Connect with us

Local News

മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത് 32 ലക്ഷം രൂപ: രണ്ടുമാസം11,000 നിയമലംഘനങ്ങൾ

Published

on

Share our post

കണ്ണൂർ : മോട്ടോർവാഹനഡവകുപ്പ് ജില്ലയിലെ റോഡുകളിൽ രണ്ടുമാസം കൊണ്ട് കണ്ടെത്തിയത് 11,000 നിയമലംഘനങ്ങൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 32,14,980 രൂപയാണ് നിയമലംഘനങ്ങളിൽ പിഴചുമത്തിയത്.മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗമാണ് സ്പെഷ്യൽ ഡ്രൈവ് പ്രകാരം വ്യാപക പരിശോധനകൾ നടത്തുന്നത്. കണ്ണൂർ, തലശ്ശരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ.

ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് ഏറ്റവുമധികം കേസ്. 4920 എണ്ണം. 6,92,750 രൂപ ഈവകയിൽ പിഴ ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 579 പേർക്കെതിരേ നടപടി വന്നു. 9,28,250 രൂപ പിഴ ചുമത്തി. സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് 336 പേർക്ക് 81,250 രൂപ പിഴ ചുമത്തി. ഇൻഷുറൻസ് ഇല്ലാത്ത 776 വാഹനങ്ങൾ കണ്ടെത്തി. അവയ്ക്ക് 4,97,600 രൂപ പിഴ ചുമത്തി. ജനുവരിയിൽ 15 പേരുടെയും ഫെബ്രുവരിയിൽ 10 പേരുടെയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടിയ സംഭവവും ഉണ്ടായി.
കണ്ണൂർ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. എ.സി. ഷീബയുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. മോട്ടോർവകുപ്പ് ഇൻസ്പെക്ടർമാരായ റോണി വർഗീസ്, പി.വി. ബിജു, പി.കെ. ജഗൻലാൽ, ഇ. ജയറാം, പി.ജെ. പ്രവീൺ കുമാർ, കെ.ബി. ഷിജോ, ഷെല്ലി, എ.എം.വി.ഐ.മാരായ ആർ. സനൽ, ശ്രീനാഥ്, കെ.കെ. സുജിത്ത്, സുമോദ് മോഹൻ എന്നിവർ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകി.

കേസുകൾ (ബ്രാക്കറ്റിൽ ചുമത്തിയ പിഴ) ജനുവരി

* െഹൽമറ്റ് ഇല്ലാത്തത്‌-2172 (3,61,750).

* മൊബൈൽഫോൺ ഉപയോഗം-60 (39,250).

* സീറ്റ്ബെൽറ്റ് ധരിക്കാത്തത്-158 (43,500).

* ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ-182 (4,01,000).

* ഇൻഷുറൻസ് ഇല്ലാത്തത്-317 (2,42,100).

* നികുതി അടയ്ക്കാത്തത്-140- (1,01,470).

* സൺകൺട്രോൾ ഫിലിം പതിച്ചത്-583 (52,000)

* രൂപമാറ്റം -88 (71,250)

* അമിത ലോഡ് കയറ്റൽ -42 (80,500)

* എയർ ഹോൺ-20 (8000)


Share our post

KELAKAM

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

Published

on

Share our post

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.

സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.


Share our post
Continue Reading

THALASSERRY

ശരത്‌കുമാർ വധം പ്രതിക്ക്‌ ജീവപര്യന്തം തടവ്‌

Published

on

Share our post

തലശേരി: കിണറ്റിൽ നിന്ന്‌ വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന്‌ അയൽവാസിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി ടിറ്റി ജോർജ്‌ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ലോറി ഡ്രൈവർ തിമിരി ചെക്കിച്ചേരിയിലെ കുളമ്പുകാട്ടിൽ ഹൗസിൽ ശരത്‌കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസി പുത്തൻപുരക്കൽ ജോസ്‌ ജോർജ്‌ എന്ന കൊല്ലൻ ജോസിനെ (67)യാണ്‌ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ്‌ അനുഭവിക്കണം. പിഴയടച്ചാൽ കൊല്ലപ്പെട്ട ശരത്‌കുമാറിന്റെ മാതാപിതാക്കൾക്ക്‌ അത്‌ നൽകാനും കോടതി വിധിച്ചു. 302 വകുപ്പ്‌ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന്‌ ചൊവ്വാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. അച്ഛനമ്മമാരായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽവച്ച്‌ 2015 ജനുവരി 27ന്‌ രാത്രി പത്തോടെയാണ്‌ ശരത്‌കുമാറിനെ പ്രതി കത്തി ഉപയോഗിച്ച്‌ കുത്തിക്കൊന്നത്‌. പ്രതിയുടെ വീട്ടുകിണറ്റിൽനിന്നാണ്‌ ശരത്‌കുമാറിന്റെ കുടുംബം വീട്ടാവശ്യത്തിനുളള വെള്ളമെടുത്തിരുന്നത്‌. സംഭവത്തിന്‌ തലേദിവസം വെള്ളമെടുക്കുന്നത്‌ തടയുകയും ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കൊലപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ വി എസ്‌ ജയശ്രീ ഹാജരായി.


Share our post
Continue Reading

MATTANNOOR

കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക്: ബുക്കിങ് തുടങ്ങി

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഫുജൈറയിലേക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി. മേയ് 15 മുതൽ പ്രതിദിന സർവീസാണ് നടത്തുക. 12,159 രൂപ മുതലാണ് ബുക്കിങ് തുടങ്ങിയപ്പോഴുള്ള ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് ഫുജൈറയിൽ എത്തും. തിരിച്ച് പ്രാദേശിക സമയം വെളുപ്പിന് 3.40ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിൽ എത്തും. ആദ്യമായാണ് കണ്ണൂരിൽ നിന്ന് ഫുജൈറ സർവീസ് ആരംഭിക്കുന്നത്. സമ്മർ ഷെഡ്യൂളിൽ അഞ്ച് വിമാന താവളങ്ങളിലേക്ക് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തും.


Share our post
Continue Reading

Trending

error: Content is protected !!