Connect with us

Breaking News

അരങ്ങിലും തിളങ്ങുന്ന അക്ഷരപ്പുര

Published

on

Share our post

ശ്രീകണ്ഠപുരം: അറിവ്‌ പകരുന്നതിനൊപ്പം അരങ്ങിലും തിളങ്ങുകയാണ്‌ ബ്ലാത്തൂർ ചോലക്കരിയിലെ രക്തസാക്ഷി പി നാരായണൻ നമ്പ്യാർ സ്മാരക വായനശാല ആൻഡ്‌ ഗ്രന്ഥാലയം. ലൈബ്രറി പ്രവർത്തനത്തിനൊപ്പം നാടകത്തെയും ചേർത്തുപിടിക്കുകയാണ്‌ ഈ അക്ഷരപ്പുര. സംസ്ഥാന കേരളോത്സവത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച വായനശാലയുടെ നാടക സംഘം മൂന്നാം സ്ഥാനം നേടി.

പ്രശസ്‌ത നാടകപ്രവർത്തകൻ അനിൽകുമാർ ആലത്തുപറമ്പിന്റെ ‘കാടിന്റെ വിത്തുകൾ’ നാടകത്തിലൂടെയാണ് ഗ്രന്ഥാലയംഅരങ്ങിലേക്ക്‌ ചുവടുവച്ചത്‌. ‘ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത’, ‘ആദം’ തുടങ്ങിയ നാടകവും അരങ്ങിലെത്തിച്ചു. ‘മായ’ നാടകവും ‘ഹല്ലാ ബോൽ’ ‘തെരുവ്’ നാടകവും സജീവമാണ്‌.

വായനയിലൂടെ നേടിയെടുത്ത അറിവുകൾ നാടകത്തിലൂടെ നാടാകെ പകരുകയാണ്‌ വായനശാലയിലെ നാടക പ്രവർത്തകർ. നാടകത്തെ ആവേശത്തോടെ കൊണ്ടുനടക്കുന്ന വയനാസമൂഹമാണ് ഊർജം. നാട്ടിലെ സുമനസ്സുകളുടെ സാഹായത്തോടെയും ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പിന്തുണയോടെയുമാണ് നാടക പ്രവർത്തനം തുടരുന്നത്.

1989ൽ പിണറായി വിജയൻ ഉദ്ഘാടനംചെയ്ത വായനശാല ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ നാടിനെ നയിക്കുന്നു. തുടക്കത്തിൽ പ്രദീപൻ കണ്ണോത്ത് സെക്രട്ടറിയും കെ പി സതീശൻ പ്രസിഡന്റുമായ കമ്മിറ്റിയാണ് പ്രവർത്തിച്ചിരുന്നത്. വീട്ടുമുറ്റ പുസ്തക ചർച്ച, വീട്ടുമുറ്റ സിനിമാ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.

അനുമോദനങ്ങൾ, പിഎസ് സി ഉൾപ്പെടെയുള്ള പരിശീലന ക്ലാസ്സുകൾ എന്നിവയുമുണ്ട്‌. വനിതവേദി നേതൃത്വത്തിൽ അംഗങ്ങളുടെ വീട്ടുമുറ്റത്ത് എഴുത്തുകാരുടെ സാന്നിധ്യത്തിൽ പ്രതിമാസ പുസ്തകചർച്ചയുമുണ്ട്‌.
പുസ്തകം വീടുകളിൽ എത്തിക്കുന്ന മൊബൈൽ ലൈബ്രറിയുമുണ്ട്‌. കേരളോത്സവം ജില്ലാ തലനാടക മത്സരത്തിൽ മികച്ച നാടകം, നടൻ, നടി എന്നീ പുരസ്‌കാരങ്ങൾ നേടി.

സാംസ്‌ക്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പ്രകാരമുള്ള നാടക, നാടൻപാട്ട് പരിശീലനം ഈ മാസം തുടങ്ങും. പരിക്കളം ശാരദാവിലാസം സ്‌കൂൾ അധ്യാപകൻ സി ജി നിഖിൽ പ്രസിഡന്റും ഗവേഷണ വിദ്യാർഥി ജോബിൻ ഫിലിപ്പ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!