Breaking News
കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം: റജിസ്ട്രാർ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് പുതിയ വിവാദം

കണ്ണൂർ: സർവകലാശാലയിലെ താൽക്കാലിക നിയമനങ്ങളിൽ കണ്ണൂർ സർവകലാശാല റജിസ്ട്രാർ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടികകൾ പൂഴ്ത്തിയെന്ന വിവാദത്തിനു പിറകെയാണ് ഈ ആക്ഷേപമുയരുന്നത്. 2022 ഡിസംബർ 28നു ചേർന്ന സെനറ്റ് യോഗത്തിൽ, പ്രതിപക്ഷാംഗം ഡോ.ആർ.കെ.ബിജുവിന്റെ പ്രമേയത്തിനാണു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ റജിസ്ട്രാർ മറുപടി നൽകിയത്.
താൽക്കാലിക ജീവനക്കാരുടെ ഒഴിവു വരുന്ന മുറയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിനു നടപടി വേണമെന്നാണു പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ചർച്ചയിൽ ഇടപെട്ട റജിസ്ട്രാർ, ‘താൽക്കാലിക തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു പട്ടിക വാങ്ങിയാണു നിയമനം നടത്തുന്നതെന്നും അല്ലാതെയുള്ള നിയമനം നടത്തുന്നില്ലെന്നും അറിയിച്ചതായി’ സെനറ്റ് യോഗത്തിന്റെ രേഖ വ്യക്തമാക്കുന്നു.
ഒരു പട്ടികയുടെ കാലാവധി കഴിഞ്ഞ്, അടുത്ത പട്ടിക കിട്ടി ഇന്റർവ്യൂ നടക്കുന്നതു വരെ മാത്രമാണു നിലവിലുള്ളവരുടെ കാലാവധി ദീർഘിപ്പിക്കുന്നുള്ളുവെന്നും റജിസ്ട്രാർ അറിയിച്ചതായി രേഖയിലുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പട്ടിക ലഭിച്ചിട്ടു 15 മാസമായിട്ടും ചില താൽക്കാലിക തസ്തികകളിൽ നിയമനം നടത്തിയിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസിനു സർവകലാശാലയിൽ നിന്നു ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമായിരുന്നു.
ഒരു വർഷവും 8 മാസവുമൊക്കെയായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടിക പൂഴ്ത്തിവച്ച തസ്തികകളുമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിനു വിരുദ്ധമാണു റജിസ്ട്രാറുടെ മറുപടിയെന്നാണ് ആക്ഷേപം. സെനറ്റിന്റെ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്യുന്ന മറുപടിയാണു റജിസ്ട്രാറുടെ ഭാഗത്തു നിന്നുണ്ടായതെന്നും തൽസ്ഥാനത്തു തുടരാൻ അദ്ദേഹം അർഹനല്ലെന്നും ഡോ.ആർ.കെ.ബിജു പറഞ്ഞു. പിൻവാതിൽ നിയമനം നടത്തുന്നതു യുവജനങ്ങളോടുള്ള നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം റജിസ്ട്രാർ ഡോ. ജോബി കെ. ജോസ് നിഷേധിച്ചു.
‘താൽക്കാലിക നിയമനങ്ങളിൽ കാലതാമസം വന്നിട്ടുണ്ട്. നിയമനം വൈകുമ്പോൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നേരത്തെ നിയമിക്കപ്പെട്ടവരെ തന്നെ തുടരാൻ അനുവദിക്കുകയാണു ചെയ്യുന്നത്. സിൻഡിക്കറ്റിന്റെ അനുമതിയോടെ വിസിയാണ് നിയമനങ്ങൾ നടത്തുന്നത്. ആരെയും അനധികൃതമായി നിയമിച്ചിട്ടില്ല. താൽക്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക പ്രകാരമുള്ള ഇന്റർവ്യൂ അടുത്തമാസമാദ്യം നടക്കും.’ റജിസ്ട്രാർ പറഞ്ഞു.
വിവരാകാശ രേഖ പറയുന്നു; നിയമനം പട്ടികയുടെ അടിസ്ഥാനത്തിലല്ല
കണ്ണൂർ സർവകലാശാലാ വിസിയുടെ ഔദ്യോഗിക വസതിയിലെ 2 ഓഫിസ് അറ്റൻഡന്റ്മാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയ്ക്കു പുറത്തുള്ളവരെന്നു വിവരാവകാശ രേഖ. ഇതിലൊരാൾ 2018 ജനുവരി ഒന്നിനും രണ്ടാമത്തെയാൾ 2019 ജൂലൈ 24നും ആണു ജോലിയിൽ ചേർന്നതെന്നും ഇപ്പോഴും തുടരുന്നുവെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിനു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
650 രൂപ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം നോട്ടിഫിക്കേഷന്റെയോ റാങ്ക് പട്ടികയുടെയോ അടിസ്ഥാനത്തിലല്ലെന്നും രേഖ വ്യക്തമാക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക പ്രകാരം 17 ഓഫിസ് അറ്റൻഡന്റ്മാരെ 2021 ഡിസംബർ 27ന് സർവകലാശാലയിൽ നിയമിച്ചിരുന്നു. ഇതിനു ശേഷവും ഔദ്യോഗിക വസതിയിൽ 2 പേർ ദിവസ വേതനാടിസ്ഥാനത്തിൽ തുടരുന്നത്, ഈ രണ്ട് ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു മറച്ചുവയ്ക്കുകയായിരുന്നുവെന്നതിനു തെളിവാണ്.
Breaking News
പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്