Breaking News
ഗവ. ആയുർവേദ കോളജ് വികസനം ;സ്ഥലപരിമിതി തടസമാവുന്നു

പയ്യന്നൂർ: ഉത്തര കേരളത്തിലെ സർക്കാർ ആയുർവേദ പഠനകേന്ദ്രമായ പരിയാരം ഗവ. ആയുർവേദ കോളജ് വികസനത്തിന് സ്ഥലപരിമിതി തടസ്സമാവുന്നു. നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിവിധ സർക്കാർ വിഭാഗങ്ങൾ തയാറാണെങ്കിലും ആവശ്യത്തിന് സ്ഥലമില്ലാത്തത് ഈ ആതുരാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തെല്ലൊന്നുമല്ല തളർത്തുന്നത്.
നേരത്തേ ഹോസ്റ്റൽ കെട്ടിടം നിർമിക്കുന്നതിന് കോളജ് കാമ്പസിൽ ലക്ഷങ്ങൾ ചെലവിട്ട് നട്ടുവളർത്തിയ ഔഷധസസ്യങ്ങൾ മുറിച്ചുമാറ്റേണ്ട സ്ഥിതിയുണ്ടായി. കാമ്പസിൽ കെട്ടിട നിർമാണത്തിന് ഭൂമിയില്ലാത്തതിനാലാണ് വിദ്യാർഥികളുടെ പഠനത്തിന് അത്യാവശ്യമായ സസ്യങ്ങളും മരങ്ങളും മുറിച്ചു മാറ്റേണ്ടി വരുന്നത്. കോളജ് അക്കാദമിക് ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തെ അത്യപൂർവ ഔഷധസസ്യങ്ങളും തണൽ മരങ്ങളും മുറിച്ചു മാറ്റിയാണ് ഹോസ്റ്റൽ നിർമിച്ചത്.
പരിയാരം ടി.ബി സാനട്ടോറിയം വക പരിയാരം മെഡിക്കൽ കോളജിന് നൽകിയ 160 ഏക്കറിനോട് തൊട്ട് 35 ഏക്കർ ഭൂമിയാണ് കോളജ് തുടങ്ങാൻ അന്ന് അനുവദിച്ചിരുന്നത്. നിലവിൽ അര ഡസനിലധികം വലിയ കെട്ടിടങ്ങൾ, കളിസ്ഥലം, റോഡുകൾ, നിരവധി ക്വാർട്ടേഴ്സുകൾ തുടങ്ങിയവ നിർമിച്ചതിലൂടെ ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി.
ബാക്കി വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ പ്രകാരം ഔഷധ സസ്യങ്ങളും വെച്ചു പിടിപ്പിച്ചു. ഈ സസ്യങ്ങളാണ് വികസനത്തിന് വേണ്ടി മുറിക്കേണ്ടി വരുന്നത്. ഇനിയും നിരവധി കെട്ടിടങ്ങൾ ആവശ്യമാണെങ്കിലും സ്ഥലപരിമിതി ഇവയുടെ നിർമാണത്തിന് തടസമാവുകയാണ്.
അതേസമയം, ആയുർവേദ കോളജിന്റെയും ഗവ. മെഡിക്കൽ കോളജിന്റെയും അതിർത്തിയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു നിന്ന് 25 ഏക്കർ സ്ഥലം കൂടി ആയുർവേദ കോളജിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. സ്ഥലം ലഭിക്കുന്ന പക്ഷം അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകൾ ഈ സ്ഥലത്ത് നിർമിക്കാവുന്നതാണ്.
ഇതിനു പുറമെ പി.ജി വിദ്യാർഥികളുടെ ആൺ, പെൺ ഹോസ്റ്റലുകൾ, സർവകലാശാല റീജനൽ സെന്റർ തുടങ്ങിയവ ഇവിടെ നിർമിക്കാവുന്നതാണ്. രണ്ട് സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിന്റെ കീഴിലായതോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരുങ്ങിയത് നൂറ് ഏക്കർ സ്ഥലമെങ്കിലും സ്ഥാപനത്തിന് വേണമെന്നും വേണ്ടിവന്നാൽ സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യവുമുയരുന്നു.
സംസ്ഥാനത്ത് മൂന്ന് ഗവ. ആയുർവേദ കോളജുകളാണ് നിലവിലുള്ളത്. തിരുവനന്തപുരവും തൃപ്പൂണിത്തുറയും കഴിഞ്ഞാൽ പരിയാരത്താണ് മൂന്നാമത്തേത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കാനെത്തുന്നു. അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ പുരോഗതി സ്ഥലപരിമിതി തടസ്സമാവരുതെന്നാണ് പൊതു അഭിപ്രായം.
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്