Breaking News
വേസ്റ്റ് ടു എനർജി: നടപ്പാക്കാൻ തീരുമാനിച്ചത് ഒൻപത് പദ്ധതികൾ, മുന്നോട്ടുപോയത് കോഴിക്കോട്ടു മാത്രം

തിരുവനന്തപുരം: മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ഒൻപത് പ്ലാന്റ് കെ.എസ്ഐ.ഡി.സി വഴി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒരു പദ്ധതിക്കു പോലും ഇതുവരെ വായ്പാ സഹായം ലഭിച്ചില്ല. കോഴിക്കോട്ടെ പ്ലാന്റിനു പവർ ഫിനാൻസ് കോർപറേഷൻ 222 കോടി രൂപ വായ്പയായി നൽകാമെന്നു സമ്മതിച്ചെങ്കിലും അന്തിമ കരാറിലേക്ക് എത്തിയിട്ടില്ല. വിവാദത്തിലായ സോണ്ട ഇൻഫ്രാടെക് കമ്പനി ഉൾപ്പെട്ട കൺസോർഷ്യമാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കൊച്ചി, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ഐഡിസി വഴി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാനാണു സർക്കാർ ആദ്യം തീരുമാനിച്ചത്. ഡൽഹി ആസ്ഥാനമായ ഐ.ആർ.ജി സിസ്റ്റംസ് സൗത്ത് ഏഷ്യ എന്ന കൺസൽറ്റൻസിയാണ് ഇതിനായി സാധ്യതാ പഠനം നടത്തിയത്.
ഈ സമയത്ത് കൊച്ചി കോർപറേഷൻ സ്വന്തം നിലയ്ക്കു പ്ലാന്റ് നിർമിക്കാൻ ജി.ജെ.എക്കോ പവർ എന്ന കമ്പനിയെ ഏൽപിച്ചിരുന്നു. ഈ കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടപ്പോഴാണു കൊച്ചിയിലെ പ്ലാന്റ് നിർമാണം കൂടി കെ.എസ്ഐ.ഡി.സി വഴിയാക്കിയത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പ്ലാന്റുകളിൽ മാത്രമാണു മാലിന്യം ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മറ്റിടങ്ങളിൽ മാലിന്യത്തിൽനിന്നു ബയോ ഗ്യാസും വളവുമാണ് ഉൽപാദിപ്പിക്കുക.
പ്ലാന്റ് പദ്ധതികളുടെ സ്ഥിതി ഇങ്ങനെ:
കോഴിക്കോട്: കോർപറേഷന്റെ കയ്യിലുള്ള ഞെളിയൻപറമ്പിലെ 12.67 ഏക്കറിലാണു നിർമാണം. കരാർ സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട മലബാർ വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യത്തിന്. 358 കോടിയുടെ പദ്ധതിക്കായി 222 കോടി രൂപ വായ്പയെടുക്കും. 58 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന, കേന്ദ്ര സർക്കാരുകളും ഗുണഭോക്താക്കളായ തദ്ദേശസ്ഥാപനങ്ങളും നൽകണം. അന്തിമ കരാർ വച്ച്, ഭൂമി ഉപ പാട്ടത്തിനു കെഎസ്ഐഡിസി കൈമാറിയാൽ വായ്പ ലഭിക്കും.
കണ്ണൂർ: ചേലോറയിലെ കോർപറേഷന്റെ കയ്യിലുള്ള 9.6 ഏക്കറിലാണു നിർമാണം. ബ്ലൂ പ്ലാനറ്റ് സൊലൂഷൻ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ. വർക്ക് ഓർഡർ നൽകി. ലെഗസി മാലിന്യം മുഴുവൻ നീക്കിയെങ്കിൽ മാത്രമേ നിർമാണ നടപടികൾ തുടങ്ങുകയുള്ളൂ. വായ്പ ലഭ്യമായിട്ടില്ല.
പാലക്കാട് : കഞ്ചിക്കോട് കെഎസ്ഇബിയുടെ 11 ഏക്കറിലാണു നിർമാണം. ബ്ലൂ പ്ലാനറ്റ് സൊലൂഷൻ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ. വർക്ക് ഓർഡർ നൽകി. നിർമാണ നടപടികളിലേക്കു കടന്നിട്ടില്ല.
കൊല്ലം: കുരീപ്പുഴയിൽ കൊല്ലം കോർപറേഷന്റെ 7 ഏക്കറിലാണു നിർമാണം. കരാർ സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട വേണാട് വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യത്തിന്. വായ്പയ്ക്കു വേണ്ടി ശ്രമം നടക്കുന്നു. ബഫർ സോണിനായി ഏറ്റെടുക്കേണ്ട സ്ഥലവുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുള്ളതിനാൽ വായ്പ ലഭിക്കാൻ തടസ്സം.
കൊച്ചി: ബ്രഹ്മപുരത്തു കോർപറേഷന്റെ 20 ഏക്കറിലാണു നിർമാണം. സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട കൊച്ചി വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യവുമായി കരാർ ഒപ്പിട്ടുവെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. കോർപറേഷനും ജില്ലയിലെ 13 നഗരസഭകളും സോണ്ടയുമായി കരാർ ഒപ്പിടേണ്ടതുണ്ട്. എന്നാൽ കോർപറേഷൻ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല.
മലപ്പുറം: സ്ഥലം ഉറപ്പിച്ചിട്ടില്ല. മുൻപു കണ്ടെത്തിയ രണ്ടിടത്ത് പ്രാദേശിക പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. നിലവിൽ കിൻഫ്ര പാർക്കിനോട് ചേർന്നുള്ള ചെല്ലൂർ കുന്നിൽ പ്ലാന്റ് സ്ഥാപിക്കാൻ ആലോചനയുണ്ടെങ്കിലും നിയമ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇവിടെയും പ്രതിഷേധമുണ്ട്.
തിരുവനന്തപുരം: പെരിങ്ങമലയിൽ കൃഷിവകുപ്പിന്റെ 15 ഏക്കറാണു കണ്ടെത്തിയതെങ്കിലും ഈ സ്ഥലം വേണ്ടെന്നു വച്ചു. പുതിയ സ്ഥലത്തിനായി അന്വേഷണം നടക്കുന്നു.
തൃശൂർ: ലാലൂരിൽ കോർപറേഷന്റെ കയ്യിലുള്ള 15 ഏക്കറാണു കണ്ടെത്തിയതെങ്കിലും ഇവിടെ പദ്ധതി അൽപം പോലും മുന്നോട്ടുപോയിട്ടില്ല.
മൂന്നാർ: നല്ലതണ്ണി എസ്റ്റേറ്റിലെ രണ്ടേക്കറിൽ ചെറിയ വേസ്റ്റ് ടു എനർജി പ്ലാന്റ് ആലോചിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് ഇതിൽനിന്നു പിൻമാറി.
മാനദണ്ഡം മാറി; കൺസോർഷ്യം വന്നു
പ്ലാന്റിൽ നിർമിക്കുന്ന വൈദ്യുതി വിൽക്കുന്നതിലൂടെയുള്ള വരുമാനം മാത്രം കമ്പനിക്കു ലഭിക്കുന്നതായിരുന്നു ആദ്യത്തെ ഘടന. ഇതിനു പുറമേ, ശേഖരിക്കുന്ന ഓരോ ടൺ മാലിന്യത്തിനും കമ്പനി നിശ്ചയിക്കുന്ന തുക കൂടി നൽകേണ്ട ടിപ്പിങ് ഫീ രീതിയാണു രണ്ടാമതു കൊണ്ടുവന്നത്. ഒരു മെഗാവാട്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിച്ച്, കുറഞ്ഞത് ഒരു വർഷം പരിപാലിച്ച പരിചയം വേണമെന്നായിരുന്നു ആദ്യ നിബന്ധന.
പ്രവർത്തന പരിചയം ഇന്ത്യയിലോ വിദേശത്തോ എന്നാക്കി ഇതു പരിഷ്കരിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ കൺസോർഷ്യത്തിലെ ഏതെങ്കിലും ഒരു കമ്പനിക്കുണ്ടായാൽ മതിയെന്നും നിബന്ധന പരിഷ്കരിച്ചു. ജർമനിയിലെ ബോവർ ജിഎംപിഎക്സ്, ഇറ്റലിയിലെ ടിഎംഇ എസ്പിഎ മെക്കാനിക്ക എന്നീ കമ്പനികളാണു സോണ്ടയുടെ കൺസോർഷ്യത്തിലുള്ളത്. ഇറ്റലിയിലെയും പോർച്ചുഗലിലെയും പ്ലാന്റുകളാണു വിദേശ കമ്പനികൾ നടത്തിയത്.പുതുതായി ചേർത്ത 2 മാനദണ്ഡങ്ങളും സോണ്ടയുടെ കൺസോർഷ്യത്തിനു സഹായകരമായി.
പ്ലാന്റ് ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും 2 വർഷത്തെ സമയമാണു നേരത്തേ നൽകിയിരുന്നതെങ്കിൽ, പുതിയ ഉത്തരവിൽ സമയപരിധി എടുത്തുകളഞ്ഞു. ഇക്കാരണത്താൽ പ്ലാന്റ് എത്ര വൈകിയാലും ടെൻഡർ റദ്ദാക്കാനാകില്ല.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്