Connect with us

Breaking News

വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവം: മലയോരത്തിന് ആശങ്ക

Published

on

Share our post

ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ പിടിത്തങ്ങൾ പതിവാണ് എങ്കിലും ഈ മേഖലയിൽ ആദ്യമായാണ് ഒരു ജീവൻ പൊലിയുന്നത്.

ഈ വർഷം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി തീ പിടിത്തങ്ങൾ ഉണ്ടായെങ്കിലും പേരാവൂർ, കേളകം, കൊട്ടിയൂർ മേഖലകളിൽ കാര്യമായ സംഭവങ്ങൾ ഉണ്ടായിരുന്നില്ല.

പാലുകാച്ചിയിലും പുതിയങ്ങാടിയിലും കൃഷിയിടത്തിൽ തീ പിടിത്തം ഉണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങളോ അപായങ്ങളോ ഉണ്ടാകുന്നതിന് മുൻപ് തീ കെടുത്താൻ സാധിച്ചിരുന്നു.

പേരാവൂർ ടൗണിലെ ഒരു വ്യാപാരസ്ഥപാനത്തിലും തീ പിടിത്തം ഉണ്ടായി. എന്നാൽ ഇന്നലെ ചപ്പമലയിൽ ഉണ്ടായ തീ പിടിത്തത്തിൽ പൊന്നമ്മയുടെ ജീവൻ നഷ്ടപ്പെട്ടതിന് പുറമെ വലിയ കൃഷിനാശവും ഉണ്ടായി. രാവിലെ ഒൻപത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

ചപ്പമലയിലെ ഒരു വീടിന് തീ പിടിച്ചു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീടാണ് കശുമാവിൻ തോട്ടത്തിലാണ് തീപിടിത്തം ഉണ്ടായതെന്ന് നാട്ടുകാർ അറിയുന്നത്. വലിയ നിലവിളി കേട്ട് അയൽവാസികളും സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നവരും ഓടിയെത്തുമ്പോഴേക്കും പ്രദേശമാകെ തീ വ്യാപിച്ചിരുന്നു.

പൊളളലേറ്റ് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് പൊന്നമ്മയെ കണ്ടെത്തിയത്. തോട്ടത്തിലും സമീപ കൃഷിയിടങ്ങളിലും തീ വ്യാപിച്ചിരുന്നു. ഉടൻ പൊന്നമ്മയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരിച്ചു.

തോട്ടങ്ങളിലേക്ക് വ്യാപിച്ച തീ അണയ്ക്കാൻ നാട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും കാറ്റ് വീശിയിരുന്നതിനാൽ തീ വേഗം പടരുകയായിരുന്നു. നങ്ങിണിയിൽ വിൽസൺ, മക്കോളിൽ കുര്യാക്കോസ്, കൈനിക്കൽ അപ്പച്ചൻ, കാളിയാനിയിൽ ബിജു എന്നിവരുടെ കൃഷിയിടങ്ങളിലും തീ വ്യാപിച്ചു. പേരാവൂർ ഫയർഫോഴ്സ് എത്തിയെങ്കിലും തീ പിടിത്തം ഉണ്ടായ പ്രദേശത്ത് വാഹനം എത്തിക്കാൻ സാധിക്കാതെ വന്നതിനാൽ തീയണയ്ക്കാൻ മറ്റു വഴികൾ തേടുകയായിരുന്നു.

കുത്തനെയുള്ള കുന്നിൻ പ്രദേശത്ത് വെള്ളം എത്തിക്കാനും നാട്ടുകാർ കഷ്ടപ്പെട്ടു. ഇതിനിടെ കൊട്ടിയൂർ വെസ്റ്റ് വന വിഭാഗത്തിലേക്കും തീ വ്യാപിച്ചു. ഇതോടെ ആശങ്ക വർധിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ഫയർ ഫോഴ്സും ചേർന്ന് തീ വ്യാപിക്കാതിരിക്കാൻ വേഗത്തിൽ ഫയർ ലൈൻ ഒരുക്കാൻ ശ്രമം തുടങ്ങി. രണ്ട് മണിയോടെയാണ് വനത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കാതെ തടയാൻ കഴിഞ്ഞത്.

പൊന്നമ്മയുടെ കൃഷിയിടത്തിൽ ഉണ്ടായ തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കശുമാവിൻ തോട്ടത്തിലെ കരിയിലകൾ അടിച്ചു കൂട്ടി കത്തിച്ചപ്പോൾ കാറ്റിൽ തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊന്നമ്മ പെറുക്കിയെടുത്ത് ബക്കറ്റിൽ സൂക്ഷിച്ച കശുവണ്ടി പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശമാകെ ചാരം മൂടിയ നിലയിലാണ്. തീ വ്യാപിച്ചത് ഏത് ഭാഗത്ത് നിന്നാണ് എന്നും വ്യക്തമായിട്ടില്ല. വീടിന് സമീപം വരെ തീ എത്തിയിരുന്നു.

നാൽപത് ഡിഗ്രിയിൽ അധികം ചൂടും കനത്ത വെയിലും തുടർച്ചയായുള്ള കാറ്റും തീ വേഗത്തിൽ വ്യാപിക്കുന്നതിന് കാരണമായി. നടന്നു കയറാൻ പോലും സാധിക്കാത്ത വിധം കുത്തനെയുള്ള കുന്നിൽ ചരിവിലൂടെ ബക്കറ്റിൽ നിറച്ച വെള്ളവുമായി തീ പിടിച്ച പ്രദേശത്ത് എത്തുന്നത് ദുഷ്കരമായിരുന്നു. കുറ്റിക്കാടിന് പുറമെ ഉണങ്ങിയ മരങ്ങൾക്കും തീ പിടിച്ചിരുന്നു. അതിനാൽ തീ വ്യാപിക്കുന്നത് തടയാൻ പെട്ടെന്ന് കഴിയാതെ വന്നു.

പച്ചമരത്തിന്റെ ഇലയുള്ള ചില്ലകൾ വെട്ടിയെടുത്ത്, അത് ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് ചെയ്തത്. പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ, കേളകം എസ്എച്ച്ഒ ജാൻസി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ശ്രീധരൻ,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവർ സംഭവ സ്ഥലത്ത് എത്തി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!