Connect with us

Breaking News

കൂളാക്കണം: ശരീരം ദുർബലമാകാൻ അനുവദിക്കരുത്

Published

on

Share our post

കണ്ണൂർ : ജില്ലയിലെ ചൂടു ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിവിധ രോഗബാധകൾ തടയാൻ, ചൂടിനെ നേരിടുന്ന തരത്തിൽ ജീവിതചര്യ മാറ്റണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ശരീരത്തിൽ ജലാംശം കൃത്യമായ അളവിൽ നിലനിർത്തണമെന്നും ഭക്ഷണരീതിയിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.

ഇന്നലെയും ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെട്ടു. ചെമ്പേരിയിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.2 ഡിഗ്രി സെൽഷ്യസ്. വിമാനത്താവളത്തിനടുത്തും 38 ഡിഗ്രിക്കു മുകളിൽ ചൂട് അനുഭവപ്പെട്ടു. ചെറുവാഞ്ചേരി, ഇരിക്കൂർ, അയ്യൻകുന്ന്, ആറളം തുടങ്ങിയ മേഖലകളിൽ 37 ഡിഗ്രിക്കു മുകളിലായിരുന്നു ഇന്നലെ അനുഭവപ്പെട്ട ചൂട്.

ശരീരം ദുർബലമാകാൻ അനുവദിക്കരുത്

വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കണം. ഉയർന്ന താപവും ഈർപ്പവും രോഗാണുക്കൾ പകരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമ്പോൾ മനുഷ്യശരീരത്തിന്റെ ബലം കുറയും. ശരീരോഷ്മാവ് കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയും.

വിയർപ്പു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. സൂര്യോദയത്തിനു മുൻപും ശേഷവുമാണു വ്യായാമം ചെയ്യേണ്ടത്. മദ്യം പോലുള്ള എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം

ത്വക്ക് രോഗങ്ങൾവരാതെ കരുതൽ

ത്വക്ക് രോഗങ്ങൾ വരാനുള്ള സാധ്യത ചൂടുകാലത്തു വളരെ കൂടുതലാണ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തിൽ വിയർപ്പു തങ്ങിനിൽക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. വിയർപ്പു തങ്ങിനിൽക്കാതിരിക്കാൻ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.

വായു സഞ്ചാരം കിട്ടുന്ന, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാം. മറ്റുള്ളവരുടെ വസ്ത്രങ്ങൾ മാറി ഉപയോഗിക്കുന്ന ശീലം ചൂടുകാലത്തു വേണ്ട. കഴിയുമെങ്കിൽ ജീൻസ് പോലുള്ള വസ്ത്രങ്ങൾ വേനൽക്കാലത്ത് ഉപേക്ഷിക്കാം.

രണ്ടുനേരം തണുത്ത വെള്ളത്തിൽ കുളിക്കണം. ചൂടുകുരു പോലുള്ള രോഗമുള്ളവർ ശരീരത്തിൽ തണുപ്പു നിലനിർത്താൻ ശ്രമിക്കണം. വെയിലത്തിറങ്ങുന്നതിനു മുൻപ് സൺസ്ക്രീൻ ലോഷൻ പുരട്ടണം. ജെൽ രൂപത്തിലുള്ളതോ വെള്ളം പോലെയുള്ളതോ ആയ ലോഷനുകളാണു വേനൽക്കാലത്ത് ഉപയോഗിക്കേണ്ടത്. സ്കിൻ ഘടന അനുസരിച്ചുള്ള ലോഷൻ തിരഞ്ഞെടുക്കണം.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം

∙ ദഹിക്കാൻ എളുപ്പമുള്ള ആഹാരം ശീലമാക്കുക.
∙ മധുരമുള്ളതും ജലാംശം അധികമുള്ളതുമായ പഴങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക.
∙ അരി, ഗോതമ്പ്, ചെറുപയർ എന്നിവ ചൂടു കാലത്തു കഴിക്കാം.
∙ കൊഴുപ്പു കുറഞ്ഞ സൂപ്പ് ശീലമാക്കാം.
∙ പച്ചക്കറികളിൽ തക്കാളി, പാവയ്ക്ക, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, അമരയ്ക്ക എന്നിവ ധാരാളമായി ഉൾപ്പെടുത്താം.
∙ ഉരുളക്കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ കുറയ്ക്കണം.
∙ പയറുവർഗങ്ങളിൽ ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ഉപയോഗിക്കാം.
∙ മുതിര, വൻപയർ, എള്ള് എന്നിവ ശരീരോഷ്മാവു കൂടാൻ കാരണമാകും.
∙ മാമ്പഴം, വാഴപ്പഴം, മുന്തിരി, തണ്ണിമത്തൻ, ഇളനീർ, ചെറുപഴം എന്നിവ ധാരാളമായി ഉപയോഗിക്കാം. ചക്കപ്പഴം മിതമായ രീതിയിൽ മതി.
∙ ഫ്രിജിൽ വച്ചു തണുപ്പിച്ച വെള്ളം ഒഴിവാക്കി, മൺകുടത്തിൽ വച്ചു തണുപ്പിച്ച തിളപ്പിച്ച വെള്ളം ശീലമാക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി എന്നിവയിട്ടു വേനൽക്കാലത്തു വെള്ളം തിളപ്പിക്കാം.
∙ സംഭാരം, ലസി, ഇളനീർ എന്നിവ ചൂടകറ്റും. വിയർപ്പു മൂലമുള്ള ലവണ നഷ്ടത്തിനും പരിഹാരമാകും.
10 മുതൽ 3 വരെയുള്ള സമയത്തു നേരിട്ട് വെയിലേൽക്കുന്ന തരത്തിലുള്ള ജോലി ചെയ്യാതിരിക്കുകയാണ് ഇപ്പോൾ വേണ്ടത്. സൂര്യാതപം ഉണ്ടായാൽ രോഗിയെ വെയിലുള്ള സ്ഥലത്തു നിന്നു തണുത്ത സ്ഥലത്തേക്കു മാറ്റുക. തണുത്ത വെള്ളം കൊണ്ടു ശരീരം തുടയ്ക്കുക, ഐസ് വാട്ടർ ഉപയോഗിക്കരുത്. വസ്ത്രങ്ങൾ മാറ്റി ശരീരം തണുപ്പിക്കണം. വീശിയും ഫാൻ, എസി എന്നിവയുടെ സഹായത്താലും ശരീരം തണുപ്പിക്കുക. നനഞ്ഞ തുണി ഉപയോഗിച്ചും ശരീരം തണുപ്പിക്കാം. ഉടൻ വൈദ്യസഹായം തേടണം.

ഡോ.പി.ജ്യോതി ഡെർമറ്റോളജിസ്റ്റ്, ജില്ലാ ആസ്പത്രി


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!