Connect with us

Breaking News

മനസ് കുളിർക്കും ഹരിതഗ്രാമകാഴ്‌ചകൾ

Published

on

Share our post

കണ്ണൂർ: ‘എന്നുമിങ്ങനീപ്പുലരിയിൽ നിറയുന്ന, ഹരിതവർണമാണെന്റെ ലോകം. ഇല്ല മോഹങ്ങളനവധിക്കോപ്പുകൾ, ഉള്ളതീപ്പച്ച ലോകമാണ്‌. ദിനമോരോന്നിലും വേണം തിന്നുതീർക്കുവാനിത്തിരി കായകൾ’. കവിത മാത്രമല്ല. കൃഷിയും ഭാർഗവൻ പറശ്ശിനിക്കടവിന്‌ നന്നായി ഇണങ്ങും. പാടത്തിറങ്ങി പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി പരിപാലിക്കുന്നതോടെയാണ്‌ ദിനചര്യ തുടങ്ങുക.

വിദ്യാലയ അനുഭവങ്ങൾ ‘ഉസ്‌ക്കൂൾ കാലം’ എന്ന എഴുത്തിലൂടെ മനോഹരമാക്കിയ ഭർഗവൻ കൃഷിയെയും ജീവന്‌ തുല്യം സ്‌നേഹിക്കുന്നു.‘അവർക്ക്‌ കോരിക്കുടിക്കാനോ, ചോദിച്ച്‌ കുടിക്കാനോ, കടയിൽനിന്ന്‌ വാങ്ങിക്കുടിക്കാനോ കഴിയില്ല. നമ്മൾ അറിഞ്ഞുകൊടുക്കണം’.

പക്ഷികൾക്ക്‌ വീട്ടുപറമ്പിൽ കുടിവെള്ളമൊരുക്കുമ്പോൾ ഈ ലോകം അവർക്ക്‌ കൂടിയുള്ളതാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. നട്ടതൊന്നും മുളച്ചില്ല, മുളച്ചതൊക്കെ പ്രാണി തിന്നു, നട്ടത് കരിഞ്ഞുപോയി, പൂക്കൾ കൊഴിഞ്ഞുപോയി, കായ വളരും മുമ്പേ കേടായി എന്ന കർഷകന്റെ ആശങ്കകളും നിരന്തരം പങ്കുവയ്‌ക്കുന്ന കർഷക മനസ്സാണ്‌ ഭാർഗവന്റേത്‌.

പയറിന്റെ പേനിനെയും വെണ്ടയിലെ പുഴുവിനെയും കയ്പയിലെ കുത്തിനെയും വഴുതനയിലെ ഇലചുരുട്ടിയെയും നിരന്തരം നിരീക്ഷിക്കുന്നു. പന്നി, മുള്ളൻപന്നി, പെരുച്ചാഴി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യവും കൃഷിയുടെ കഷ്‌ടപ്പാടുകൾക്കൊപ്പം ചേർത്തുവയ്‌ക്കുന്നു. കൃഷിയോളം സന്തോഷവും സംതൃപ്തിയും തരുന്ന മറ്റൊന്നുമില്ലെന്ന്‌ ഭാർഗവൻ പറയും.

നഷ്ടങ്ങളുടെ കണക്ക്‌ മാത്രം പറയുന്ന കർഷകർ വിത്ത് മുളപൊട്ടുന്നതും നോക്കിയിരിക്കുന്നതിന്റെ സന്തോഷവും മറച്ചുവയ്‌ക്കുന്നില്ല. പ്രതിബന്ധങ്ങളിൽ തളരാത്ത കരുത്തുറ്റ മനസ് കർഷകർക്ക്‌ ലഭിക്കുന്നത് മണ്ണിനെ വിശ്വാസമുള്ളതുകൊണ്ടാണ്. പറശ്ശിനിക്കടവ്‌ കോടല്ലൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്‌ സമീപത്തെ ഒരേക്കർ വയലിലും വീട്ടുവളപ്പിലുമാണ്‌ മുഖ്യമായും കൃഷി.

പഴശ്ശി കനാലിന്റെ തരിശിട്ട സ്ഥലങ്ങൾ ജൈവ വൈവിധ്യത്തിന്റെ കലവറയാക്കി. പ്രവാസിയായിരുന്ന ഭാർഗവൻ ഇപ്പോൾ പൂർണസമയ കർഷകനാണ്‌. പച്ചക്കറിയും പഴവർഗങ്ങളുമാണ്‌ മുഖ്യമായും കൃഷി ചെയ്യുന്നത്‌. റോഡരികിൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. ‘ഹരിത ഗ്രാമ’മെന്ന കൃഷിയിടം സന്ദർശിക്കാൻ നിരവധി പേർ എത്തുന്നത്‌ വേറിട്ട കൃഷി രീതി പഠിക്കാനും പകർത്താനുമാണ്‌.

വിത്ത്‌ മുതൽ വിള വരെയുള്ള കാര്യങ്ങൾ പുതുതലമുറയ്‌ക്ക്‌ പകർന്ന്‌ നൽകുന്നുമുണ്ട്‌. സ്‌കൂളുകളിലും കൃഷി, പരിസ്ഥിതി സംരക്ഷണം വിഷയങ്ങളിൽ ക്ലാസെടുക്കുന്നു. കൃഷി പ്സൊരണത്തിന്‌ ഒട്ടേറെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിലും മാസികളിലും കാർഷിക ലേഖനവും എഴുതുന്നു.
ഫോൺ: 9745362376.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!