Connect with us

Breaking News

പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടു, പിന്നെ പോസ്റ്റിട്ടു; സാഹസികമായി കസ്റ്റഡിയിലെടുത്തു പോലീസ്

Published

on

Share our post

കണ്ണൂർ: സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രകോപിതനായ വിവിധ കേസുകളിലെ പ്രതി, വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന തന്റെ തന്നെ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണു തീയിട്ടത്.

സംഭവത്തിൽ ചിറക്കൽ പട്ടേൽ റോഡിലെ ഷമീമിനെ (ചാണ്ടി ഷമീം – 42) പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ജീപ്പ്, കാറ്, ബൈക്ക് എന്നിവ പൂർണമായും സ്കൂട്ടറും മറ്റൊരു കാറും ഭാഗികമായും കത്തി നശിച്ചു. നേരത്തേ കാപ്പ ചുമത്തപ്പെട്ട ഷമീമിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിൽ നിർത്തിയിട്ട വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ജീപ്പിനു തീവച്ചപ്പോൾ സമീപത്തെ വാഹനങ്ങളിലേക്കു വ്യാപിച്ചതാകാമെന്നും സംശയിക്കുന്നു. അഗ്നിശമന സേനയെത്തിയാണു തീയണച്ചത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പതിനൊന്നോടെ വീടിനു സമീപത്തുള്ള കോട്ടക്കുന്നിൽ വച്ചാണു ഷമീം പിടിയിലായത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് കെട്ടിടത്തിനു മുകളിൽ കയറി. കൂടുതൽ പൊലീസെത്തി, സാഹസികമായാണു കീഴ്പ്പെടുത്തിയത്. പൊലീസുകാരായ ലവൻ, കിരൺ, സന്ദീജ് എന്നിവർക്കു മൽപിടിത്തത്തിനിടെ പരുക്കേറ്റു.

ഷമീം ഒറ്റയ്ക്കാണു തീയിട്ടതെന്നു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നു സിറ്റി എസി.പി: ടി.കെ.രത്നകുമാർ പറഞ്ഞു. സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലെ റോഡിലൂടെ കോംപൗണ്ടിലേക്ക് കയറിയതാകാമെന്നു സംശയിക്കുന്നു.

മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. വളപട്ടണം സ്റ്റേഷനിലെത്തി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു ഷമീമിനും സഹോദരൻ ഷംഷീനുമെതിരെ (44) കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

നിരന്തരം പൊലീസ് വീട്ടിലെത്തുന്നത് എന്തിനെന്നറിയാൻ സ്റ്റേഷനിലെത്തിയ ഷംഷീനും ഷമീമും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിടിവലിയിൽ എസ്ഐ: പി.കെ.സന്തോഷിനു പരുക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം, ഷമീം സ്കൂട്ടറിൽ കടന്നുകളഞ്ഞു. ഷംഷീനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രതിഷേധിച്ചാണു തീയിട്ടതെന്നു ഷമീം മൊഴി നൽകിയിട്ടുണ്ട്.

സംഭവ സ്ഥലം സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, അഡീഷനൽ എസ്പി: എ.വി.പ്രദീപ്, എസിപി: ടി.കെ.രത്നകുമാർ എന്നിവർ സന്ദർശിച്ചു. എസ്ഐമാരായ രഞ്ജിത്ത്, നിഥിൻ, സിപിഒമാരായ വിൽസൻ ബിനോയ്, ലെവൻ, കിരൺ, സന്ദീജ്, സനൽ എന്നിവരുടെ നേതൃത്വത്തിലാണു ഷമീമിനെ പിടികൂടിയത്. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
‘എട്ടനെ തൊട്ടാൽ…’

ഗുണ്ടാ നിയമം ചുമത്തി ജയിലിലടച്ച ഷമീം ഡിസംബറിലാണു പുറത്തിറങ്ങിയത്. വളപട്ടണം സ്റ്റേഷൻ പരിധിയിൽ 9 കേസുകളും മയ്യിൽ, കണ്ണൂർ ടൗൺ, സിറ്റി സ്റ്റേഷൻ പരിധികളിലായി 14 കേസുകളുമുണ്ട്. തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്തൽ, അടിപിടി, ക്വട്ടേഷൻ, വധശ്രമം എന്നിവയുടെ പേരിലാണു കേസുകൾ.

ഇന്നലെ തീവച്ച ജീപ്പ്, വധശ്രമക്കേസിൽ ഒരു കൊല്ലം മുൻപാണു കസ്റ്റഡിയിലെടുത്തത്. ‘എന്റെ എട്ടനെ തൊട്ടവന്മാരുടെ കൈവെട്ടുമെന്നും അത് ഏതു പൊലീസായാലും പട്ടാളമായാലും ശരിയെന്നും’ ഇന്നലെ രാവിലെ ഷമീം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വാഹനം കത്തിച്ച ശേഷമാണിതെന്നു പൊലീസ് കരുതുന്നു.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!