Breaking News
പ്രായം ചിലങ്കയണിയുന്നു…

കണ്ണൂര്‍: അറുപതിന്റെയും എഴുപതിന്റെയും ചെറുപ്പം ചിലങ്കകെട്ടിയാടും. പ്രായം വെറും സംഖ്യമാത്രമാണെന്ന് തെളിയിച്ച് ഒപ്പനയും തിരുവാതിരയും വേദിയിലെത്തും. പതിറ്റാണ്ടുകളുടെ അനുഭവത്തിൽനിന്ന് കവിതയും കഥയും ഭാവന ചിറകുവിരിക്കും. പ്രായത്തിന്റെ അവശതകള്‍ മറന്ന് ആഘോഷിക്കാനും മുതിർന്നപൗരൻമാരുടെ മാനസിക ഉല്ലാസത്തിനുമായി ജില്ല വയോജനകലോത്സവമെത്തുന്നു.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാർച്ച് 21ന് കണ്ണൂർ ശിക്ഷക് സദനിലാണ് പരിപാടി. പങ്കെടുക്കേണ്ട മത്സരാർഥികളുടെ എൻട്രികൾ എത്തിത്തുടങ്ങി. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ച് തയാറെടുപ്പുകൾ നടത്തി. ജില്ലയില്‍ ആദ്യമായാണു വയോജന കലോത്സവം സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒപ്പന, തിരുവാതിര, കവിത രചന, കഥരചന, കഥാപ്രസംഗം, ചിത്രരചന, ലളിത ഗാനം, സിനിമാഗാനം എന്നിങ്ങനെ എട്ടുപരിപാടികളാണ് ഉണ്ടാവുക.
60 വയസ്സ് കഴിഞ്ഞവര്‍ക്കാണു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ആളുകളുടെ പങ്കാളിത്തം പരിശോധിച്ചതിനു ശേഷം സ്ത്രീകള്‍, പുരുഷന്മാര് എന്നിങ്ങനെ വേണമെങ്കില്‍ തരംതിരിക്കും. കേരളോത്സവത്തിലും സ്കൂൾ കലോത്സവത്തിലും കൊച്ചുമക്കളെ ഒരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അപ്പൂപ്പന്മാര്ക്കും അമ്മൂമ്മമാര്‍ക്കും സ്വന്തമായൊരു കലാവേദി വേണമെന്ന ആശയം വയോജന കൂട്ടായ്മകളിലൂടെയും പകൽവീടുകളിലൂടെയും പങ്കുവെച്ചിരുന്നു.
ഈ ആശയമാണ് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ വയോജന കലോത്സവത്തിലെത്തുന്നത്. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും വയോജന കലോത്സവം നടത്തി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ജില്ല വയോജന കലോത്സവത്തില്‍ അവസരം. പഞ്ചായത്ത് തലത്തില്‍ ആളുകള്‍ കുറഞ്ഞ ഇടങ്ങളിൽ ബ്ലോക്ക് തലത്തില്‍ ഒരുമിച്ചും പരിപാടികള്‍ നടത്തി. ബ്ലോക്ക് തല മത്സരം നടത്താൻ കഴിയാത്ത പഞ്ചായത്തുകൾ നേരിട്ടു ജില്ല പഞ്ചായത്തിന് പേരുവിവരങ്ങൾ നൽകുന്നുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികളും വീട്ടമ്മമാരുമെല്ലാം വിശ്രമവേളകളിൽ കലാ പരിശീലനത്തിലാണ്. ചില ബ്ലോക്ക് പഞ്ചായത്തുകൾ വയോജന കലോത്സവത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വയോജന സംഘടനകളുടെയും കുടുംബശ്രീയുടെയും വയോജന കേന്ദ്രങ്ങളുടെയും പകൽവീടുകളുടെയും സഹകരണത്തോടെയാണ് കലോത്സവം.
പഞ്ചായത്ത് അംഗങ്ങള്‍ അതത് പ്രദേശത്തെ വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കൈമാറുന്നത്. വയോജന കലോത്സവത്തിന് മുതിർന്ന പൗരൻമാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വരും വർഷങ്ങളിലും വിപുലമായി തന്നെ നടത്താനാണ് തീരുമാനമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്നേഹാലയത്തില്‍ സ്നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്