Connect with us

Breaking News

ഇവിടെ തണ്ണീർമത്തൻ ദിനങ്ങൾ

Published

on

Share our post

കണ്ണപുരം: കൃത്യതാ കൃഷിയിലൂടെ തണ്ണീർ മത്തൻ ഉൽപ്പാദനത്തിൽ വൻ നേട്ടം കൊയ്യുകയാണ് കണ്ണപുരം കീഴറയിലെ പ്രവീൺ പുതുശേരി. വെള്ളവും വളവും അവശ്യമൂലകങ്ങളും കൃത്യമായ അളവിൽ യഥാസമയം ലഭ്യമാക്കിയാണ് ഈ നേട്ടം. വിവിധതരം തണ്ണീർ മത്തൻ പ്രവീൺ ഒരുമിച്ചാണ് കൃഷിയിറക്കിയത്. 60 ദിവസംകൊണ്ട് വിളവെടുക്കാനാകുമെന്നതാണ്‌ പ്രത്യേകത. പാടങ്ങളിലെ വിളകൾക്ക് ചെറുപൈപ്പുകളിലൂടെ വെള്ളം ലഭ്യമാക്കുന്നതാണ് കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്‌).

മണ്ണൊരുക്കിയ ശേഷം ആവശ്യമായ അടിവളം ചേർത്ത് മണൽ നീളത്തിൽ കൂനകൂട്ടും. അതിൻമേൽ പോളിത്തീൻ കവർ കൊണ്ട് മൂടിയ ശേഷം നിശ്ചിത അകലത്തിൽ വിളകളുടെ തൈകൾ നടും. പോളിത്തീൻ കവറിനുള്ളിലൂടെ ഓരോ ചെടിയുടെയും ചോട്ടിൽ വെള്ളത്തിന്റെ പൈപ്പ് തുറന്നുവയ്‌ക്കും.

വെള്ളം ആവശ്യമുള്ളപ്പോൾ മോട്ടോർ പ്രവർത്തിപ്പിച്ചാണ് ചെടികൾക്ക് വെള്ളം ലഭ്യമാക്കുക. ഒരേ സമയത്ത് കൃത്യമായ അളവിൽ എല്ലാ ചെടികൾക്കും വെള്ളം കിട്ടും. വെള്ളത്തിൽ ചേർത്ത് നൽകാൻ പറ്റുന്ന മറ്റ് വളങ്ങളും മൂലകങ്ങളും പൈപ്പിലൂടെ നൽകാനും സംവിധാനമുണ്ട്. പോളിത്തീൻ ഷീറ്റ് മൂന്ന് തവണയും പൈപ്പ് പല തവണയും ഉപയോഗിക്കാൻ സാധിക്കും.

കുറഞ്ഞ മനുഷ്യാധ്വാനവും സാധാരണ ജലസേചനരീതിയുടെ പത്തിലൊന്ന് വെള്ളവും മാത്രമേ കൃത്യതാ കൃഷിക്ക് ആവശ്യമുള്ളൂ. കൃത്യമായ പരാഗണത്തിനായ് തോട്ടത്തിൽ തേനീച്ചക്കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി വിളവർധനയ്‌ക്കൊപ്പം തേനുൽപ്പാദനവും നല്ല നിലയിൽ നടക്കുന്നു.

പ്രവീൺ അഞ്ച് വർഷത്തോളമായി പ്രിസിഷൻ ഫാമിങ് രംഗത്തുണ്ട്. കണ്ണപുരം കീഴറയിലും കാവുങ്കലും ഓരോ ഏക്കർ സ്ഥലത്താണ് തണ്ണീർ മത്തൻ കൃഷി. ഷമാം, പയർ, വെള്ളരി കൃഷിയുമുണ്ട്. കണ്ണപുരം കൃഷിഭവൻ മുഖാന്തരം കൃഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ആർകെവിവൈ പദ്ധതി പ്രകാരമാണ് കൃഷിയിറക്കിയത്.

കൃത്യതാ കൃഷിക്ക് ഏക്കറിന് സംസ്ഥാന കൃഷിവകുപ്പ് 39,000 രൂപ സബ്സിഡി നൽകും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും നല്ല നിലയിൽ വിളവ് ലഭിക്കാൻ കൃത്യത കൃഷിയിലൂടെ സാധിക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!