Breaking News
നാടൻ രുചിയിലലിയാൻ ചിൽക്കീസ് ഐസ്‌ക്രീം

കണ്ണൂർ: തനി നാട്ടിൻപുറത്താണ് പെഗാസ് ഐസ്‌ക്രീം മാനുഫാക്‌ചറിങ് യൂണിറ്റ്. നഗരങ്ങളിൽ മാത്രമേ സംരംഭങ്ങൾ വിജയിക്കൂവെന്ന് വിശ്വസിക്കുന്നവർക്ക് മുന്നിൽ പട്ടാന്നൂർ ചിത്രാരിയിലെ ചിൽക്കീസ് ബ്രാൻഡിൽ വിറ്റഴിക്കപ്പെടുന്ന ഐസ്‌ക്രീം ഫാക്ടറിയുടേത് വേറിട്ട അനുഭവമാണ്.
രുചിക്കൊപ്പം ആകർഷകമായ പാർക്കും സൗകര്യങ്ങളും ഒരുക്കിയാൽ നാട്ടിൻ പുറങ്ങളിലും ഐസ്‌ക്രീം ഉൽപ്പന്നങ്ങൾ നുകരാനും ആളുകൾ എത്തുമെന്നതാണ് ചിൽക്കീസിന്റെ അനുഭവം. വൻകിട കമ്പനികളോട് മത്സരിച്ചാണ് ചിൽക്കീസ് വിപണിയിലെ പ്രിയ ഇനമായത്.
ഐസ്‌ക്രീം ഫാക്ടറിയുടെ ഭാഗമായുള്ള 50 സെന്റ് പാർക്കും ആളുകളെ ആകർഷിക്കുന്നു. ചിൽഡ്രൻസ് ഏരിയ, കുതിര സവാരി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫാസ്‌റ്റ് ഫുഡ്ഡുമുണ്ട്. 100 പേർക്ക് ഇരിക്കാവുന്ന ഹാളിൽ കല്യാണ നിശ്‌ചയം ഉൾപ്പെടെ നടക്കുന്നുണ്ട്. 25 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് പട്ടാന്നൂർ കൊളപ്പയിലെ വായാട്ട് ഹൗസിൽ കെ .പി മധുസൂദനൻ ചിത്രാരിയിൽ ഐസ്‌ക്രീം സംരംഭം തുടങ്ങിയത്.
വ്യവസായ വകുപ്പിൽനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഐസ്‌ക്രീം ഫാക്ടറിക്കുള്ള മെഷീൻ ഉൾപ്പെടെ വാങ്ങുന്നതിന് 25 ശതമാനം സബ്‌സിഡി ലഭിച്ചു. ഫാക്ടറി വിപുലീകരണത്തിന് വായ്‌പ സബ്‌സിഡിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മധുസൂദനൻ പറഞ്ഞു.
ചോക്കോബാർ, മാംഗോബാർ, കപ്പ്, കോൺ, പോക്‌സിക്കൽസ്, ഐസ്‌ക്രീം ഫ്രൂട്ട്, ഫാമിലി, സ്രോബറി, പിസ്‌ത, വട്ടർ സ്‌കോച്ച്, ചോക്ലേറ്റ്, ടെൻഡർ കോക്കനട്ട്, ചിക്കു, ഗ്ലൂബറി, ബ്ലാക്ക് ടെറന്റ് എന്നീ ഐസ്‌ക്രീം ഐറ്റങ്ങൾ ചിൽക്കീസ് ബ്രാൻഡിൽ വിൽക്കുന്നുണ്ട്.
2019 ഒക്ടോബറിലാണ് ഐസ്ക്രീം ഫാക്ടറി തുടങ്ങിയത്. അന്നത്തെ വ്യവസായമന്ത്രി ഇ പി ജയരാജനാണ് ഉദ്‌ഘാടനംചെയ്‌തത്. കോവിഡ് പ്രതിസന്ധി സ്ഥാപനത്തെയും ബാധിച്ചു. കോൺ, കപ്പ് എന്നിവയുടെ ഫില്ലിങ് മെഷീൻ സ്ഥാപിച്ച് ഉൽപ്പാദനം വിപുലപ്പെടുത്തിയതോടെ പച്ചപിടിക്കാൻ തുടങ്ങി. ഇതിനൊപ്പം ശീതീകരണ മുറിയും ആരംഭിച്ചു.
നിലവിൽ ഫാക്ടറിയുടെ 50 കിലോമീറ്റർ പരിധിയിലാണ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. വിപണി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. ഓപ്പറേറ്റർ ഉൾപ്പെടെ ഏഴു ജീവനക്കാരുണ്ട്. പാക്കിങ് വിഭാഗത്തിലുള്ള അഞ്ച് പേരും വനിതകളാണ്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്