Breaking News
തീരം കാക്കേണ്ടേ? അഞ്ചല്ല, അമ്പതു പേർ വേണം

കണ്ണൂർ: തീരസൗന്ദര്യം ആസ്വദിക്കാൻ ബീച്ചുകളിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയമിക്കാൻ മടിച്ച് ടൂറിസം വകുപ്പ്. ഏറെ പരാതികൾക്കൊടുവിൽ ലൈഫ് ഗാർഡുമാരെ നിയമിക്കാൻ ഡി.ടി.പി.സി തീരുമാനിച്ചെങ്കിലും നാലുപേരെ മാത്രമാണ് പരിഗണിക്കുകയെന്നാണ് അധികൃതർ നൽകുന്ന വിവരം.
അമ്പതുപേരെങ്കിലും വേണ്ടസ്ഥാനത്താണ് അഞ്ചുപേരെ നിയമിക്കാനുള്ള നീക്കം. ജില്ലയിലെ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ നിലവിൽ 12 ലൈഫ് ഗാർഡുമാർ മാത്രമാണുള്ളത്. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ അഞ്ചു വീതവും ധർമടത്ത് രണ്ടുപേരും.
എട്ടിക്കുളം, ചൂടാട്ട്, ചാൽ ബീച്ചുകളിൽ ആരുമില്ല. ധർമടത്തും ചൂട്ടാടും കഴിഞ്ഞവർഷം സഞ്ചാരികൾ കടലിൽ മുങ്ങിമരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ടി.പി.സി ഇടപെട്ട് ലൈഫ് ഗാർഡുമാരെ നിയമിക്കാൻ തീരുമാനിച്ചത്.
സാധാരണ ടൂറിസം വകുപ്പാണ് ലൈഫ് ഗാർഡുമാരെ നിയമിക്കുക. കൂടുതൽ പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ട് ധനവകുപ്പ് മടക്കിയതായാണ് വിവരം. പുതുതായി നിയമിക്കുന്നവരിൽ രണ്ടുപേരെ ചൂട്ടാടും മറ്റുള്ളവരെ ചാൽ, മുഴപ്പിലങ്ങാട് ബീച്ചുകളിലും പരിഗണിക്കും.
ദീപാവലി ആഘോഷിക്കാനെത്തി ധർമടം ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗൂഡല്ലൂർ സ്വദേശികളായ രണ്ടുപേരാണ് കഴിഞ്ഞവർഷം മുങ്ങിമരിച്ചത്. ധർമടത്ത് സുരക്ഷ ശക്തമാക്കാൻ കുറഞ്ഞത് എട്ടുപേരെങ്കിലും വേണം. തുരുത്ത് ഭാഗത്തും പാർക്കിലും രണ്ടുപേർ വീതമുണ്ടെങ്കിലേ സഞ്ചാരികളെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനുമാവൂ.
ഞായറാഴ്ചകളിലും ഉത്സവ സീസണുകളിലും പതിനായിരത്തിന് മുകളിൽ സന്ദർശകരെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ ഒരു ഷിഫ്റ്റിൽ 10 പേരെങ്കിലും സുരക്ഷയൊരുക്കണം. അഞ്ചു കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കിലോമീറ്ററിൽ രണ്ടുപേരെങ്കിലും വേണം.
ഇത്തരത്തിൽ സുരക്ഷയൊരുക്കാൻതന്നെ വേണം 10 പേർ. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്ട് ആയിരക്കണക്കിന് വാഹനങ്ങളാണ് എത്തുന്നത്. പയ്യാമ്പലത്ത് 10 പേരെങ്കിലും ഒരു ഷിഫ്റ്റിൽ വേണമെന്നിരിക്കെ ആകെ അഞ്ചുപേർ മാത്രമാണുള്ളത്. ഒരുദിവസം രണ്ടുപേർ, അടുത്തദിവസം മൂന്നുപേർ എന്നിങ്ങനെയാണ് നിലവിൽ ക്രമീകരണം.
അവധി ദിവസങ്ങളിൽ മുഴുവൻപേരും സുരക്ഷയൊരുക്കാനുണ്ടാവും. ഓരോ 200 മീറ്ററിലും ലൈഫ് ഗാർഡുമാർ ആവശ്യമാണ്. നടപ്പാതതന്നെ ഒരുകിലോമീറ്ററിൽ അധികമുണ്ട്. ചാൽ ബീച്ചിൽ മൂന്നുപേരെങ്കിലും ഒരു ഷിഫ്റ്റിൽ ആവശ്യമാണ്. ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജുക്കേഷന്റെ ബ്ലൂ ഫ്ലാഗ് ബീച്ച് പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്ന ചാൽ ബീച്ചിൽ സഞ്ചാരികളുടെ സുരക്ഷയും പ്രധാനമാണ്.
കേരളത്തിൽ കാപ്പാട് ബീച്ച് മാത്രമാണ് ബ്ലൂ ഫ്ലാഗ് ബീച്ച് പട്ടികയിലുള്ളത്. പയ്യന്നൂർ ഭാഗത്തെ സഞ്ചാരികളെത്തുന്ന എട്ടിക്കുളത്ത് നാലുപേരെങ്കിലും സുരക്ഷയൊരുക്കാനാവശ്യമാണ്. ജില്ലയിലെ ബീച്ചുകളിൽ കടലിൽ കുളിക്കാനാണ് പലരും എത്തുന്നത്. ഒഴുക്കിൽപെട്ട് സന്ദർശകർ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. ലൈഫ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് സാഹസികമായാണ് ആളുകളെ രക്ഷിക്കുന്നത്.
കോവിഡിനു ശേഷം കാഴ്ചകളും അനുഭവങ്ങളും തേടി ബീച്ചുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. രാത്രിയിലടക്കം ആയിരക്കണക്കിനു പേരാണ് എത്തുന്നത്. നിലവിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുവരെയാണ് ലൈഫ് ഗാർഡുമാരുടെ ഡ്യൂട്ടി.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്