Connect with us

Breaking News

ഡോക്‌ടർമാർ കൈവിട്ടു, അവയവദാനം കുറഞ്ഞു, കാത്തിരിക്കുന്നത് 3000 പേർ

Published

on

Share our post

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിൽ നിന്ന് ഡോക്ടർമാർ പിൻമാറിയതോടെ മരണാനന്തര അവയവദാനം കുറഞ്ഞു. കേരളത്തിൽ കഴിഞ്ഞ വർഷം സ്ഥിരീകരിച്ചത് 14 മസ്തിഷ്ക മരണങ്ങൾ മാത്രം. അതേസമയം, ജീവിതം തിരിച്ചുപിടിക്കാൻ അവയവങ്ങൾ പ്രതീക്ഷിച്ച് 3702 പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.കൂടുതൽ മസ്‌തിഷ്‌ക മരണം നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ വർഷം രണ്ടെണ്ണമാണ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്രീചിത്രയിലും ഒന്ന് വീതം. പേരിനെങ്കിലും സ്ഥിരീകരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണാനന്തരം അവയവങ്ങൾ ദാനം ചെയ്താൽ ഒരു വൃക്ക സർക്കാർ മേഖലയ്ക്ക് നൽകണം. മറ്റ് അവയവങ്ങൾ സ്വന്തം രോഗികൾക്ക് നൽകാം.അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാർ ഏജൻസിയായ കെ.സോട്ടോയിൽ രണ്ട് കോർഡിനേറ്റർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പ്രതിബന്ധം സൃഷ്ടിച്ചത്1.അവയവദാനത്തിന്റെ മറവിൽ ഡോക്ടർമാരുടെ ഒത്താശയോടെ അവയവക്കച്ചവടം നടക്കുന്നുവെന്ന ആരോപണം ജനങ്ങളിൽ സംശയമുണ്ടാക്കി. മസ്‌തിഷക മരണം എന്ന പേരിൽ നിർബന്ധിത മരണത്തിലേക്ക് തള്ളിവിടുന്നതായും ആക്ഷേപം ഉയർന്നു.2. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ ആക്രമിക്കുന്നതും ഡോക്ടർമാർരെ പിന്തിരിപ്പിക്കുന്നു. അവയവദാനത്തിന് ബന്ധുക്കൾ വിസമ്മതിക്കുന്നു.

3. അവയവദാനത്തിന് മരിക്കുന്ന വ്യക്തിയുടെ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നിവരുടെ അനുമതി വേണം. ഇവരുമായി സംസാരിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല.അപ്‌നിയ പരിശോധനമസ്‌തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധന. രോഗിയുടെ രക്തത്തിലെ കാർബൺഡൈ ഓക്‌സൈഡിന്റെ അളവും സ്വാഭാവിക ശ്വസന ചലനങ്ങളും മസ്തിഷ്‌ക പ്രതികരണവും നിരീക്ഷിക്കും.

ആറു മണിക്കൂർ ഇടവിട്ട് രണ്ട് തവണ ഈ പരിശോധന നടത്തണം. കാർബൺഡൈ ഓക്സൈഡ് ക്രമാതീതമായി വർദ്ധിച്ചെങ്കിൽ മസ്‌തിഷ്‌ക മരണം ഉറപ്പിക്കാം.# ചികിത്സിക്കുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും പുറത്തു നിന്നുള്ള രണ്ട് ഡോക്ടർമാരും (ഒരാൾ സർക്കാർ ഡോക്ടർ) അടങ്ങുന്ന സംഘമാണ് അപ്‌നിയ പരിശോധനയിലൂടെ മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത്.

അതിലേക്ക് കടക്കാതെ ഹൃദയം നിശ്ചലമാകുന്നതുവരെ ഡോക്ടർമാർ കാത്തിരിക്കും.# 2020 ജനുവരിയിലെ സർക്കാർ ഉത്തരവ് പ്രകാരം അവയവദാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും മസ്തിഷ്ക മരണം വ്യക്തമായാൽ അപ്‌നിയ പരിശോധന നടത്തി രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാം. ആ തീരുമാനമെടുക്കാൻ ഡോക്ടർമാർ തയ്യാറല്ല.അവയവദാനം2012……………….92013………………362014………………582015………………762016………………722017……………..182018………………82019…………….192020……………. 212021…………….172022…………….14കാത്തിരിക്കുന്നവർവൃക്ക………………………….. 2770കരൾ……………………………. 784ഹൃദയം…………………. ………..63കൈകൾ…………………………..14ശ്വാസകോശം……………………. 4പാൻക്രിയാസ്………………….. 11ഒന്നിലേറെ അവയവങ്ങൾ…..56സമൂഹത്തെയും ഡോക്ടർമാരെയും ബോധവത്കരിച്ച് മസ്‌തിഷ്‌ക മരണം സ്ഥിരീകരണവും അവയവദാനവും കാര്യക്ഷമമാക്കും.-ഡോ.നോബിൾ ഗ്രീഷ്യസ്എക്‌സിക്യൂട്ടീവ് ഡയറക്ടർകെ-സോട്ടോ


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!