Connect with us

Breaking News

നാടൻ കൃഷിയിൽ വിജയഗാഥ

Published

on

Share our post

പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്നു.

റബറും കശുമാവും മാത്രമല്ല തെങ്ങും കമുകും അടക്കം എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്ന കർഷകനാണ് നാട്ടുകാർ ബേബി എന്ന് വിളിക്കുന്ന കെ.കെ.ജോസഫ്. പ്രധാന ആദായമാർഗം റബറും കശുമാവും ആയതിനാൽ ഈ വിളകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ഈ ശ്രദ്ധയാണ് റബർ, കശുമാവ് ഇനങ്ങളിൽ തനി നാടൻ ഇനങ്ങൾ പരീക്ഷിക്കാനും അതുവഴി നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന അറിവിലേക്കും ബേബിയെ എത്തിച്ചത്.

പരമ്പരാഗത രീതിയിലും ഇനങ്ങളിലും പരീക്ഷണം തുടങ്ങിയിട്ട് തന്നെ കാൽ നൂറ്റാണ്ടായി. ബേബിയുടെ കൃഷിയിടത്തിൽ ഇപ്പോഴുള്ള പല നാടൻ റബർ, കശുമാവ് ഇനങ്ങൾ ഒന്നും ഇന്നു നാട്ടിൽ അത്ര സുലഭമല്ല. അതിനാൽ തന്നെ ഇനം തിരിച്ചറിയാൻ പേരുകൾ നൽകിയിട്ടുണ്ട്. നാടൻ റബർ മരത്തിന് മലബാർ കെകെ5 എന്നാണു പേര് നൽകിയിട്ടുള്ളത്.

നാടൻ മരത്തിൽ നിന്ന് വേർതിരിച്ച് ബഡ് ചെയ്ത് എടുത്താണ് ഇതു നട്ടിട്ടുള്ളത്. 105 എന്ന ഇനം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോഴാണ് പിതൃ സഹോദരന്റെ സഹായത്തോടെ പഴയ നാടൻ ഇനം പരീക്ഷിച്ചത്. 105 ഇനത്തിൽ പെട്ട മരം നൽകുന്നതിലും അധികം പാൽ ലഭിക്കാൻ തുടങ്ങി.

ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിങ് നടത്തുന്നതിന് മൂന്ന് പട്ടയിട്ടാൽ ആ ദിവസങ്ങളിൽ 5.500 കിലോ വരെ ഉണങ്ങിയ ഷീറ്റ് ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് മലബാർ കെകെ5. പ്രതിരോധശേഷി കൂടുതലുളള ഇനമായതിനാൽ പട്ടമരപ്പ് രോഗം സാധാരണ ഗതിയിൽ ബാധിക്കാറില്ല. ശാഖകൾ ഇല്ലാതെ ഉയരത്തിൽ വളരുന്ന മരത്തിന് വലിപ്പവും കൂടുതലാണ്. തൊലിക്ക് ഒരിഞ്ച് വരെ കനം ഉള്ളതിനാൽ സ്വാതന്ത്ര്യത്തോടെ ടാപ്പിങ് നടത്താൻ കഴിയും. ഇലപ്പുള്ളി രോഗവും മറ്റ് ഫംഗസ് ബാധയും കുറവാണ്. രാസവള പ്രയോഗം ആവശ്യമില്ല എന്നിവയൊക്കെയാണ് ഈ റബർ മരത്തിന്റെ ഗുണവശങ്ങൾ എന്ന് ബേബി പറയുന്നു.

ഇതുപോലെ തന്നെയാണ് ബേബിയുടെ തോട്ടത്തിലെ കശുമാവുകളുടെ കാര്യവും. തനി പഴയ നാടൻ ഇനമായതിനാൽ ഇതും സമീപ പ്രദേശങ്ങളിൽ അപൂർവമായി മാത്രം കണ്ടേക്കാം. കെഎൽ2, കെഎൽ 3, കെഎൽ 4, കെകെ 55 എന്നീ പേരുകൾ നൽകിയാണ് ഈ ഇനങ്ങളെ ബേബി സംരക്ഷിക്കുന്നത്. ആറ് മാസത്തോളം ഉൽപാദനം ലഭിക്കുന്നതാണ് കെഎൽ2ഉം കെഎൽ3ഉം. 21 ദിവസം കൊണ്ട് ഉൽപാദനം തീരും.

വീണ്ടും പൂക്കും. കെഎൽ4 രണ്ട് തവണ കായ്ക്കും. ഒരു കിലോ തികയാൻ 55 കശുവണ്ടി മതിയാകും എന്നതാണ് കെകെ 55 എന്ന് പേര് നൽകിയിട്ടുള്ള ഇനത്തിന്റെ പ്രത്യേകത എന്നും ബേബി പറയുന്നു. മികച്ചതും വളരെ പഴയ ഇനത്തിൽ പെട്ടതുമായ ഇനം വിളകൾ സംരക്ഷിക്കുകയും രാസവള പ്രയോഗം കുറയ്ക്കുകയും ചെയ്തുള്ള സമ്മിശ്ര കൃഷി രീതി പരീക്ഷിക്കുന്നതാണ് ബേബിയുടെ വിജയരഹസ്യം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!