Connect with us

Breaking News

വേസ്റ്റ് ടു എനർജി: നടപ്പാക്കാൻ തീരുമാനിച്ചത് ഒൻപത് പദ്ധതികൾ, മുന്നോട്ടുപോയത് കോഴിക്കോട്ടു മാത്രം

Published

on

Share our post

തിരുവനന്തപുരം: മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ഒൻപത് പ്ലാന്റ് കെ.എസ്ഐ.ഡി.സി വഴി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒരു പദ്ധതിക്കു പോലും ഇതുവരെ വായ്പാ സഹായം ലഭിച്ചില്ല. കോഴിക്കോട്ടെ പ്ലാന്റിനു പവർ ഫിനാൻസ് കോർപറേഷൻ 222 കോടി രൂപ വായ്പയായി നൽകാമെന്നു സമ്മതിച്ചെങ്കിലും അന്തിമ കരാറിലേക്ക് എത്തിയിട്ടില്ല. വിവാദത്തിലായ സോണ്ട ഇൻഫ്രാടെക് കമ്പനി ഉൾപ്പെട്ട കൺസോർഷ്യമാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കൊച്ചി, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ഐഡിസി വഴി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാനാണു സർക്കാർ ആദ്യം തീരുമാനിച്ചത്. ഡൽഹി ആസ്ഥാനമായ ഐ.ആർ.ജി സിസ്റ്റംസ് സൗത്ത് ഏഷ്യ എന്ന കൺസൽറ്റൻസിയാണ് ഇതിനായി സാധ്യതാ പഠനം നടത്തിയത്.

ഈ സമയത്ത് കൊച്ചി കോർപറേഷൻ സ്വന്തം നിലയ്ക്കു പ്ലാന്റ് നിർമിക്കാൻ ജി.ജെ.എക്കോ പവർ എന്ന കമ്പനിയെ ഏൽപിച്ചിരുന്നു. ഈ കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടപ്പോഴാണു കൊച്ചിയിലെ പ്ലാന്റ് നിർമാണം കൂടി കെ.എസ്ഐ.ഡി.സി വഴിയാക്കിയത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പ്ലാന്റുകളിൽ മാത്രമാണു മാലിന്യം ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മറ്റിടങ്ങളിൽ മാലിന്യത്തിൽനിന്നു ബയോ ഗ്യാസും വളവുമാണ് ഉൽപാദിപ്പിക്കുക.

പ്ലാന്റ് പദ്ധതികളുടെ സ്ഥിതി ഇങ്ങനെ:
കോഴിക്കോട്: കോർപറേഷന്റെ കയ്യിലുള്ള ഞെളിയൻപറമ്പിലെ 12.67 ഏക്കറിലാണു നിർമാണം. കരാർ സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട മലബാർ വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യത്തിന്. 358 കോടിയുടെ പദ്ധതിക്കായി 222 കോടി രൂപ വായ്പയെടുക്കും. 58 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന, കേന്ദ്ര സർക്കാരുകളും ഗുണഭോക്താക്കളായ തദ്ദേശസ്ഥാപനങ്ങളും നൽകണം. അന്തിമ കരാർ വച്ച്, ഭൂമി ഉപ പാട്ടത്തിനു കെഎസ്ഐഡിസി കൈമാറിയാൽ വായ്പ ലഭിക്കും.

കണ്ണൂർ: ചേലോറയിലെ കോർപറേഷന്റെ കയ്യിലുള്ള 9.6 ഏക്കറിലാണു നിർമാണം. ബ്ലൂ പ്ലാനറ്റ് സൊലൂഷൻ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ. വർക്ക് ഓർഡർ നൽകി. ലെഗസി മാലിന്യം മുഴുവൻ നീക്കിയെങ്കിൽ മാത്രമേ നിർമാണ നടപടികൾ തുടങ്ങുകയുള്ളൂ. വായ്പ ലഭ്യമായിട്ടില്ല.
പാലക്കാട് : കഞ്ചിക്കോട് കെഎസ്ഇബിയുടെ 11 ഏക്കറിലാണു നിർമാണം. ബ്ലൂ പ്ലാനറ്റ് സൊലൂഷൻ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ. വർക്ക് ഓർഡർ നൽകി. നിർമാണ നടപടികളിലേക്കു കടന്നിട്ടില്ല.

കൊല്ലം: കുരീപ്പുഴയിൽ കൊല്ലം കോർപറേഷന്റെ 7 ഏക്കറിലാണു നിർമാണം. കരാർ സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട വേണാട് വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യത്തിന്. വായ്പയ്ക്കു വേണ്ടി ശ്രമം നടക്കുന്നു. ബഫർ സോണിനായി ഏറ്റെടുക്കേണ്ട സ്ഥലവുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുള്ളതിനാൽ വായ്പ ലഭിക്കാൻ തടസ്സം.
കൊച്ചി: ബ്രഹ്മപുരത്തു കോർപറേഷന്റെ 20 ഏക്കറിലാണു നിർമാണം. സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട കൊച്ചി വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യവുമായി കരാർ ഒപ്പിട്ടുവെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. കോർപറേഷനും ജില്ലയിലെ 13 നഗരസഭകളും സോണ്ടയുമായി കരാർ ഒപ്പിടേണ്ടതുണ്ട്. എന്നാൽ കോർപറേഷൻ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല.

മലപ്പുറം: സ്ഥലം ഉറപ്പിച്ചിട്ടില്ല. മുൻപു കണ്ടെത്തിയ രണ്ടിടത്ത് പ്രാദേശിക പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. നിലവിൽ കിൻഫ്ര പാർക്കിനോട് ചേർന്നുള്ള ചെല്ലൂർ കുന്നിൽ പ്ലാന്റ് സ്ഥാപിക്കാൻ ആലോചനയുണ്ടെങ്കിലും നിയമ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇവിടെയും പ്രതിഷേധമുണ്ട്.
തിരുവനന്തപുരം: പെരിങ്ങമലയിൽ കൃഷിവകുപ്പിന്റെ 15 ഏക്കറാണു കണ്ടെത്തിയതെങ്കിലും ഈ സ്ഥലം വേണ്ടെന്നു വച്ചു. പുതിയ സ്ഥലത്തിനായി അന്വേഷണം നടക്കുന്നു.
തൃശൂർ: ലാലൂരിൽ കോർപറേഷന്റെ കയ്യിലുള്ള 15 ഏക്കറാണു കണ്ടെത്തിയതെങ്കിലും ഇവിടെ പദ്ധതി അൽപം പോലും മുന്നോട്ടുപോയിട്ടില്ല.

മൂന്നാർ: നല്ലതണ്ണി എസ്റ്റേറ്റിലെ രണ്ടേക്കറിൽ ചെറിയ വേസ്റ്റ് ടു എനർജി പ്ലാന്റ് ആലോചിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് ഇതിൽനിന്നു പിൻമാറി.

മാനദണ്ഡം മാറി; കൺസോർഷ്യം വന്നു

പ്ലാന്റിൽ നിർമിക്കുന്ന വൈദ്യുതി വിൽക്കുന്നതിലൂടെയുള്ള വരുമാനം മാത്രം കമ്പനിക്കു ലഭിക്കുന്നതായിരുന്നു ആദ്യത്തെ ഘടന. ഇതിനു പുറമേ, ശേഖരിക്കുന്ന ഓരോ ടൺ മാലിന്യത്തിനും കമ്പനി നിശ്ചയിക്കുന്ന തുക കൂടി നൽകേണ്ട ടിപ്പിങ് ഫീ രീതിയാണു രണ്ടാമതു കൊണ്ടുവന്നത്. ഒരു മെഗാവാട്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിച്ച്, കുറഞ്ഞത് ഒരു വർഷം പരിപാലിച്ച പരിചയം വേണമെന്നായിരുന്നു ആദ്യ നിബന്ധന.

പ്രവർത്തന പരിചയം ഇന്ത്യയിലോ വിദേശത്തോ എന്നാക്കി ഇതു പരിഷ്കരിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ കൺസോർഷ്യത്തിലെ ഏതെങ്കിലും ഒരു കമ്പനിക്കുണ്ടായാൽ മതിയെന്നും നിബന്ധന പരിഷ്കരിച്ചു. ജർമനിയിലെ ബോവർ ജിഎംപിഎക്സ്, ഇറ്റലിയിലെ ടിഎംഇ എസ്പിഎ മെക്കാനിക്ക എന്നീ കമ്പനികളാണു സോണ്ടയുടെ കൺസോർഷ്യത്തിലുള്ളത്. ഇറ്റലിയിലെയും പോർച്ചുഗലിലെയും പ്ലാന്റുകളാണു വിദേശ കമ്പനികൾ നടത്തിയത്.പുതുതായി ചേർത്ത 2 മാനദണ്ഡങ്ങളും സോണ്ടയുടെ കൺസോർഷ്യത്തിനു സഹായകരമായി.

പ്ലാന്റ് ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും 2 വർഷത്തെ സമയമാണു നേരത്തേ നൽകിയിരുന്നതെങ്കിൽ, പുതിയ ഉത്തരവിൽ സമയപരിധി എടുത്തുകളഞ്ഞു. ഇക്കാരണത്താൽ പ്ലാന്റ് എത്ര വൈകിയാലും ടെൻഡർ റദ്ദാക്കാനാകില്ല.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!