Connect with us

Breaking News

പ്രായം ചിലങ്കയണിയുന്നു…

Published

on

Share our post

കണ്ണൂര്‍: അറുപതിന്റെയും എഴുപതിന്റെയും ചെറുപ്പം ചിലങ്കകെട്ടിയാടും. പ്രായം വെറും സംഖ്യമാത്രമാണെന്ന് തെളിയിച്ച് ഒപ്പനയും തിരുവാതിരയും വേദിയിലെത്തും. പതിറ്റാണ്ടുകളുടെ അനുഭവത്തിൽനിന്ന് കവിതയും കഥയും ഭാവന ചിറകുവിരിക്കും. പ്രായത്തിന്റെ അവശതകള്‍ മറന്ന് ആഘോഷിക്കാനും മുതിർന്നപൗരൻമാരുടെ മാനസിക ഉല്ലാസത്തിനുമായി ജില്ല വയോജനകലോത്സവമെത്തുന്നു.

ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാർച്ച് 21ന് കണ്ണൂർ ശിക്ഷക് സദനിലാണ് പരിപാടി. പങ്കെടുക്കേണ്ട മത്സരാർഥികളുടെ എൻട്രികൾ എത്തിത്തുടങ്ങി. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ച് തയാറെടുപ്പുകൾ നടത്തി. ജില്ലയില്‍ ആദ്യമായാണു വയോജന കലോത്സവം സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒപ്പന, തിരുവാതിര, കവിത രചന, കഥരചന, കഥാപ്രസംഗം, ചിത്രരചന, ലളിത ഗാനം, സിനിമാഗാനം എന്നിങ്ങനെ എട്ടുപരിപാടികളാണ് ഉണ്ടാവുക.

60 വയസ്സ് കഴിഞ്ഞവര്‍ക്കാണു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ആളുകളുടെ പങ്കാളിത്തം പരിശോധിച്ചതിനു ശേഷം സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വേണമെങ്കില്‍ തരംതിരിക്കും. കേരളോത്സവത്തിലും സ്കൂൾ കലോത്സവത്തിലും കൊച്ചുമക്കളെ ഒരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും സ്വന്തമായൊരു കലാവേദി വേണമെന്ന ആശയം വയോജന കൂട്ടായ്മകളിലൂടെയും പകൽവീടുകളിലൂടെയും പങ്കുവെച്ചിരുന്നു.

ഈ ആശയമാണ് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ വയോജന കലോത്സവത്തിലെത്തുന്നത്. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും വയോജന കലോത്സവം നടത്തി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ജില്ല വയോജന കലോത്സവത്തില്‍ അവസരം. പഞ്ചായത്ത് തലത്തില്‍ ആളുകള്‍ കുറഞ്ഞ ഇടങ്ങളിൽ ബ്ലോക്ക് തലത്തില്‍ ഒരുമിച്ചും പരിപാടികള്‍ നടത്തി. ബ്ലോക്ക് തല മത്സരം നടത്താൻ കഴിയാത്ത പഞ്ചായത്തുകൾ നേരിട്ടു ജില്ല പഞ്ചായത്തിന് പേരുവിവരങ്ങൾ നൽകുന്നുണ്ട്.

തൊഴിലുറപ്പ് തൊഴിലാളികളും വീട്ടമ്മമാരുമെല്ലാം വിശ്രമവേളകളിൽ കലാ പരിശീലനത്തിലാണ്. ചില ബ്ലോക്ക് പഞ്ചായത്തുകൾ വയോജന കലോത്സവത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വയോജന സംഘടനകളുടെയും കുടുംബശ്രീയുടെയും വയോജന കേന്ദ്രങ്ങളുടെയും പകൽവീടുകളുടെയും സഹകരണത്തോടെയാണ് കലോത്സവം.

പഞ്ചായത്ത് അംഗങ്ങള്‍ അതത് പ്രദേശത്തെ വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കൈമാറുന്നത്. വയോജന കലോത്സവത്തിന് മുതിർന്ന പൗരൻമാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വരും വർഷങ്ങളിലും വിപുലമായി തന്നെ നടത്താനാണ് തീരുമാനമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!