Connect with us

Breaking News

ഹജ് ക്യാംപ് കാർഗോ ടെർമിനലിൽ; ഹാജിമാരെ സ്വീകരിക്കാൻ ഒരുക്കം

Published

on

Share our post

മട്ടന്നൂർ : ഹജ് പുറപ്പെടൽ കേന്ദ്രമായി മാറുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ഹജ് ക്യാംപ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കാൻ വിപുലമായ യോഗം ചേർന്നു.

കെ.കെ.ശൈലജ എം.എൽ.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനു സമീപം നിർമിക്കുന്ന കാർഗോ ടെർമിനലിലാണ് ഹജ് ക്യാംപ് ഒരുക്കുക. ഹജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ഇവിടെ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി.

തീർഥാടകരുടെ താമസസ്ഥലം, കുടിവെള്ള സൗകര്യം, ഭക്ഷണം, വൊളന്റിയർ സേവനം, വൈദ്യ സഹായം, ഗതാഗത സൗകര്യങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ്, ടെലിഫോൺ കണക്‌ഷനുകൾ, പാചക വാതക സൗകര്യം, കെഎസ്ആർടിസി സർവീസ്, റെയിൽവേ യാത്ര സംവിധാനം തുടങ്ങിയവ സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശങ്ങൾ നൽകി. ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ വകുപ്പ് തലത്തിൽ നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.

ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി കാര്യങ്ങൾ വിശദീകരിച്ചു. സ്ത്രീകൾ അടക്കം രണ്ടായിരത്തിലേറെ തീർഥാടകരെയാണ് കണ്ണൂരിൽ പ്രതീക്ഷിക്കുന്നത്. വൊളന്റിയർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 5000 പേർക്കുള്ള സൗകര്യങ്ങൾ വേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.

ഹരിതചട്ടപ്രകാരം ആയിരിക്കും ക്യാംപ് നടത്തിപ്പ്. വിമാനത്താവളത്തിലെ മുഴുവൻ സൗകര്യങ്ങളും കാര്യക്ഷമമായി ഉപയോഗിച്ച് ഹാജിമാർക്കു സുഗമമായ തീർഥാടന സൗകര്യം ഉറപ്പാക്കുമെന്ന് കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ മരാമത്ത് വകുപ്പിന് നിർദേശം നൽകി.

കലക്ടർ എസ്.ചന്ദ്രശേഖർ, മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ.ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, ഹജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മൊഹ്സിൻ എംഎൽഎ, മൊയ്തീൻ കുട്ടി, കെ.മുഹമ്മദ് കാസിം കോയ, പി.പി.മുഹമ്മദ് റാഫി, ഐ.പി.അബ്ദുൽ സലാം, പി.ടി.അക്ബർ, എഡിഎം കെ.കെ.ദിവാകരൻ, ഹജ് അസി. സെക്രട്ടറി മുഹമ്മദലി, എക്സിക്യൂട്ടീവ് ഓഫിസർ പി.എം.അബ്ദുൽ ഹമീദ്, ഒഫിഷ്യൽ പി.കെ.അസൈയ്ൻ, മറ്റ് സംഘടനാ പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!