Connect with us

Local News

മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത് 32 ലക്ഷം രൂപ: രണ്ടുമാസം11,000 നിയമലംഘനങ്ങൾ

Published

on

Share our post

കണ്ണൂർ : മോട്ടോർവാഹനഡവകുപ്പ് ജില്ലയിലെ റോഡുകളിൽ രണ്ടുമാസം കൊണ്ട് കണ്ടെത്തിയത് 11,000 നിയമലംഘനങ്ങൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 32,14,980 രൂപയാണ് നിയമലംഘനങ്ങളിൽ പിഴചുമത്തിയത്.മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗമാണ് സ്പെഷ്യൽ ഡ്രൈവ് പ്രകാരം വ്യാപക പരിശോധനകൾ നടത്തുന്നത്. കണ്ണൂർ, തലശ്ശരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ.

ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് ഏറ്റവുമധികം കേസ്. 4920 എണ്ണം. 6,92,750 രൂപ ഈവകയിൽ പിഴ ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 579 പേർക്കെതിരേ നടപടി വന്നു. 9,28,250 രൂപ പിഴ ചുമത്തി. സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് 336 പേർക്ക് 81,250 രൂപ പിഴ ചുമത്തി. ഇൻഷുറൻസ് ഇല്ലാത്ത 776 വാഹനങ്ങൾ കണ്ടെത്തി. അവയ്ക്ക് 4,97,600 രൂപ പിഴ ചുമത്തി. ജനുവരിയിൽ 15 പേരുടെയും ഫെബ്രുവരിയിൽ 10 പേരുടെയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടിയ സംഭവവും ഉണ്ടായി.
കണ്ണൂർ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. എ.സി. ഷീബയുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. മോട്ടോർവകുപ്പ് ഇൻസ്പെക്ടർമാരായ റോണി വർഗീസ്, പി.വി. ബിജു, പി.കെ. ജഗൻലാൽ, ഇ. ജയറാം, പി.ജെ. പ്രവീൺ കുമാർ, കെ.ബി. ഷിജോ, ഷെല്ലി, എ.എം.വി.ഐ.മാരായ ആർ. സനൽ, ശ്രീനാഥ്, കെ.കെ. സുജിത്ത്, സുമോദ് മോഹൻ എന്നിവർ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകി.

കേസുകൾ (ബ്രാക്കറ്റിൽ ചുമത്തിയ പിഴ) ജനുവരി

* െഹൽമറ്റ് ഇല്ലാത്തത്‌-2172 (3,61,750).

* മൊബൈൽഫോൺ ഉപയോഗം-60 (39,250).

* സീറ്റ്ബെൽറ്റ് ധരിക്കാത്തത്-158 (43,500).

* ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ-182 (4,01,000).

* ഇൻഷുറൻസ് ഇല്ലാത്തത്-317 (2,42,100).

* നികുതി അടയ്ക്കാത്തത്-140- (1,01,470).

* സൺകൺട്രോൾ ഫിലിം പതിച്ചത്-583 (52,000)

* രൂപമാറ്റം -88 (71,250)

* അമിത ലോഡ് കയറ്റൽ -42 (80,500)

* എയർ ഹോൺ-20 (8000)


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!