Connect with us

Breaking News

ഭൂമിയിലെ വിള്ളൽ: ഉറക്കം നഷ്ടപ്പെട്ട് പാത്തൻപാറ നിവാസികൾ

Published

on

Share our post

ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്തിലെ പാത്തൻപാറയ്ക്കടുത്തുള്ള നരയൻകല്ല് തട്ടിൽ 15 വർഷമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിക്കടുത്ത് ഭൂമിയിൽ ആഴത്തിലുള്ള വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തി വർദ്ധിക്കുന്നു. എന്നാൽ, സർക്കാർ തലത്തിൽ നിസ്സംഗതയാണെന്ന ആക്ഷേപവുമുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവിടെ ഒരു കിലോമീറ്റർ നീളത്തിൽ ഭൂമി ആഴത്തിൽ വിണ്ടുകീറിയതായി നാട്ടുകാർ കണ്ടെത്തിയത്.

മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറംലോകമറിഞ്ഞതിനെത്തുടർന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് തഹസിൽദാർ, വെള്ളാട് വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പ് തന്നെ ക്വാറി നടത്തിപ്പുകാർ ക്വാറി അടച്ചു പൂട്ടി സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുമായി സ്ഥലം വിട്ടിരുന്നു.

പരിസ്ഥിതി ദുർബല പ്രദേശമായ വൈതൽ മലഞ്ചെരിവിൽ നിരവധി ക്വാറികളാണ് പ്രവർത്തിച്ചു വരുന്നത്. പ്രശ്നം ഗുരുതരമാണെന്ന് ബോദ്ധ്യമായതോടെ ക്വാറിയും ക്രഷറും അനുവദിക്കുകയില്ലെന്ന് നാട്ടുകാർ പറയുന്നു.
പക്ഷേ, അതുകൊണ്ട് മാത്രം നിലവിലുള്ള അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം പരിഹരിക്കാൻ കഴിയില്ല. ഭൂമിക്കടിയിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണ് മുഴുവനും ഇളകിമാറിയതോടുകൂടി അടുത്ത മഴക്കാലം ഇവിടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയുണ്ട്.

ഇവിടെ പെയ്യുന്ന മഴയുടെ വെള്ളം വിള്ളലിലൂടെയിറങ്ങി ഉരുൾ പൊട്ടിയാൽ നൂറുകണക്കിന് കുടുംബങ്ങൾ മണ്ണിനടിയിൽ ആകും. പാത്തൻപാറ, മൈലംപെട്ടി എന്നിവിടങ്ങളിൽ കൂടി ദുരന്തം മലയിറങ്ങിയാൽ ഈ പ്രദേശങ്ങളിൽ യാതൊന്നും അവശേഷിക്കുകയില്ല. ഭൗമ ശാസ്ത്രജ്ഞരും ദുരന്ത നിവാരണ സേനയും അടങ്ങുന്ന സംഘം എത്രയും വേഗം സ്ഥലത്ത് വന്ന് പരിശോധന നടത്തി പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങൾക്ക് പറയുവാനുള്ളത്.

കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുത്തു കൊണ്ട് നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ആഞ്ഞടിക്കുകയുണ്ടായി. പഞ്ചായത്തിന്റെ എതിർപ്പ് പരിഗണിക്കാതെ ഏകജാലക സംവിധാനത്തിലൂടെ ക്വാറിക്ക് ലൈസൻസ് തരപ്പെടുത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!