Breaking News
ഇവിടെ തണ്ണീർമത്തൻ ദിനങ്ങൾ

കണ്ണപുരം: കൃത്യതാ കൃഷിയിലൂടെ തണ്ണീർ മത്തൻ ഉൽപ്പാദനത്തിൽ വൻ നേട്ടം കൊയ്യുകയാണ് കണ്ണപുരം കീഴറയിലെ പ്രവീൺ പുതുശേരി. വെള്ളവും വളവും അവശ്യമൂലകങ്ങളും കൃത്യമായ അളവിൽ യഥാസമയം ലഭ്യമാക്കിയാണ് ഈ നേട്ടം. വിവിധതരം തണ്ണീർ മത്തൻ പ്രവീൺ ഒരുമിച്ചാണ് കൃഷിയിറക്കിയത്. 60 ദിവസംകൊണ്ട് വിളവെടുക്കാനാകുമെന്നതാണ് പ്രത്യേകത. പാടങ്ങളിലെ വിളകൾക്ക് ചെറുപൈപ്പുകളിലൂടെ വെള്ളം ലഭ്യമാക്കുന്നതാണ് കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്).
മണ്ണൊരുക്കിയ ശേഷം ആവശ്യമായ അടിവളം ചേർത്ത് മണൽ നീളത്തിൽ കൂനകൂട്ടും. അതിൻമേൽ പോളിത്തീൻ കവർ കൊണ്ട് മൂടിയ ശേഷം നിശ്ചിത അകലത്തിൽ വിളകളുടെ തൈകൾ നടും. പോളിത്തീൻ കവറിനുള്ളിലൂടെ ഓരോ ചെടിയുടെയും ചോട്ടിൽ വെള്ളത്തിന്റെ പൈപ്പ് തുറന്നുവയ്‌ക്കും.
വെള്ളം ആവശ്യമുള്ളപ്പോൾ മോട്ടോർ പ്രവർത്തിപ്പിച്ചാണ് ചെടികൾക്ക് വെള്ളം ലഭ്യമാക്കുക. ഒരേ സമയത്ത് കൃത്യമായ അളവിൽ എല്ലാ ചെടികൾക്കും വെള്ളം കിട്ടും. വെള്ളത്തിൽ ചേർത്ത് നൽകാൻ പറ്റുന്ന മറ്റ് വളങ്ങളും മൂലകങ്ങളും പൈപ്പിലൂടെ നൽകാനും സംവിധാനമുണ്ട്. പോളിത്തീൻ ഷീറ്റ് മൂന്ന് തവണയും പൈപ്പ് പല തവണയും ഉപയോഗിക്കാൻ സാധിക്കും.
കുറഞ്ഞ മനുഷ്യാധ്വാനവും സാധാരണ ജലസേചനരീതിയുടെ പത്തിലൊന്ന് വെള്ളവും മാത്രമേ കൃത്യതാ കൃഷിക്ക് ആവശ്യമുള്ളൂ. കൃത്യമായ പരാഗണത്തിനായ് തോട്ടത്തിൽ തേനീച്ചക്കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി വിളവർധനയ്‌ക്കൊപ്പം തേനുൽപ്പാദനവും നല്ല നിലയിൽ നടക്കുന്നു.
പ്രവീൺ അഞ്ച് വർഷത്തോളമായി പ്രിസിഷൻ ഫാമിങ് രംഗത്തുണ്ട്. കണ്ണപുരം കീഴറയിലും കാവുങ്കലും ഓരോ ഏക്കർ സ്ഥലത്താണ് തണ്ണീർ മത്തൻ കൃഷി. ഷമാം, പയർ, വെള്ളരി കൃഷിയുമുണ്ട്. കണ്ണപുരം കൃഷിഭവൻ മുഖാന്തരം കൃഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ആർകെവിവൈ പദ്ധതി പ്രകാരമാണ് കൃഷിയിറക്കിയത്.
കൃത്യതാ കൃഷിക്ക് ഏക്കറിന് സംസ്ഥാന കൃഷിവകുപ്പ് 39,000 രൂപ സബ്സിഡി നൽകും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും നല്ല നിലയിൽ വിളവ് ലഭിക്കാൻ കൃത്യത കൃഷിയിലൂടെ സാധിക്കും.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്