Connect with us

Breaking News

പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ; പ്രതിഷേധവുമായി വ്യാപാരികൾ

Published

on

Share our post

കണ്ണൂർ: നഗരത്തിലെ പൊട്ടിപ്പൊളിച്ച റോഡുകൾ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. തുടർന്ന് കോർപറേഷൻ ഓഫിസ് ഉപരോധിച്ചു.

വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി. കോർപറേഷന്റെ കീഴിൽ മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായാണ് നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെട്ടിപ്പൊളിച്ചത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതവും പൊടിശല്യവും വ്യാപാരികൾക്കടക്കം ദുരിതമായി. ഇതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്.

വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുനീശ്വരൻ കോവിലിനടുത്താണ് റോഡ് ഉപരോധിച്ചത്. പ്രശ്നത്തിന് പരിഹാരമാവുന്നില്ലെങ്കിൽ കടുത്തസമര രീതിയിലേക്ക് നീങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. ഉപരോധം ജില്ല ജോ. സെക്രട്ടറി ഇ. സജീവൻ ഉദ്ഘാടനം ചെയ്തു.

ഏരിയ ജോ. സിക്രട്ടറി എം. ഉമേശൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി.എച്ച്. പ്രദീപൻ, കെ.പി. അബ്ദുൽറഹ്മാൻ, ഷേർലി വിഷ്ണു, കുഞ്ഞുകുഞ്ഞൻ, പി. സിറാജ്, കെ. രഞ്ജിത്ത്, അബ്ദുൽ റൗഫ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി. മനോഹരൻ സ്വാഗതം പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികള്‍ കടകളടച്ച് കോര്‍പറേഷന്‍ ഓഫിസ് ഉപരോധിച്ചത്. രാവിലെ മുതല്‍ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനായില്ല. സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയാണ് ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിച്ചത്.

സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികളെ തള്ളി വിടാതിരിക്കാന്‍ കോര്‍പറേഷന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല ജനറൽ സെക്രട്ടറി പുനത്തില്‍ ബാഷിത് അധ്യക്ഷത വഹിച്ചു. രാജന്‍ തീയറോത്ത്, എം.ആര്‍. നൗഷാദ്, താജ് ജേക്കബ്, അജിത് ചാലാട്, അജിത് വാരം, കെ.വി. സലീം എന്നിവർ സംസാരിച്ചു.

ഇതിനിടെ നഗരത്തിലെ പൊടിപടല പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ല മർച്ചന്റ്സ് ചേംബർ അഡ്വ. പി.യു. ഷൈലജൻ മുഖേന സമർപ്പിച്ച റിട്ട് ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണനക്കെടുത്തു. പ്രശ്നത്തിൽ സർക്കാർ അഭിഭാഷകനോടും കണ്ണൂർ കോർപറേഷൻ അഭിഭാഷകനോടും നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!