Connect with us

Breaking News

മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചു

Published

on

Share our post

മട്ടന്നൂർ: മഹാദേവ ക്ഷേത്രത്തില്‍നിന്ന് മുന്‍ ഭരണസമിതി കടത്തിയ തിരുവാഭരണങ്ങൾ ദേവസ്വം ബോര്‍ഡിന് തിരിച്ചേല്‍പ്പിച്ചു. മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെത്തിയാണ് തിടമ്പുനൃത്തത്തിന് ഉപയോഗിക്കുന്ന തിരുവാഭരണം തിരികെ ഏൽപ്പിച്ചത്‌.

കഴിഞ്ഞ വര്‍ഷമാണ്‌ കാണാതായത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പുനൃത്തത്തിന്‌ ഉപയോഗിക്കാനായി തിരുവാഭരണം എടുക്കാൻ അലമാര തുറന്നപ്പോഴാണ് ആഭരണം സൂക്ഷിച്ചപെട്ടി കാണാത്തത് ശ്രദ്ധയിൽപ്പെട്ടത്. സ്വർണവും വെള്ളിയും അടങ്ങുന്ന തിരുവാഭരണമായിരുന്നു. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനുമുമ്പ് ക്ഷേത്രഭരണം നിയന്ത്രിച്ച കമ്മിറ്റി തിരുവാഭരണം ക്ഷേത്രത്തിൽ സൂക്ഷിക്കാതെ കടത്തുകയായിരുന്നു. ഉത്സവത്തിലെ തിടമ്പുനൃത്തം കഴിഞ്ഞശേഷം ഓഫീസ് ഷെൽഫിൽ സൂക്ഷിക്കുന്ന ആഭരണം അടുത്ത ഉത്സവത്തിനാണ് എടുക്കുക. വയത്തൂർ ക്ഷേത്രത്തിൽനിന്ന്‌ പകരം തിരുവാഭരണം എത്തിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഉത്സവം നടത്തിയത്. 2021 ഒക്ടോബർ 13നാണ് കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്രം മലബാര്‍ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ തിരുവാഭരണങ്ങൾ ഉണ്ടായിരുന്നില്ല. മുന്‍ ഭരണസമിതിയുടെ ക്ഷേത്രം നടത്തിപ്പിൽ വ്യാപക ക്രമക്കേടുകളുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ തിരുവാഭരണം പുറത്ത് കൊണ്ടുപോയി ക്ഷേത്രാചാരലംഘനം നടത്തിയതില്‍ മുന്‍ ഭരണസമിതിക്കെതിരെ അമ്പലവാസികളില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിങ്കളാഴ്ച വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കടത്തിയ ആഭരണങ്ങള്‍ തിരികെയേല്‍പ്പിച്ചത്. 2021ല്‍ തിരുവാഭരണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ദേവസ്വം ബോർഡ് നിയമപരമായി നടത്തിയ ഇടപെടലിൽ ഹൈക്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായിരുന്നു.

ഇതേ തുടർന്നാണ് മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർക്ക് മുൻപാകെ തിരുവാഭരണം ഏൽപ്പിച്ചത്‌. തിരുവാഭരണം പരിശോധന നടത്തിയെങ്കിലും ഇത് സംബന്ധിച്ച രജിസ്റ്റർ ഇല്ലായിരുന്നു. എന്നാൽ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ മറ്റുകാര്യങ്ങൾ മനസിലാക്കാനാവൂ എന്നും ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ടി രാജേഷ് പറഞ്ഞു. ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളും പങ്കെടുത്തു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!