Connect with us

Breaking News

അരങ്ങിലും തിളങ്ങുന്ന അക്ഷരപ്പുര

Published

on

Share our post

ശ്രീകണ്ഠപുരം: അറിവ്‌ പകരുന്നതിനൊപ്പം അരങ്ങിലും തിളങ്ങുകയാണ്‌ ബ്ലാത്തൂർ ചോലക്കരിയിലെ രക്തസാക്ഷി പി നാരായണൻ നമ്പ്യാർ സ്മാരക വായനശാല ആൻഡ്‌ ഗ്രന്ഥാലയം. ലൈബ്രറി പ്രവർത്തനത്തിനൊപ്പം നാടകത്തെയും ചേർത്തുപിടിക്കുകയാണ്‌ ഈ അക്ഷരപ്പുര. സംസ്ഥാന കേരളോത്സവത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച വായനശാലയുടെ നാടക സംഘം മൂന്നാം സ്ഥാനം നേടി.

പ്രശസ്‌ത നാടകപ്രവർത്തകൻ അനിൽകുമാർ ആലത്തുപറമ്പിന്റെ ‘കാടിന്റെ വിത്തുകൾ’ നാടകത്തിലൂടെയാണ് ഗ്രന്ഥാലയംഅരങ്ങിലേക്ക്‌ ചുവടുവച്ചത്‌. ‘ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത’, ‘ആദം’ തുടങ്ങിയ നാടകവും അരങ്ങിലെത്തിച്ചു. ‘മായ’ നാടകവും ‘ഹല്ലാ ബോൽ’ ‘തെരുവ്’ നാടകവും സജീവമാണ്‌.

വായനയിലൂടെ നേടിയെടുത്ത അറിവുകൾ നാടകത്തിലൂടെ നാടാകെ പകരുകയാണ്‌ വായനശാലയിലെ നാടക പ്രവർത്തകർ. നാടകത്തെ ആവേശത്തോടെ കൊണ്ടുനടക്കുന്ന വയനാസമൂഹമാണ് ഊർജം. നാട്ടിലെ സുമനസ്സുകളുടെ സാഹായത്തോടെയും ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പിന്തുണയോടെയുമാണ് നാടക പ്രവർത്തനം തുടരുന്നത്.

1989ൽ പിണറായി വിജയൻ ഉദ്ഘാടനംചെയ്ത വായനശാല ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ നാടിനെ നയിക്കുന്നു. തുടക്കത്തിൽ പ്രദീപൻ കണ്ണോത്ത് സെക്രട്ടറിയും കെ പി സതീശൻ പ്രസിഡന്റുമായ കമ്മിറ്റിയാണ് പ്രവർത്തിച്ചിരുന്നത്. വീട്ടുമുറ്റ പുസ്തക ചർച്ച, വീട്ടുമുറ്റ സിനിമാ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.

അനുമോദനങ്ങൾ, പിഎസ് സി ഉൾപ്പെടെയുള്ള പരിശീലന ക്ലാസ്സുകൾ എന്നിവയുമുണ്ട്‌. വനിതവേദി നേതൃത്വത്തിൽ അംഗങ്ങളുടെ വീട്ടുമുറ്റത്ത് എഴുത്തുകാരുടെ സാന്നിധ്യത്തിൽ പ്രതിമാസ പുസ്തകചർച്ചയുമുണ്ട്‌.
പുസ്തകം വീടുകളിൽ എത്തിക്കുന്ന മൊബൈൽ ലൈബ്രറിയുമുണ്ട്‌. കേരളോത്സവം ജില്ലാ തലനാടക മത്സരത്തിൽ മികച്ച നാടകം, നടൻ, നടി എന്നീ പുരസ്‌കാരങ്ങൾ നേടി.

സാംസ്‌ക്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പ്രകാരമുള്ള നാടക, നാടൻപാട്ട് പരിശീലനം ഈ മാസം തുടങ്ങും. പരിക്കളം ശാരദാവിലാസം സ്‌കൂൾ അധ്യാപകൻ സി ജി നിഖിൽ പ്രസിഡന്റും ഗവേഷണ വിദ്യാർഥി ജോബിൻ ഫിലിപ്പ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!