Connect with us

Breaking News

വഞ്ചിയം മിനി വൈദ്യുതി പദ്ധതി: നിർമാണം നിലച്ചിട്ട് 30 വർഷം

Published

on

Share our post

ശ്രീകണ്ഠപുരം: സ്വകാര്യ മേഖലയിൽ തുടങ്ങിയ വഞ്ചിയം മിനി വൈദ്യുതി പദ്ധതിയുടെ നിർമാണം നിലച്ചിട്ട് 30 വർഷമായി. മലബാറിലെ ആദ്യത്തെ മിനി ജല വൈദ്യുത പദ്ധതിയെന്നാണ് വിഭാവനം ചെയ്തത്.

ഏറെക്കുറെ പൂർണമായും ഉപേക്ഷിച്ച ഈ പദ്ധതി അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണമാണ്. 1993 ലാണ് പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം പുഴയിൽ 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതി തുടങ്ങിയത്.

1997ൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 1991 ൽ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 93 ലാണ് തറക്കല്ലിടുന്നത്. കമ്പനി പൈപ്പ് ഇടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കിയിരുന്നു. പദ്ധതി പ്രദേശത്തേക്ക് റോഡും നിർമിച്ചിരുന്നു.

ഒന്നരമാസം പിന്നിട്ടതോട യാതൊരു മുന്നറിയിപ്പുമില്ലാതെ പദ്ധതി പാതി വഴിക്ക് ഉപേക്ഷിച്ച് കരാറുകാർ സ്ഥലം വിടുകയായിരുന്നു. മുടങ്ങിയ പദ്ധതി പുനരാരംഭിക്കാൻ വായ്പ നൽകണം എന്നാവശ്യപ്പെട്ട് കമ്പനിക്കാർ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു.

കെഎസ്ഇബി. ഈട് നിന്നുള്ള വായ്പാ ആവശ്യം മന്ത്രി തള്ളിയതോടെ കമ്പനി ഉടമകൾ പിൻമാറി.1998 ന് ശേഷം പദ്ധതി പൂർണമായും ഉപേക്ഷിച്ചു.

പദ്ധതി പ്രദേശം നിലവിൽ കാട് കയറി നശിച്ച സ്ഥിതിയിലാണ്. അന്ന് കൊണ്ടുവന്ന ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചു. 20 ശതമാനം പോലും നിർമാണം പൂർത്തിയായിരുന്നില്ല. പദ്ധതിക്കായി നിർമിച്ച ചെക്ക് ഡാം ഇപ്പോഴും വഞ്ചിയത്തുണ്ട്.

മൂന്ന് കോടി ചെലവ് വരുമെന്നായിരുന്നു അന്ന് വൈദ്യുതി വകുപ്പ് പറഞ്ഞിരുന്നത്. പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലം നിലവിൽ സ്വകാര്യ വ്യക്തിയുടെ കൈവശമാണുള്ളത്.

അതുകൊണ്ട് ഡാമിന്റെയും പവർ ഹൗസിന്റെയും സ്ഥാനം മാറ്റി പുതിയ പ്രൊജക്ട് റിപ്പോർട്ട് ഉണ്ടാക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.

30 വർഷം സ്വകാര്യ മേഖലയ്ക്ക്

തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐഡിയൽ എന്ന സ്വകാര്യ കമ്പനിയാണ് കരാർ എടുത്തത്. വഞ്ചിയം പുഴയിൽ വെള്ളം തടഞ്ഞു നിർത്താനായി ചെക്ക് ഡാം നിർമിച്ചാണ് പദ്ധതി തുടങ്ങിയത്.

ഡാമിലെ വെള്ളം 2 മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ എബനൈസർ മലയിൽ എത്തിച്ച് 200 അടി താഴെയുള്ള ജനറേറ്ററിൽ വീഴ്ത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം.

പദ്ധതി പ്രദേശത്തുനിന്ന് 2.5 കിലോമീറ്റർ അകലെയാണ് എബനൈസർ മല. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശ്രീകണ്ഠപുരം സബ് സ്റ്റേഷനു നൽകുമെന്നും 30 വർഷം സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചതിനു ശേഷം പദ്ധതി കെഎസ്ഇബിക്ക് കൈമാറുമെന്നുമായിരുന്നു ധാരണ.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!