ്രതിഷേധമുണ്ടായി. യഥാസമയം ടിക്കറ്റ് ലഭിക്കാത്തതിനാൽ പലർക്കും ട്രെയിനിൽ കയറാനായില്ല.
കിഴക്കേ കവാടം ഉൾപ്പെടെ 4 ജനറൽ ടിക്കറ്റ് കൗണ്ടർ ഉണ്ടായിരുന്ന കണ്ണൂരിൽ ഇപ്പോൾ കൗണ്ടറുകളുടെ എണ്ണം രണ്ടായി കുറച്ചു. കിഴക്കേ കവാടത്തെ റെയിൽവേയുടെ ഔദ്യോഗിക കൗണ്ടർ ഇപ്പോഴില്ല. എടിവിഎം (ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ) കൗണ്ടർ മാത്രമേ കിഴക്കേ കവാടത്തിൽ ഇപ്പോഴുള്ളു. ഇവിടെ ജനറൽ ടിക്കറ്റ് കൗണ്ടർ പുനരാരംഭിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
മുഖ്യ കവാടത്തിലെ കൗണ്ടറിൽ യാത്രക്കാരുടെ നീണ്ട ക്യൂവാണ് എപ്പോഴും. ഇവിടെയാണെങ്കിൽ എല്ലാ സമയത്തും ടിക്കറ്റ് നൽകാൻ ആളുമില്ല. പുലർച്ചെയുള്ള ട്രെയിനിൽ കയറാനായി വലിയ തിരക്കാണ് സ്റ്റേഷനിൽ. മതിയായ ടിക്കറ്റ് കൗണ്ടർ ഇല്ലാത്തതിനാൽ ടിക്കറ്റ് കിട്ടാനായി ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇവിടെ. ക്യൂവിൽ നിന്നു മടുത്ത യാത്രക്കാർ പ്രതിഷേധമുയർത്തുന്നതും സ്ഥിരം കാഴ്ചയാണ്.
പയ്യന്നൂർ
ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണുള്ളത്. നേരത്തെ 2 കൗണ്ടർ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന കൗണ്ടറിലെ പകൽ സമയത്തുള്ള ഷിഫ്റ്റ് സ്വകാര്യ ഏജൻസിയാണ് പ്രവർത്തിപ്പിക്കുന്നത്. പകൽ ഷിഫ്റ്റ് സ്വകാര്യ ഏജൻസിക്കു നൽകിയ സാഹചര്യത്തിൽ കൗണ്ടറിന്റെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തുന്നുണ്ടെങ്കിലും നടപടിയില്ല. ഈ കൗണ്ടർ കൂടാതെ പുറത്ത് ഒരു മെഷീൻ പ്രവർത്തിപ്പിച്ച് ടിക്കറ്റ് നൽകുന്നുണ്ട്. ഒരു മെഷീൻ ഇവിടെ കൊണ്ടു വച്ചിട്ടു മാസങ്ങളായെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു മെഷീൻ അനുവദിച്ചിട്ടുണ്ടെന്ന് ഒരു വർഷം മുൻപു പറഞ്ഞുവെങ്കിലും യാഥാർഥ്യമായില്ല.
തലശ്ശേരി
രണ്ടാം പ്ലാറ്റ്ഫോമിൽ രാവിലെ 6നു മുൻപും രാത്രി 9നു ശേഷവും ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കാത്തതു യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കോഴിക്കോട് ഭാഗത്തേക്കു പുലർച്ചെയുള്ള എക്സിക്യൂട്ടിവ് ട്രെയിനിൽ കയറേണ്ടവർ, ഒന്നാം പ്ലാറ്റ്ഫോമിലെത്തി ടിക്കറ്റെടുത്ത ശേഷം വീണ്ടും രണ്ടാം പ്ലാറ്റ്ഫോമിലെത്തി വേണം ട്രെയിനിൽ കയറാൻ. രാത്രിയിലും ഇടയ്ക്ക് ഇതു പ്രശ്നമുണ്ടാക്കാറുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലെ റെയിൽവേ കൗണ്ടറിലും വെൻഡിങ് മെഷീനിലും രാവിലെ 6നു ശേഷം മാത്രമാണ് ടിക്കറ്റ് വിതരണത്തിന് ആളുണ്ടാവുക.
റെയിൽവേ അധികൃതരുടെ നിരുത്തരവാദിത്ത പരമായ സമീപനം അനുവദിക്കാനാകില്ല. യാത്രക്കാർ ഏറെയുള്ള കണ്ണൂർ സ്റ്റേഷനിൽ ടിക്കറ്റ് നൽകാൻ ആവശ്യത്തിന് കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കണം. മതിയായ ജീവനക്കാരേയും നിയോഗിക്കണം. അധികൃതരുടെ അനാസ്ഥ കാരണം യാത്രക്കാർക്കു പ്രയാസം ഉണ്ടാകാൻ പാടില്ല.
(റഷീദ് കവ്വായി, ഡിവിഷനൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം)
ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ട്രെയിൻ ടിക്കറ്റ് എടുക്കാൻ സാധിക്കും. ഇതിനായി റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനു സമീപത്തു ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. സ്റ്റേഷനിൽ 5 യുടിഎസ് സേവന കേന്ദ്രം ആരംഭിക്കുന്നുണ്ട്.
(എസ്.സജിത്ത് കുമാർ, സ്റ്റേഷൻ മാനേജർ, കണ്ണൂർ റെയിൽവേ സ്റ്റേഷൻ)
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്