Connect with us

Breaking News

പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടു, പിന്നെ പോസ്റ്റിട്ടു; സാഹസികമായി കസ്റ്റഡിയിലെടുത്തു പോലീസ്

Published

on

Share our post

കണ്ണൂർ: സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രകോപിതനായ വിവിധ കേസുകളിലെ പ്രതി, വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന തന്റെ തന്നെ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണു തീയിട്ടത്.

സംഭവത്തിൽ ചിറക്കൽ പട്ടേൽ റോഡിലെ ഷമീമിനെ (ചാണ്ടി ഷമീം – 42) പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ജീപ്പ്, കാറ്, ബൈക്ക് എന്നിവ പൂർണമായും സ്കൂട്ടറും മറ്റൊരു കാറും ഭാഗികമായും കത്തി നശിച്ചു. നേരത്തേ കാപ്പ ചുമത്തപ്പെട്ട ഷമീമിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിൽ നിർത്തിയിട്ട വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ജീപ്പിനു തീവച്ചപ്പോൾ സമീപത്തെ വാഹനങ്ങളിലേക്കു വ്യാപിച്ചതാകാമെന്നും സംശയിക്കുന്നു. അഗ്നിശമന സേനയെത്തിയാണു തീയണച്ചത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പതിനൊന്നോടെ വീടിനു സമീപത്തുള്ള കോട്ടക്കുന്നിൽ വച്ചാണു ഷമീം പിടിയിലായത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് കെട്ടിടത്തിനു മുകളിൽ കയറി. കൂടുതൽ പൊലീസെത്തി, സാഹസികമായാണു കീഴ്പ്പെടുത്തിയത്. പൊലീസുകാരായ ലവൻ, കിരൺ, സന്ദീജ് എന്നിവർക്കു മൽപിടിത്തത്തിനിടെ പരുക്കേറ്റു.

ഷമീം ഒറ്റയ്ക്കാണു തീയിട്ടതെന്നു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നു സിറ്റി എസി.പി: ടി.കെ.രത്നകുമാർ പറഞ്ഞു. സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലെ റോഡിലൂടെ കോംപൗണ്ടിലേക്ക് കയറിയതാകാമെന്നു സംശയിക്കുന്നു.

മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. വളപട്ടണം സ്റ്റേഷനിലെത്തി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു ഷമീമിനും സഹോദരൻ ഷംഷീനുമെതിരെ (44) കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

നിരന്തരം പൊലീസ് വീട്ടിലെത്തുന്നത് എന്തിനെന്നറിയാൻ സ്റ്റേഷനിലെത്തിയ ഷംഷീനും ഷമീമും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിടിവലിയിൽ എസ്ഐ: പി.കെ.സന്തോഷിനു പരുക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം, ഷമീം സ്കൂട്ടറിൽ കടന്നുകളഞ്ഞു. ഷംഷീനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രതിഷേധിച്ചാണു തീയിട്ടതെന്നു ഷമീം മൊഴി നൽകിയിട്ടുണ്ട്.

സംഭവ സ്ഥലം സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, അഡീഷനൽ എസ്പി: എ.വി.പ്രദീപ്, എസിപി: ടി.കെ.രത്നകുമാർ എന്നിവർ സന്ദർശിച്ചു. എസ്ഐമാരായ രഞ്ജിത്ത്, നിഥിൻ, സിപിഒമാരായ വിൽസൻ ബിനോയ്, ലെവൻ, കിരൺ, സന്ദീജ്, സനൽ എന്നിവരുടെ നേതൃത്വത്തിലാണു ഷമീമിനെ പിടികൂടിയത്. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
‘എട്ടനെ തൊട്ടാൽ…’

ഗുണ്ടാ നിയമം ചുമത്തി ജയിലിലടച്ച ഷമീം ഡിസംബറിലാണു പുറത്തിറങ്ങിയത്. വളപട്ടണം സ്റ്റേഷൻ പരിധിയിൽ 9 കേസുകളും മയ്യിൽ, കണ്ണൂർ ടൗൺ, സിറ്റി സ്റ്റേഷൻ പരിധികളിലായി 14 കേസുകളുമുണ്ട്. തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്തൽ, അടിപിടി, ക്വട്ടേഷൻ, വധശ്രമം എന്നിവയുടെ പേരിലാണു കേസുകൾ.

ഇന്നലെ തീവച്ച ജീപ്പ്, വധശ്രമക്കേസിൽ ഒരു കൊല്ലം മുൻപാണു കസ്റ്റഡിയിലെടുത്തത്. ‘എന്റെ എട്ടനെ തൊട്ടവന്മാരുടെ കൈവെട്ടുമെന്നും അത് ഏതു പൊലീസായാലും പട്ടാളമായാലും ശരിയെന്നും’ ഇന്നലെ രാവിലെ ഷമീം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വാഹനം കത്തിച്ച ശേഷമാണിതെന്നു പൊലീസ് കരുതുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!