Connect with us

Breaking News

അന്നത്തെ മാലിന്യമല ഇപ്പോൾ മനംമയക്കും പൂന്തോട്ടം

Published

on

Share our post

തൃശൂർ: ശവക്കോട്ട ഇങ്ങനെയൊരു പൂങ്കാവനമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരമാണിത്— മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.ഗുരുവായൂർ നഗരസഭയിൽ ദുർഗന്ധം പരത്തി, പുകഞ്ഞിരുന്ന ‘ശവക്കോട്ട’ എന്ന മാലിന്യമലയെക്കുറിച്ചാണ് മന്ത്രിയുടെ പരാമർശം.

ഇന്നവിടെ മാലിന്യമലയ്ക്കു പകരം പൂച്ചെടികളും അലങ്കാരച്ചെടികളും. പുതുതായി നിർമ്മിച്ച, ദീപാലങ്കാരമുള്ള പാർക്കിൽ കുട്ടികളുടെയും മുതിർന്നവരുടെയും കളിചിരി. ഗുരുവായൂരിലെത്തുന്നവരുടെ വിശ്രമകേന്ദ്രം…
മാലിന്യക്കൂനയ്ക്കിടയിൽ വിറകുപയോഗിച്ചുള്ള ശ്മശാനവുമുണ്ടായിരുന്നതിനാൽ ‘ശവക്കോട്ട’യെന്ന് ജനങ്ങൾ വിളിച്ചിരുന്ന സ്ഥലത്തിനാണിപ്പോൾ നഗരസഭ പുതുമുഖം നൽകിയത്.

ചൂൽപ്പുറത്തെ മൂന്നരയേക്കറിൽ നാല് പതിറ്റാണ്ട് മുമ്പാണ് മാലിന്യനിക്ഷേപം തുടങ്ങിയത്. അന്നിവിടെ ജനവാസമില്ല. തീർത്ഥാടന കേന്ദ്രമായതിനാൽ സന്ദർശകർ കൂടി. അതോടെ, മാലിന്യപ്രശ്‌നവും. പക്ഷിമൃഗാദികൾ മാലിന്യം കിണറ്റിലും മറ്റുമിടുന്നത് പതിവായി. മാലിന്യം അഴുകിയും പുകഞ്ഞും ജനജീവിതം ദുസ്സഹമായപ്പോഴാണ് നവീകരണം തുടങ്ങിയത്.

മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിന് പ്രാധാന്യം നൽകി. 20,000 വീടുകളിൽ ബയോബിന്നും മിനി ബയോഗ്യാസ് പ്‌ളാന്റുകളും 90 ശതമാനം സബ്‌സിഡിയിൽ കൊടുത്തതോടെ മാലിന്യം കുന്നുകൂടാതായി. ഹരിതകർമ്മസേന ശേഖരിക്കുന്നവ ഉടൻ സംസ്‌കരണ ഏജൻസികൾക്ക് നൽകും.മൃതദേഹം സംസ്‌കരിക്കാൻ ജില്ലയിലെ ആദ്യത്തെ വാതക ശ്മശാനം സ്ഥാപിച്ചു.

ക്രമേണ ജൈവവള നിർമ്മാണ കേന്ദ്രവും അഗ്രോ നഴ്‌സറിയും പ്‌ളാസ്റ്റിക് മാലിന്യശേഖരണവും തുടങ്ങിയെങ്കിലും പ്രവർത്തനം മന്ദഗതിയിലായി. പുതിയ മാലിന്യശേഖരണ കേന്ദ്രം, ചിൽഡ്രൻസ് പാർക്ക്, വിശ്രമകേന്ദ്രം എന്നിവയോടെ മാറിയത് നാലുവർഷം കൊണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതമുൾപ്പെടെ ഒരു കോടി ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്.പദ്ധതി, തുക (ലക്ഷത്തിൽ)കുട്ടികളുടെ പാർക്ക് 43
വിശ്രമകേന്ദ്രം 20
മാലിന്യ ശേഖരണശാല 42
കുപ്പി, കിടക്ക, തലയണ, ഇരുമ്പ് തുടങ്ങിയവ ഇനി പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!