Connect with us

Breaking News

വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവം: മലയോരത്തിന് ആശങ്ക

Published

on

Share our post

ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ പിടിത്തങ്ങൾ പതിവാണ് എങ്കിലും ഈ മേഖലയിൽ ആദ്യമായാണ് ഒരു ജീവൻ പൊലിയുന്നത്.

ഈ വർഷം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി തീ പിടിത്തങ്ങൾ ഉണ്ടായെങ്കിലും പേരാവൂർ, കേളകം, കൊട്ടിയൂർ മേഖലകളിൽ കാര്യമായ സംഭവങ്ങൾ ഉണ്ടായിരുന്നില്ല.

പാലുകാച്ചിയിലും പുതിയങ്ങാടിയിലും കൃഷിയിടത്തിൽ തീ പിടിത്തം ഉണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങളോ അപായങ്ങളോ ഉണ്ടാകുന്നതിന് മുൻപ് തീ കെടുത്താൻ സാധിച്ചിരുന്നു.

പേരാവൂർ ടൗണിലെ ഒരു വ്യാപാരസ്ഥപാനത്തിലും തീ പിടിത്തം ഉണ്ടായി. എന്നാൽ ഇന്നലെ ചപ്പമലയിൽ ഉണ്ടായ തീ പിടിത്തത്തിൽ പൊന്നമ്മയുടെ ജീവൻ നഷ്ടപ്പെട്ടതിന് പുറമെ വലിയ കൃഷിനാശവും ഉണ്ടായി. രാവിലെ ഒൻപത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

ചപ്പമലയിലെ ഒരു വീടിന് തീ പിടിച്ചു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീടാണ് കശുമാവിൻ തോട്ടത്തിലാണ് തീപിടിത്തം ഉണ്ടായതെന്ന് നാട്ടുകാർ അറിയുന്നത്. വലിയ നിലവിളി കേട്ട് അയൽവാസികളും സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നവരും ഓടിയെത്തുമ്പോഴേക്കും പ്രദേശമാകെ തീ വ്യാപിച്ചിരുന്നു.

പൊളളലേറ്റ് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് പൊന്നമ്മയെ കണ്ടെത്തിയത്. തോട്ടത്തിലും സമീപ കൃഷിയിടങ്ങളിലും തീ വ്യാപിച്ചിരുന്നു. ഉടൻ പൊന്നമ്മയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരിച്ചു.

തോട്ടങ്ങളിലേക്ക് വ്യാപിച്ച തീ അണയ്ക്കാൻ നാട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും കാറ്റ് വീശിയിരുന്നതിനാൽ തീ വേഗം പടരുകയായിരുന്നു. നങ്ങിണിയിൽ വിൽസൺ, മക്കോളിൽ കുര്യാക്കോസ്, കൈനിക്കൽ അപ്പച്ചൻ, കാളിയാനിയിൽ ബിജു എന്നിവരുടെ കൃഷിയിടങ്ങളിലും തീ വ്യാപിച്ചു. പേരാവൂർ ഫയർഫോഴ്സ് എത്തിയെങ്കിലും തീ പിടിത്തം ഉണ്ടായ പ്രദേശത്ത് വാഹനം എത്തിക്കാൻ സാധിക്കാതെ വന്നതിനാൽ തീയണയ്ക്കാൻ മറ്റു വഴികൾ തേടുകയായിരുന്നു.

കുത്തനെയുള്ള കുന്നിൻ പ്രദേശത്ത് വെള്ളം എത്തിക്കാനും നാട്ടുകാർ കഷ്ടപ്പെട്ടു. ഇതിനിടെ കൊട്ടിയൂർ വെസ്റ്റ് വന വിഭാഗത്തിലേക്കും തീ വ്യാപിച്ചു. ഇതോടെ ആശങ്ക വർധിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ഫയർ ഫോഴ്സും ചേർന്ന് തീ വ്യാപിക്കാതിരിക്കാൻ വേഗത്തിൽ ഫയർ ലൈൻ ഒരുക്കാൻ ശ്രമം തുടങ്ങി. രണ്ട് മണിയോടെയാണ് വനത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കാതെ തടയാൻ കഴിഞ്ഞത്.

പൊന്നമ്മയുടെ കൃഷിയിടത്തിൽ ഉണ്ടായ തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കശുമാവിൻ തോട്ടത്തിലെ കരിയിലകൾ അടിച്ചു കൂട്ടി കത്തിച്ചപ്പോൾ കാറ്റിൽ തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊന്നമ്മ പെറുക്കിയെടുത്ത് ബക്കറ്റിൽ സൂക്ഷിച്ച കശുവണ്ടി പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശമാകെ ചാരം മൂടിയ നിലയിലാണ്. തീ വ്യാപിച്ചത് ഏത് ഭാഗത്ത് നിന്നാണ് എന്നും വ്യക്തമായിട്ടില്ല. വീടിന് സമീപം വരെ തീ എത്തിയിരുന്നു.

നാൽപത് ഡിഗ്രിയിൽ അധികം ചൂടും കനത്ത വെയിലും തുടർച്ചയായുള്ള കാറ്റും തീ വേഗത്തിൽ വ്യാപിക്കുന്നതിന് കാരണമായി. നടന്നു കയറാൻ പോലും സാധിക്കാത്ത വിധം കുത്തനെയുള്ള കുന്നിൽ ചരിവിലൂടെ ബക്കറ്റിൽ നിറച്ച വെള്ളവുമായി തീ പിടിച്ച പ്രദേശത്ത് എത്തുന്നത് ദുഷ്കരമായിരുന്നു. കുറ്റിക്കാടിന് പുറമെ ഉണങ്ങിയ മരങ്ങൾക്കും തീ പിടിച്ചിരുന്നു. അതിനാൽ തീ വ്യാപിക്കുന്നത് തടയാൻ പെട്ടെന്ന് കഴിയാതെ വന്നു.

പച്ചമരത്തിന്റെ ഇലയുള്ള ചില്ലകൾ വെട്ടിയെടുത്ത്, അത് ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് ചെയ്തത്. പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ, കേളകം എസ്എച്ച്ഒ ജാൻസി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ശ്രീധരൻ,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവർ സംഭവ സ്ഥലത്ത് എത്തി.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!