Breaking News
ഇന്ത്യയിലെ പ്രായമായവരില്‍ ഒരുകോടിയില്‍പ്പരം പേർ ഡിമന്‍ഷ്യബാധിതരെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 60 വയസ്സിനുമുകളിലുള്ളവരില്‍ ഒരു കോടിയില്‍പ്പരം പേർ ഡിമന്‍ഷ്യ ബാധിതരെന്ന് പഠനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരശേഖരണം നടത്തിയ ഈ പഠനഫലം ‘ന്യൂറോഎപ്പിഡെമിയോളജി’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 31,770 പേരിൽ നിന്നാണ് പഠനത്തിനുളള സാമ്പിള്‍ശേഖരണം നടത്തിയത്.
രാജ്യത്തെ ഡിമന്‍ഷ്യ വ്യാപനനിരക്ക് 8.44 ശതമാനമാണെന്നാണ് അന്താരാഷ്ട്രഗവേഷകസംഘം കണ്ടെത്തിയത്. അതായത്, ഒരുകോടിഎണ്‍പതിനായിരമാളുകള്‍. യുഎസില്‍ ഇത് 8.8 ശതമാനമാണ്, യുകെയില്‍ 9 ശതമാനവും.
ജെര്‍മനിയിലും ഫ്രാന്‍സിലും 8.5നും 9നും ഇടയിലാണ് ഡിമന്‍ഷ്യബാധിതരുടെ ശതമാനക്കണക്കെന്നും ഗവേഷകസംഘം പറയുന്നു. ഡിമന്‍ഷ്യ ബാധിച്ചവരില്‍ കൂടുതല്‍പേരും പ്രായം കൂടുതലുള്ളവരോ, സ്ത്രീകളോ, വിദ്യാഭ്യാസം ലഭിക്കാത്തവരോ, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരോ ആണെന്ന് ഗവേഷകര്‍ കണ്ടെത്തി.
മുപ്പതിനായിരത്തിലധികം പ്രായമായവര്‍ പങ്കെടുക്കുന്ന രാജ്യത്തെ ആദ്യത്തെ പഠനമാണിത്. മാത്രമല്ല, ദേശീയതലത്തില്‍ പ്രാതിനിധ്യമുള്ള പഠനത്തെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഗവേഷണമെന്നും ഉപഗവേഷകനും യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സറേയിലെ ലെക്ചററുമായ ഹയോമിയാവോ ജിന്‍ അറിയിച്ചു.
ഇത്തരത്തിലുള്ള വലുതും സങ്കീര്‍ണവുമായ കണക്കുകളെ വേര്‍തിരിച്ച് വിശകലനം നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യേകകഴിവുണ്ട്. ലോക്കല്‍ സാമ്പിളുകള്‍വെച്ചുനടത്തിയ മുന്‍പഠനങ്ങളില്‍ തെളിഞ്ഞതിനേക്കാള്‍ കൂടുതലാണ് ഡിമന്‍ഷ്യവ്യാപനനിരക്കെന്ന് തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയതായും ജിന്‍ അറിയിച്ചു.
യൂണിവേഴ്‌സിറ്റി ഓഫ് സറേ, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍, ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലെ സംഘം ചേര്‍ന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ലേണിങ് മോഡല്‍ തയ്യാറാക്കിയത്.
വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവരില്‍ എങ്ങനെയാണ് അസുഖം ബാധിക്കുന്നതെന്നും കൃത്യമായ ഇടപെടലുകളിലൂടെ എങ്ങനെ ആളുകളുടെ ജീവന്‍ രക്ഷിക്കാമെന്നും പ്രസ്തുത പഠനത്തിലൂടെ സാധിച്ചുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സറേയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ സെന്റേര്‍ഡ് എ.ഐ. യിലെ പ്രൊഫസര്‍ അഡ്രിയന്‍ ഹില്‍ട്ടണ്‍ പറയുന്നു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്