Connect with us

Breaking News

ചൂട്‌, വരൾച്ച; വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ

Published

on

Share our post

പുൽപ്പള്ളി : കടുത്ത വേനലിൽ വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ. നീർച്ചാലുകളും തോടുകളും വറ്റി കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ്‌ രണ്ട്‌ പഞ്ചായത്തുകളിലെയും വിവിധയിടങ്ങൾ. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ വെള്ളം ദിനംപ്രതി താഴുകയാണ്‌. വേനൽമഴകൂടി ലഭിക്കാതായതോടെ കൊടും ചൂടിൽ ഉഴലുകയാണ്‌ ജനം.

രണ്ട്‌ പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന കന്നാരംപുഴ, മുദ്ദള്ളിത്തോട്, കടമാൻതോട് എന്നിവിടങ്ങളിലെ ജലം ബീച്ചനഹള്ളി ഡാമിലൂടെ കർണാടകയാണ് ഉപയോഗിക്കുന്നത്‌. വേനൽച്ചൂടിൽ കബനി വരളാൻ തൂടങ്ങിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ കിണറുകളും വയലും വറ്റിത്തുടങ്ങി.

മരക്കടവിൽ കബനി നദിയിൽനിന്ന് മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലേക്കുള്ള കബനി ശുദ്ധജലവിതരണം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ ജനം. കാർഷികമേഖലയിൽ കാപ്പി, കുരുമുളക്, കമുക് തൈകൾ കരിയുകയാണ്‌. 500 ഏക്കറോളം വരുന്ന ചേകാടി, കൊളവള്ളി പാടശേഖരങ്ങളിൽ പുഞ്ചകൃഷി നടത്താൻ കർഷകർ ധൈര്യപ്പെടുന്നുമില്ല.

ജലക്ഷാമം പരിഹരിക്കാൻ നിർദിഷ്‌ട കടമാൻതോട് പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുൽപ്പള്ളി ആനപ്പാറയിലാണ് കടമാൻതോട് ജലസംഭരണ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്‌. കാവേരി നദീജല ട്രിബ്യൂണൽ തീരുമാനപ്രകാരം കടമാൻതോട്ടിൽനിന്ന്‌ 0.5 ടിഎംസി ജലം കേരളത്തിനെടുക്കാം. ഇതിന്റെ വിശദമായ സർവേ അടുത്തദിവസം ആരംഭിക്കും.

കടമാൻതോട് പദ്ധതി പ്രാവർത്തികമായാൽ കനാലുകളും പൈപ്പുകളുംവഴി ചെറ്റപ്പാലം മുദ്ദള്ളിത്തോട് വഴി മുള്ളൻകൊല്ലി പഞ്ചായത്തിലും കുറിച്ചി പറ്റതോട് വഴി ചേകാടിയിലും ജലമെത്തിക്കാം. കൂടാതെ കരകൃഷിക്ക് ആവശ്യമായ ജലം കനാലുകൾ വഴി എത്തിക്കാനും കഴിയും.

മീൻ വളർത്തൽ, ടുറിസം വികസനം എന്നിവയും കടമാൻതോട് പദ്ധതി വിഭാവനംചെയ്യുന്നു. പദ്ധതി പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ ഉടൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.


Share our post

Breaking News

ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Published

on

Share our post

വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Trending

error: Content is protected !!