Connect with us

Breaking News

നിലമൊരുക്കിയത്‌ ബാങ്ക്‌ ഫാർമേഴ്‌സ്‌ ക്ലബ്‌; പച്ചക്കറിയിൽ കരിവെള്ളൂർ കുതിപ്പ്‌

Published

on

Share our post

കണ്ണൂർ: കാർഷിക മേഖലയിലെ സമഗ്ര വികസനത്തിന്‌ നിലമൊരുക്കി കരിവെള്ളൂർ സർവീസ്‌ സഹകരണ ബാങ്ക്‌ ഫാർമേഴ്‌സ്‌ ക്ലബ്‌. ബാങ്ക്‌ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളിലും പച്ചക്കറിക്ക്‌ കളമൊരുക്കിയത്‌ ഫാർമേഴ്‌സ്‌ ക്ലബ്ബാണ്‌. 2011 ൽ രൂപീകരിച്ച ക്ലബ്‌ ഒരു നാടിന്റെ പച്ചക്കറി കൃഷിക്കാകെ മേൽനോട്ടം വഹിക്കുന്നു.

ബാങ്കിന്റെയും ഫാർമേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ വർഷം കൂക്കാനം, ചീറ്റ, വെള്ളവയൽ, പലിയേരി കൊവ്വൽ, മരുത് നിലം, ആണൂർ പടിഞ്ഞാറ്, കുണിയൻ, പാലത്തര, മണക്കാട് . അയത്ര വയൽ എന്നിവിടങ്ങളിലാണ്‌ പച്ചക്കറി കൃഷി നടത്തിയത്‌. കുണിയൻ, പാലത്തര, കോട്ടൂർ വയൽ എന്നിവിടങ്ങളിലാണ്‌ നെൽകൃഷി വിള മത്സരം സംഘടിപ്പിച്ചത്‌.

15 ഏക്കറിലാണ്‌ വിഷരഹിത പച്ചക്കറി വിളഞ്ഞത്‌. ഇതിന്റെ ഭാഗമായി കാർഷിക പഠനയാത്ര, സെമിനാർ, ചർച്ചാ ക്ലാസ്‌, അടുക്കളത്തോട്ടം വിത്ത് വിതരണം, ജൈവ പച്ചക്കറി കൃഷി – വിത്ത് വിതരണം എന്നിവ ഒരുക്കി. ബാങ്കിന്റെ നേതൃത്വത്തിൽ സാങ്കേതിക നിർദേശവും ഫീൽഡ്‌ സന്ദർശനവും നടത്തി. ഫാർമേഴ്സ് ക്ലബ്‌ വിത്തുൽപാദനത്തോട്ടം, നെൽകൃഷിയിൽ പ്രദർശനത്തോട്ടം, വിളമത്സരം, കർഷകരെ ആദരിക്കൽ, വിഷുവിന് വിഷരഹിത പച്ചക്കറി ചന്ത, ജൈവ കീടനാശിനി നിർമാണ പരിശീലനം, പച്ചക്കറി നടീൽ വസ്‌തു നിർമാണ പരിശീലനം എന്നിവയും സംഘടിപ്പിച്ചു.

കൃഷിഭവന്റെ സഹായത്തോടെ ബാങ്ക്‌ കെട്ടിടത്തിൽ ഫാർമേഴ്സ് ക്ലബ്‌ ഇക്കോ ഷോപ്പും നടത്തുന്നു. കർഷകർക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറിയും ഇതിലൂടെ ലഭിക്കുന്നു. ക്ലബ്ബിൽ 25 അംഗങ്ങളാണുള്ളത്‌. കെ കുഞ്ഞിരമാൻ പ്രസിഡന്റും കാനാ ഗോവിന്ദൻ സെക്രട്ടറിയുമാണ്‌. ബാങ്ക്‌ പ്രസിഡന്റ്‌ കെ നാരായണനാണ്‌ ക്ലബ്ബിന്‌ മാർഗ നിർദേശം നൽകുന്നത്‌.

ഫോൺ: 9496 297617.
ഫാർമേഴ്‌സ്‌ ക്ലബ്ബിന്റെ പ്രോത്സാഹനത്തിൽ പലിയേരി കൊവ്വലിലെ 25 സെന്റിൽ പച്ചക്കറി കൃഷി ചെയ്യുന്നവരാണ്‌ എം വി കുഞ്ഞിരാമനും പി മധുവും. വെണ്ട, പയർ, വഴുതിന, പച്ചമുളക്, നാടൻ വഴുതിന, കുമ്പളം, മത്തൻ, വെള്ളരി, കൊത്തമര, തക്കാളി തുടങ്ങി 10 ഇനം പച്ചക്കറി കൃഷി ചെയ്യുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!