Breaking News
ഡോക്‌ടർമാർ കൈവിട്ടു, അവയവദാനം കുറഞ്ഞു, കാത്തിരിക്കുന്നത് 3000 പേർ

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിൽ നിന്ന് ഡോക്ടർമാർ പിൻമാറിയതോടെ മരണാനന്തര അവയവദാനം കുറഞ്ഞു. കേരളത്തിൽ കഴിഞ്ഞ വർഷം സ്ഥിരീകരിച്ചത് 14 മസ്തിഷ്ക മരണങ്ങൾ മാത്രം. അതേസമയം, ജീവിതം തിരിച്ചുപിടിക്കാൻ അവയവങ്ങൾ പ്രതീക്ഷിച്ച് 3702 പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.കൂടുതൽ മസ്‌തിഷ്‌ക മരണം നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ വർഷം രണ്ടെണ്ണമാണ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്രീചിത്രയിലും ഒന്ന് വീതം. പേരിനെങ്കിലും സ്ഥിരീകരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണാനന്തരം അവയവങ്ങൾ ദാനം ചെയ്താൽ ഒരു വൃക്ക സർക്കാർ മേഖലയ്ക്ക് നൽകണം. മറ്റ് അവയവങ്ങൾ സ്വന്തം രോഗികൾക്ക് നൽകാം.അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാർ ഏജൻസിയായ കെ.സോട്ടോയിൽ രണ്ട് കോർഡിനേറ്റർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
പ്രതിബന്ധം സൃഷ്ടിച്ചത്1.അവയവദാനത്തിന്റെ മറവിൽ ഡോക്ടർമാരുടെ ഒത്താശയോടെ അവയവക്കച്ചവടം നടക്കുന്നുവെന്ന ആരോപണം ജനങ്ങളിൽ സംശയമുണ്ടാക്കി. മസ്‌തിഷക മരണം എന്ന പേരിൽ നിർബന്ധിത മരണത്തിലേക്ക് തള്ളിവിടുന്നതായും ആക്ഷേപം ഉയർന്നു.2. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ ആക്രമിക്കുന്നതും ഡോക്ടർമാർരെ പിന്തിരിപ്പിക്കുന്നു. അവയവദാനത്തിന് ബന്ധുക്കൾ വിസമ്മതിക്കുന്നു.
3. അവയവദാനത്തിന് മരിക്കുന്ന വ്യക്തിയുടെ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നിവരുടെ അനുമതി വേണം. ഇവരുമായി സംസാരിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല.അപ്‌നിയ പരിശോധനമസ്‌തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധന. രോഗിയുടെ രക്തത്തിലെ കാർബൺഡൈ ഓക്‌സൈഡിന്റെ അളവും സ്വാഭാവിക ശ്വസന ചലനങ്ങളും മസ്തിഷ്‌ക പ്രതികരണവും നിരീക്ഷിക്കും.
ആറു മണിക്കൂർ ഇടവിട്ട് രണ്ട് തവണ ഈ പരിശോധന നടത്തണം. കാർബൺഡൈ ഓക്സൈഡ് ക്രമാതീതമായി വർദ്ധിച്ചെങ്കിൽ മസ്‌തിഷ്‌ക മരണം ഉറപ്പിക്കാം.# ചികിത്സിക്കുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും പുറത്തു നിന്നുള്ള രണ്ട് ഡോക്ടർമാരും (ഒരാൾ സർക്കാർ ഡോക്ടർ) അടങ്ങുന്ന സംഘമാണ് അപ്‌നിയ പരിശോധനയിലൂടെ മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത്.
അതിലേക്ക് കടക്കാതെ ഹൃദയം നിശ്ചലമാകുന്നതുവരെ ഡോക്ടർമാർ കാത്തിരിക്കും.# 2020 ജനുവരിയിലെ സർക്കാർ ഉത്തരവ് പ്രകാരം അവയവദാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും മസ്തിഷ്ക മരണം വ്യക്തമായാൽ അപ്‌നിയ പരിശോധന നടത്തി രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാം. ആ തീരുമാനമെടുക്കാൻ ഡോക്ടർമാർ തയ്യാറല്ല.അവയവദാനം2012……………….92013………………362014………………582015………………762016………………722017……………..182018………………82019…………….192020……………. 212021…………….172022…………….14കാത്തിരിക്കുന്നവർവൃക്ക………………………….. 2770കരൾ……………………………. 784ഹൃദയം…………………. ………..63കൈകൾ…………………………..14ശ്വാസകോശം……………………. 4പാൻക്രിയാസ്………………….. 11ഒന്നിലേറെ അവയവങ്ങൾ…..56സമൂഹത്തെയും ഡോക്ടർമാരെയും ബോധവത്കരിച്ച് മസ്‌തിഷ്‌ക മരണം സ്ഥിരീകരണവും അവയവദാനവും കാര്യക്ഷമമാക്കും.-ഡോ.നോബിൾ ഗ്രീഷ്യസ്എക്‌സിക്യൂട്ടീവ് ഡയറക്ടർകെ-സോട്ടോ
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്