Connect with us

Breaking News

ലാബ് ടെക്‌നീഷ്യൻ: കാലാവധി ഈമാസം തീരും നിയമനം കാത്ത് 117 പേർ

Published

on

Share our post

കണ്ണൂർ: കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ലാബ് ടെക്‌നീഷ്യൻമാരുടെ നിയമനം പകുതിപോലുമായില്ല. ജില്ലയിൽ ലിസ്റ്റിലുൾപ്പെട്ട 94 പേരിൽ 32 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 2020 മേയ് മാസത്തിനുശേഷം ഈ പട്ടികയിൽ നിന്നും യാതൊരു നിയമനവും നടന്നിട്ടില്ലെന്നാണ് ആക്ഷേപം. കാസർകോട് ജില്ലയിൽ 89 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ നിയമനം ലഭിച്ചതു 34 പേർക്കാണ്.

ഇരുജില്ലയിലുമായി 117 പേരാണ് നിലവിൽ പ്രതീക്ഷിച്ച ജോലി ലഭിക്കാതെ ആശങ്കയിലായത്.റാങ്ക് പട്ടിക നിലവിൽ വന്നതിനുശേഷം വിരമിക്കൽ, സ്ഥാനക്കയ​റ്റം, സ്ഥലംമാ​റ്റം എന്നിവയിലൂടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിയമനം നൽകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ ചോദ്യം. കണ്ണൂരിൽ 111 ലാബ് ടെക്‌നീഷ്യൻ തസ്തികയാണുള്ളത്.

ആരോഗ്യവകുപ്പിനു കീഴിൽ അധികതസ്തിക സൃഷ്ടിക്കുന്നതിന് കണ്ണൂരിൽ നിന്ന് 150 പ്രൊപ്പോസലും കാസർകോട് നിന്ന് 72 പ്രൊപ്പോസലും ആരോഗ്യവകുപ്പിലേക്ക് നൽകിയിട്ടുണ്ട്. ഇതൊന്നും സർക്കാർ അനുവദിച്ചിട്ടില്ല. സംസ്ഥാനത്താകെ 1518 പ്രൊപ്പോസലുകളാണ് നൽകിയത്. എന്നാൽ പ്രഖ്യാപിച്ച 1200 തസ്തികളിൽ ഒരു ലാബ് ടെക്‌നീഷൻ തസ്തികപോലും സൃഷ്ടിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

2018 ജൂലായിലാണു ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2 പരീക്ഷ കഴിഞ്ഞത്. 2020 മാർച്ച് 26ന് ലിസ്​റ്റ് നിലവിൽ വന്നു. എന്നാൽ രണ്ടുവർഷം പിന്നിടുമ്പോഴും നിയമനം എങ്ങുമെത്തിയില്ല. ഈ മാസം കാലാവധി അവസാനിക്കാനിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ഉദ്യോഗാർത്ഥികൾ.തിരിച്ചടിയായി സീനിയർ ലാബ് ടെക്‌നീഷ്യൻ തസ്തിക2022 മേയ് 31 വരെ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയുടെ എണ്ണം 56 ഉം ഗ്രേഡ് ഒന്ന് 55 ഉം ആയിരുന്നു.

എന്നാൽ പുതിയ സീനിയർ ലാബ് ടെക്‌നീഷ്യൻ തസ്തിക സൃഷ്ടിച്ചതോടെ ഗ്രേഡ് രണ്ട് 44 എണ്ണവും ഗ്രേഡ് ഒന്ന് 45 എണ്ണവുമായി ചുരുങ്ങി. സീനിയർ ലാബ് ടെക്‌നീഷ്യൻ തസ്തികയുടെ എണ്ണം 22 ഉം ആയി. ജില്ലയിൽ 56 ലാബ് ടെക്‌നിഷ്യൻ എൻട്രി കേഡർ തസ്തികയുള്ളത് നിലവിൽ 44 ആയും ചുരുങ്ങി.

ഏറെ കഷ്ടപ്പെട്ടാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്.എന്നാൽ നിലവിൽ കാലാവധി അവസാനിക്കാറായിട്ടും നിയമനം നൽകുന്നില്ല.സർക്കാർ ആവശ്യമായ നടപടിയെടുത്തേ മതിയാകൂഉദ്യോഗാർത്ഥി,കണ്ണൂർ


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!