Connect with us

Breaking News

ഓട്ടോ തൊഴിലാളികള്‍ ഒറ്റമനസ്സോടെ ഓടി; കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍

Published

on

Share our post

മാനന്തവാടി: ടൗണിലെ മറ്റു തൊഴിലാളികളെപ്പോലെ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പുലര്‍ത്തിയതായിരുന്നു കമ്മന ഐക്കരക്കുടിയിലെ റെനി ജോര്‍ജ്. രക്താര്‍ബുദം ജീവിതത്തില്‍ വില്ലനായെത്തിയപ്പോള്‍ റെനിയും കുടുംബും പകച്ചുപോയി.

രോഗത്താല്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സഹോദരനെ മാനന്തവാടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മറന്നില്ല. പത്തുവര്‍ഷത്തിലധികമായി ചികിത്സയില്‍ക്കഴിയുന്ന റെനിയുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാവുകയായിരുന്നു തിങ്കളാഴ്ച മാനന്തവാടി ടൗണിലെ ഓട്ടോത്തൊഴിലാളികള്‍.

സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. തിങ്കളാഴ്ച ഓടിക്കിട്ടിയ മുഴുവന്‍ തുകയും റെനിയുടെ ചികിത്സാസഹായത്തിനായി നല്‍കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. റെനി ചികിത്സാസഹായത്തിനുവേണ്ടിയുള്ള സര്‍വീസ് മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഫ്‌ലാഗ് ഓഫ് ചെയ്തു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരാ പ്രേമചന്ദ്രന്‍, ചികിത്സാസഹായ കമ്മിറ്റിയംഗങ്ങളായ പി.യു. സന്തോഷ് കുമാര്‍, എം.പി. ശശികുമാര്‍, ജില്‍സണ്‍ തൂപ്പുങ്കര, ഷിജു ഐക്കരക്കുടി, യൂണിയന്‍നേതാക്കളായ ബാബു ഷജില്‍കുമാര്‍, ടി.എ. റെജി, സന്തോഷ് ജി. നായര്‍, നിഖില്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികളും ഭാര്യയും അടങ്ങുന്ന നിര്‍ധനകുടുംബത്തിന്റെ അത്താണിയാണ് റെനി. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സയ്ക്കും മറ്റും ഇവരുടെ കുടുംബം പ്രയാസപ്പെടുകയാണ്.

എടവക ഗ്രാമപ്പഞ്ചായത്തംഗം ജെന്‍സി ബിനോയി ചെയര്‍മാനും ഗ്രാമപ്പഞ്ചായത്തംഗം സി.എം. സന്തോഷ് കണ്‍വീനറുമായി ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കേരള ഗ്രാമീണ്‍ ബാങ്ക് മാനന്തവാടി ശാഖയില്‍ 40476101071607 (ഐ.എഫ്.എസ്.സി- ഗഘഏആ0040476) നമ്പര്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. സഹായങ്ങള്‍ ജെന്‍സി ബിനോയി, ചെയര്‍മാന്‍, റെനി ജോര്‍ജ് ചികിത്സാസഹായക്കമ്മിറ്റി, പുളിക്കക്കുടി, ചെറുവയല്‍, കമ്മന, മാനന്തവാടി, വയനാട്, 670 645 എന്നവിലാസത്തിലും അയക്കാം. ഫോണ്‍: 9605375295 (ചെയ.), 9847842844 (കണ്‍.).


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!