Connect with us

Local News

മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസക്ക് സ്വീകരണം നല്കി

Published

on

Share our post

കാക്കയങ്ങാട് :മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പാൻ ഹംസക്കും മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈയിൽ പങ്കെടുത്തവർക്കും കാക്കയങ്ങാട് ശാഖ കമ്മറ്റി സ്വീകരണം നല്കി.മുസ്തഫ ഹാജി, കെ.പി.റസാഖ്, കെ.പി.ഇബ്രാഹിം, നസീർ, അബ്ദുള്ള കുട്ടി ഹാജി, എ.കെ.ഷാനിദ് എന്നിവരാണ് ചെന്നൈയിൽ നടന്ന പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുത്തത്.പി.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.പി. പി.സക്കരിയ, പി.കെ,അഷ്റഫ്, ടി.അക്ബർ, എ.കെ.റഹീം, ടി.വി. റാഷിദ് എന്നിവർ പ്രസംഗിച്ചു.


Share our post

PERAVOOR

പുഴയിൽ നിന്ന് മണൽ വാരി വിൽക്കുന്നയാൾ പോലീസിന്റെ പിടിയിൽ

Published

on

Share our post

കാക്കയങ്ങാട് : അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കളവ് ചെയ്ത് വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി കെ.പി.സുനിൽ കുമാറിനെ യാണ് KL 59 C 1975 നമ്പർ മിനി ലോറി സഹിതം മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ യു.വിപിൻ പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.ടി. ബെന്നി. സിവിൽ പോലീസ് ഓഫീസർമാരായ പി.ദിൽരൂപ്, കെ.രാകേഷ് എന്നിവരും എസ് ഐ യുടെ കൂടെ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.


Share our post
Continue Reading

IRITTY

ആനപ്രതിരോധ മതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു പ്രവർത്തി തീർക്കാനുള്ള അന്ത്യശാസന സമയം തീരാൻ ഒരു മാസം മാത്രം

Published

on

Share our post

ഇരിട്ടി: അനക്കലിയിൽ 14 ജീവനുകൾ പൊലിഞ്ഞ ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമ്മിക്കുന്ന ആനപ്രതിരോധ മതിലിന്റെ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഹൈക്കോടതിയുടേയും എസ് സി, എസ് ടി കമ്മിഷന്റെയും മന്ത്രിതലത്തിലുള്ള ഉടപെടലുകളുമെല്ലാം ഇടപെട്ടിട്ടും നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വനം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി നിർമ്മാണ പുരോഗതി വിലയിരുത്തി ആറു കിലോമീറ്റർ മതിൽ ഏപ്രിൽ 30നുള്ളിൽ തീർക്കണമെന്ന് കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നു. കൂടുതൽ തൊഴിലാളികളേയും നിർമ്മാണസാമഗ്രികളുടെ ലഭ്യതയും ഉറപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ നിരീക്ഷണ സമിതിയുടെ ഉത്തരവ് ഉണ്ടായി രണ്ടാഴ്ച്ച പിന്നിട്ടിട്ടും കൂടുതൽ തൊഴിലാളികളെ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് തിരുവനന്തപുരം മാർത്താണ്ഡത്തിൽ നിന്നും കൂടുതൽ തൊഴിലാളികളെത്തിയത്. ചൊവ്വാഴ്ച്ചമുതൽ രണ്ട് മേഖലകളാക്കി തിരിച്ച് 50തോളം തൊഴിലാളികൾ നിർമ്മാണത്തിന്റെ ഭാഗമായിട്ടുണ്ട്.

10.5 കിലോമീറ്ററിൽ ആണ് മതിൽ നിർമ്മിക്കേണ്ടത്. എന്നാൽ ഒന്നരവർഷം പിന്നിടുമ്പോൾ മതിലിന്റെ 4 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ രീതി തുടർന്നാൽ ഏപ്രിൽ 30നുള്ളിൽ ആറുകിലോമീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിരീക്ഷണ സമിതിയുടെ ഉത്തരവ് നടപ്പിലാകാനിടയില്ല. രണ്ട് കിലോമീറ്റർ മതിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ കൂടുതൽ തൊഴിലാകളെത്തിയിട്ടുണ്ടെങ്കിലും നിർമ്മാണ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധി തീർക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയാലും ഇപ്പോഴുള്ള തൊഴിലാളികളെ പൂർണ്ണമായി ഉപയോഗപ്പെടുത്തി പ്രവർത്തി തുടർന്നാലും ആറ് കിലോമീറ്റർ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്.

മതിലിന്റെ അലൈൻമെന്റിൽ ഉണ്ടാക്കിയ മാറ്റത്തെ തുടർന്ന് പഴയ മതിൽ നിലനിന്ന 4.5 കിലോമീറ്റർ ഭാഗത്തെ മരം മുറി പൂർത്തിയായെങ്കിലും മുറിച്ചിട്ട മരങ്ങളുടെ വിലനിർണ്ണയും നടന്നിട്ടില്ല. വിലനിർണ്ണയും നടത്തി മരങ്ങൾ ലോലത്തിനെടുത്തവർ നിശ്ചിത ദിവസത്തിനുള്ളിൽ കൊണ്ടുപോയി മതിലിനായി നിലം ഒരുക്കിയെടുക്കണം. പൊതുമരാമത്ത് വകുപ്പ് 10.5 കിലോമീറ്റർ മതിലിന് 53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തെയ്യാറാക്കിയിരുന്നത്. പ്രവർത്തി ടെണ്ടർ ചെയ്തപ്പോൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെയാണ് പ്രവ്യത്തി ഏർപ്പിച്ചത്. നിർമ്മാണം വൈകുന്നത് കാരണം കാറുകാരനെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിരുന്നു. കരാറുകാരൻ സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകാഞ്ഞതിനാൽ ഒഴിവാക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപ്രശ്‌നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാലതാമസവും മതിൽ നിർമ്മാണത്തെ വീണ്ടും പ്രതിസന്ധിയിലാക്കും.

എന്നാൽ ഇപ്പോൾ മരം മുറിച്ച 4.5 കിലോമീറ്റർ ഭാഗത്തെ മതിൽ നിർമ്മാണത്തിനായി മറ്റൊരു കരാറുകാരനെ തിരയുന്ന ആലോചന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. പുതിയ കരാറിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പുതിയ കരാറുകാരനെ കണ്ടെത്തണമെങ്കിൽ അതിനും മാസങ്ങളെടുക്കും ഇതോടെ മതിൽ നിർമ്മാണം പൂർത്തിയവനാശമെങ്കിൽ ഒരു വർഷത്തോളമെടുക്കുമെന്ന ആശങ്കയും നില നിൽക്കുകയാണ് . ആനമതിൽ പൂർ്ത്തിയാകാത്ത ഭാഗങ്ങളിൽ താല്ക്കാലിക സൗരോർജ്ജ വേലി വനം വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് തുരത്തുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. വനത്തിലേക്ക് തുരത്തുന്ന ആനകൾ അടുത്ത ദിവസങ്ങളിൽ തന്നെ പുരധിവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നതാണ് ഇപ്പോഴും പ്രതിസന്ധി തീർക്കുകയാണ്.


Share our post
Continue Reading

IRITTY

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര ഹാളിലെ ഇഫ്താർ സംഗമം റദ്ദാക്കി

Published

on

Share our post

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര ഹാളില്‍ നടത്താനിരുന്ന ഇഫ്താര്‍ സംഗമം റദ്ദാക്കിയതായി ക്ഷേത്ര ഭരണസമിതി. ഇഫ്താര്‍ സംഗമത്തിനെതിരെ ഹിന്ദുസേവാ സമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം മലബാര്‍ ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു. മതസൗഹാര്‍ദ്ദം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയിരുന്നു. ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു സേവാ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഇഫ്താര്‍ സമ്മേളനം നടത്തില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം, പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നതെന്നും ക്ഷേത്രോത്സവവും മറ്റ് ചടങ്ങുകളും സിപിഎം നേതൃത്വത്തിലാണെന്നും കരാര്‍, സ്ഥിരം തസ്തികകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ടെന്നും ഹിന്ദു സേവാ കേന്ദ്രം ആരോപിക്കുന്നു. ഹിന്ദു സേവാ സമിതിക്കായി അഡ്വ. കൃഷ്ണരാജാണ് ഹാജരായത്. പരിപാടിയുടെ പോസ്റ്റര്‍ കണ്ടപ്പോഴാണ് ഇഫ്താര്‍ വിരുന്നിനെക്കുറിച്ച് അറിഞ്ഞത്. പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായി ക്ഷേത്രത്തിനടുത്താണ് ഇഫ്താര്‍ വിരുന്ന് നടത്തുന്നത്. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹിന്ദു ഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. എന്നാല്‍ മതസൗഹാര്‍ദം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ക്ഷേത്ര ഭരണ സമിതി പറയുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ഗായകന്‍ കെ.ജെ. യേശുദാസ് എന്നിവരുള്‍പ്പെടെ നിരവധി അഹിന്ദുക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം കൂടുതല്‍ വര്‍ഗീയമായി മാറുന്നത് നിര്‍ഭാഗ്യകരമാണെന്ന് ക്ഷേത്ര കമ്മിറ്റി അംഗം എം.കെ പ്രഭാകരന്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!