Breaking News
കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം: റജിസ്ട്രാർ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് പുതിയ വിവാദം

കണ്ണൂർ: സർവകലാശാലയിലെ താൽക്കാലിക നിയമനങ്ങളിൽ കണ്ണൂർ സർവകലാശാല റജിസ്ട്രാർ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടികകൾ പൂഴ്ത്തിയെന്ന വിവാദത്തിനു പിറകെയാണ് ഈ ആക്ഷേപമുയരുന്നത്. 2022 ഡിസംബർ 28നു ചേർന്ന സെനറ്റ് യോഗത്തിൽ, പ്രതിപക്ഷാംഗം ഡോ.ആർ.കെ.ബിജുവിന്റെ പ്രമേയത്തിനാണു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ റജിസ്ട്രാർ മറുപടി നൽകിയത്.
താൽക്കാലിക ജീവനക്കാരുടെ ഒഴിവു വരുന്ന മുറയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിനു നടപടി വേണമെന്നാണു പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ചർച്ചയിൽ ഇടപെട്ട റജിസ്ട്രാർ, ‘താൽക്കാലിക തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു പട്ടിക വാങ്ങിയാണു നിയമനം നടത്തുന്നതെന്നും അല്ലാതെയുള്ള നിയമനം നടത്തുന്നില്ലെന്നും അറിയിച്ചതായി’ സെനറ്റ് യോഗത്തിന്റെ രേഖ വ്യക്തമാക്കുന്നു.
ഒരു പട്ടികയുടെ കാലാവധി കഴിഞ്ഞ്, അടുത്ത പട്ടിക കിട്ടി ഇന്റർവ്യൂ നടക്കുന്നതു വരെ മാത്രമാണു നിലവിലുള്ളവരുടെ കാലാവധി ദീർഘിപ്പിക്കുന്നുള്ളുവെന്നും റജിസ്ട്രാർ അറിയിച്ചതായി രേഖയിലുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പട്ടിക ലഭിച്ചിട്ടു 15 മാസമായിട്ടും ചില താൽക്കാലിക തസ്തികകളിൽ നിയമനം നടത്തിയിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസിനു സർവകലാശാലയിൽ നിന്നു ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമായിരുന്നു.
ഒരു വർഷവും 8 മാസവുമൊക്കെയായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടിക പൂഴ്ത്തിവച്ച തസ്തികകളുമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിനു വിരുദ്ധമാണു റജിസ്ട്രാറുടെ മറുപടിയെന്നാണ് ആക്ഷേപം. സെനറ്റിന്റെ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്യുന്ന മറുപടിയാണു റജിസ്ട്രാറുടെ ഭാഗത്തു നിന്നുണ്ടായതെന്നും തൽസ്ഥാനത്തു തുടരാൻ അദ്ദേഹം അർഹനല്ലെന്നും ഡോ.ആർ.കെ.ബിജു പറഞ്ഞു. പിൻവാതിൽ നിയമനം നടത്തുന്നതു യുവജനങ്ങളോടുള്ള നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം റജിസ്ട്രാർ ഡോ. ജോബി കെ. ജോസ് നിഷേധിച്ചു.
‘താൽക്കാലിക നിയമനങ്ങളിൽ കാലതാമസം വന്നിട്ടുണ്ട്. നിയമനം വൈകുമ്പോൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നേരത്തെ നിയമിക്കപ്പെട്ടവരെ തന്നെ തുടരാൻ അനുവദിക്കുകയാണു ചെയ്യുന്നത്. സിൻഡിക്കറ്റിന്റെ അനുമതിയോടെ വിസിയാണ് നിയമനങ്ങൾ നടത്തുന്നത്. ആരെയും അനധികൃതമായി നിയമിച്ചിട്ടില്ല. താൽക്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക പ്രകാരമുള്ള ഇന്റർവ്യൂ അടുത്തമാസമാദ്യം നടക്കും.’ റജിസ്ട്രാർ പറഞ്ഞു.
വിവരാകാശ രേഖ പറയുന്നു; നിയമനം പട്ടികയുടെ അടിസ്ഥാനത്തിലല്ല
കണ്ണൂർ സർവകലാശാലാ വിസിയുടെ ഔദ്യോഗിക വസതിയിലെ 2 ഓഫിസ് അറ്റൻഡന്റ്മാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയ്ക്കു പുറത്തുള്ളവരെന്നു വിവരാവകാശ രേഖ. ഇതിലൊരാൾ 2018 ജനുവരി ഒന്നിനും രണ്ടാമത്തെയാൾ 2019 ജൂലൈ 24നും ആണു ജോലിയിൽ ചേർന്നതെന്നും ഇപ്പോഴും തുടരുന്നുവെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിനു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
650 രൂപ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം നോട്ടിഫിക്കേഷന്റെയോ റാങ്ക് പട്ടികയുടെയോ അടിസ്ഥാനത്തിലല്ലെന്നും രേഖ വ്യക്തമാക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക പ്രകാരം 17 ഓഫിസ് അറ്റൻഡന്റ്മാരെ 2021 ഡിസംബർ 27ന് സർവകലാശാലയിൽ നിയമിച്ചിരുന്നു. ഇതിനു ശേഷവും ഔദ്യോഗിക വസതിയിൽ 2 പേർ ദിവസ വേതനാടിസ്ഥാനത്തിൽ തുടരുന്നത്, ഈ രണ്ട് ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു മറച്ചുവയ്ക്കുകയായിരുന്നുവെന്നതിനു തെളിവാണ്.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്