Connect with us

Breaking News

മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് 50, 100, 200 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. ഒരു മാസമായി ജില്ലാ ട്രഷറികളിൽ ആവശ്യത്തിനു പത്രങ്ങൾ എത്തുന്നില്ല. നാസിക്കിൽ അച്ചടിച്ച് എത്തിച്ച മുദ്രപ്പത്രങ്ങൾ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുകയാണ്. ജില്ലാ ട്രഷറികളിലെ സ്റ്റാമ്പ് ഡിപ്പോ ജീവനക്കാർ ഇതു കൈപ്പറ്റാത്തതിനാൽ ദുരിതം അനുഭവിക്കുന്നത് ജനങ്ങളും വെണ്ടർമാരുമാണ്.

മുദ്രപ്പത്രം വാങ്ങാൻ പോകാൻ പണമില്ലെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് വെണ്ടർമാർ പറഞ്ഞു. ചെറിയ വിലയുടെ മുദ്രപ്പത്രങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് ഉയർന്ന തുകയുടെ പത്രം വാങ്ങേണ്ട അവസ്ഥയാണിപ്പോൾ.

 വാടക പുതുക്കൽ വെല്ലുവിളി
കെട്ടിടവാടക പുതുക്കലിന് വേണ്ടത് 200രൂപ (രണ്ട് 100 രൂപ പത്രം) പത്രമാണ്. ഇപ്പോൾ 500 രൂപ പത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതും വേണ്ടത്ര ലഭിക്കാനില്ല.

ഉപയോഗങ്ങൾ

50 രൂപ

ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക്
സ്‌കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾക്ക്

100 രൂപ

നോട്ടറി അറ്റസ്‌റ്റേഷൻ
സത്യവാങ്മൂലങ്ങൾ

200 രൂപ

വാഹനക്കരാർ, വാടക ചീട്ട്, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ ഉടമ്പടി
ബിൽഡിംഗ് പെർമിറ്റ്, ബോണ്ട്, സർട്ടിഫിക്കറ്റുകളിലെ തിരുത്ത്, സമ്മതപത്രങ്ങൾക്ക്

(200 രൂപയുടെ ഒറ്റപ്പത്രം അച്ചടിക്കാത്തതിനാൽ രണ്ട് 100 രൂപ പത്രങ്ങൾ ഒന്നിച്ച് വേണം)

500 രൂപ
പവർ ഒഫ് അറ്റോർണി

1,000 രൂപ

ആധാരം, ഇഷ്ടദാനം, വലിയ വിലയുടെ പത്രങ്ങൾക്കൊപ്പം ചേർക്കാൻ

5,000
കമ്പനി, പാർട്ണർഷിപ്പ് രജിസ്‌ട്രേഷനുകൾ

10,000, 15,000, 20,000, 25,000

(വലിയ തുകകളുടെ മുദ്രപ്പത്രങ്ങൾ വസ്തു സംബന്ധമായ കാര്യങ്ങൾക്കും പാർട്‌ണർഷിപ്പ് ഡീലുകൾക്കും)

നിരവധി പേരാണ് പത്രങ്ങൾ ലഭിക്കാതെ മടങ്ങുന്നത്.
സജീവൻ
വെണ്ടർ, എറണാകുളം

ഒരാഴ്ചയ്ക്കുള്ളിൽ മുദ്രപ്പത്രങ്ങൾ ലഭ്യമാക്കും.
രാജീവ് . വി.ഒ
ജില്ലാ ട്രഷറി ഓഫീസർ

എറണാകുളം


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!