Connect with us

Breaking News

മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചു

Published

on

Share our post

മട്ടന്നൂർ: മഹാദേവ ക്ഷേത്രത്തില്‍നിന്ന് മുന്‍ ഭരണസമിതി കടത്തിയ തിരുവാഭരണങ്ങൾ ദേവസ്വം ബോര്‍ഡിന് തിരിച്ചേല്‍പ്പിച്ചു. മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെത്തിയാണ് തിടമ്പുനൃത്തത്തിന് ഉപയോഗിക്കുന്ന തിരുവാഭരണം തിരികെ ഏൽപ്പിച്ചത്‌.

കഴിഞ്ഞ വര്‍ഷമാണ്‌ കാണാതായത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പുനൃത്തത്തിന്‌ ഉപയോഗിക്കാനായി തിരുവാഭരണം എടുക്കാൻ അലമാര തുറന്നപ്പോഴാണ് ആഭരണം സൂക്ഷിച്ചപെട്ടി കാണാത്തത് ശ്രദ്ധയിൽപ്പെട്ടത്. സ്വർണവും വെള്ളിയും അടങ്ങുന്ന തിരുവാഭരണമായിരുന്നു. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനുമുമ്പ് ക്ഷേത്രഭരണം നിയന്ത്രിച്ച കമ്മിറ്റി തിരുവാഭരണം ക്ഷേത്രത്തിൽ സൂക്ഷിക്കാതെ കടത്തുകയായിരുന്നു. ഉത്സവത്തിലെ തിടമ്പുനൃത്തം കഴിഞ്ഞശേഷം ഓഫീസ് ഷെൽഫിൽ സൂക്ഷിക്കുന്ന ആഭരണം അടുത്ത ഉത്സവത്തിനാണ് എടുക്കുക. വയത്തൂർ ക്ഷേത്രത്തിൽനിന്ന്‌ പകരം തിരുവാഭരണം എത്തിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഉത്സവം നടത്തിയത്. 2021 ഒക്ടോബർ 13നാണ് കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്രം മലബാര്‍ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ തിരുവാഭരണങ്ങൾ ഉണ്ടായിരുന്നില്ല. മുന്‍ ഭരണസമിതിയുടെ ക്ഷേത്രം നടത്തിപ്പിൽ വ്യാപക ക്രമക്കേടുകളുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ തിരുവാഭരണം പുറത്ത് കൊണ്ടുപോയി ക്ഷേത്രാചാരലംഘനം നടത്തിയതില്‍ മുന്‍ ഭരണസമിതിക്കെതിരെ അമ്പലവാസികളില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിങ്കളാഴ്ച വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കടത്തിയ ആഭരണങ്ങള്‍ തിരികെയേല്‍പ്പിച്ചത്. 2021ല്‍ തിരുവാഭരണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ദേവസ്വം ബോർഡ് നിയമപരമായി നടത്തിയ ഇടപെടലിൽ ഹൈക്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായിരുന്നു.

ഇതേ തുടർന്നാണ് മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർക്ക് മുൻപാകെ തിരുവാഭരണം ഏൽപ്പിച്ചത്‌. തിരുവാഭരണം പരിശോധന നടത്തിയെങ്കിലും ഇത് സംബന്ധിച്ച രജിസ്റ്റർ ഇല്ലായിരുന്നു. എന്നാൽ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ മറ്റുകാര്യങ്ങൾ മനസിലാക്കാനാവൂ എന്നും ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ടി രാജേഷ് പറഞ്ഞു. ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളും പങ്കെടുത്തു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!