Breaking News
പ്രാഥമിക രൂപരേഖ കതിരൂർ പഞ്ചായത്ത് കൈമാറി ;പൊന്ന്യത്ത് ഉയരുക രാജ്യാന്തര മ്യൂസിയം

പൊന്ന്യം: ഏഴരക്കണ്ടത്തിന്റെ കളരിപാരമ്പര്യവും ചരിത്രവും ഇനി ലോകത്തിന് മുന്നിലേക്ക്. രാജ്യാന്തര നിലവാരമുള്ള മ്യുസിയവും കളരി അക്കാദമിയുമാണ് പൊന്ന്യത്ത് ഉയരുക. കതിരൂർ പഞ്ചായത്ത് പ്രാഥമിക രൂപരേഖ തയാറാക്കി സമർപ്പിച്ചു. എട്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ മ്യൂസിയം നിർമാണത്തിനുള്ള വിശദമായ പദ്ധതി രൂപരേഖയും എസ്‌റ്റിമേറ്റും വൈകാതെ തയാറാക്കും. കളരി പരിശീലനത്തിനൊപ്പം കളരി ചികിത്സയുടെ കേന്ദ്രംകൂടിയാവും അക്കാദമി.
മ്യൂസിയത്തിലെ പ്രധാന ആകർഷണം കളരിയിലെ വിവിധ ചുവടുകളുടെയും പയറ്റിന്റെയും ഫൈബർ ശിൽപ്പ മാതൃകകളാവും. ബട്ടൺ അമർത്തുമ്പോൾ ഓരോ അഭ്യാസത്തിന്റെയും വായ്‌ത്താരിയും കേൾക്കാം. വെറുംകൈ പയറ്റ്, ഒറ്റ, ചെറുവടി, കഠാര, വാൾ, മഴു പയറ്റുകളും ഓരോന്നിന്റെയും സവിശേഷതയും ചരിത്രവും പ്രദർശിപ്പിക്കും. ഉഴിച്ചിൽ, കിഴി, എണ്ണപ്പാത്തി ചികിത്സ, മർമചികിത്സ എന്നിവയും പരിചയപ്പെടാം. ഉഴിച്ചിൽ നടത്തുന്നവർക്ക് കുളിക്കാനുള്ള സ്വിമ്മിങ് പൂളുമുണ്ടാവും.
ഭക്ഷണശാലയും
കോട്ടേജുകളും
മ്യൂസിയത്തിന്റെയും അക്കാദമിയുടെയും ഭാഗമായി പൊന്ന്യത്തിന്റെ തനത് രുചി പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷണശാലയും പ്രവർത്തിക്കും. ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറിയും അനുബന്ധമായി സജ്ജീകരിക്കും.
കളരി സംബന്ധമായ പുസ്‌തകശാലയും കളരി ഗുരുക്കന്മാർക്ക് ക്ലാസ് നൽകാനുള്ള സംവിധാനവുമുണ്ടാവും. ഓഫീസ് കോംപ്ലക്‌സ്, സെമിനാർ ഹാൾ, പരമ്പരാഗത ശൈലിയിലുള്ള കോട്ടേജുകൾ എന്നിവയുമുണ്ടാവും.
സെമിനാർ, പ്രഭാഷണങ്ങൾ എന്നിവയും അക്കാദമിയുടെ അനുബന്ധമായി സംഘടിപ്പിക്കും.
ആവശ്യമായത്
അഞ്ച് ഏക്കർ സ്ഥലം
കളരി അക്കാദമിക്കും മ്യൂസിയത്തിനുമായി അഞ്ച് ഏക്കർ സ്ഥലമാണ് ആവശ്യം. ഏപ്രിൽ ഒമ്പതിന് ഒറ്റദിവസംകൊണ്ട് കതിരൂർ പഞ്ചായത്തിൽനിന്ന് ഫണ്ട് സമാഹരിക്കാനാണ് ജനകീയ കമ്മിറ്റി തീരുമാനം. 25 സെന്റ് സ്ഥലമാണ് ഇപ്പോഴുള്ളത്.
58 സെന്റിന് അഡ്വാൻസും നൽകി. 12 സെന്റ് സ്ഥലത്തിനുള്ള തുക പൊന്ന്യംപാലത്തെ വി പി സമദ് കഴിഞ്ഞ ദിവസം പൊന്ന്യത്തങ്കം വേദിയിൽ മന്ത്രി സജി ചെറിയാന് കൈമാറി.
റബ്‌കോ ചെയർമാൻ കാരായി രാജൻ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ കൺവീനറുമായി കമ്മിറ്റി സ്ഥലമെടുപ്പിന് പ്രവർത്തിക്കുന്നു. അക്കാദമി വരുന്നതോടെ കളരിപഠനത്തിനുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രമായി പൊന്ന്യം മാറും.
പൊന്ന്യത്തങ്കം ഇന്ന് കൊടിയിറങ്ങും
പൊന്ന്യം: ആയോധന കലയുടെ മഹോത്സവമായ പൊന്ന്യത്തങ്കം തിങ്കളാഴ്‌ച സ്‌റ്റീഫൻ ദേവസി നയിക്കുന്ന ഏഴരക്കണ്ടം നൈറ്റോടെ സമാപിക്കും. സമാപന സമ്മേളനം രാത്രി ഏഴിന് എഡിജിപി എം ആർ അജിത്‌കുമാർ ഉദ്‌ഘാടനംചെയ്യും. ചൂരക്കൊടി കളരി, ഭാർഗവ കളരി സംഘങ്ങളും അഭ്യാസ പ്രകടനവും മധ്യമലബാർ കോൽക്കളി സംഘത്തിന്റെ കണ്ണുകെട്ടി മാപ്പിള കോൽക്കളിയുമുണ്ടാവും. നാടൻ കലകളുടെയും കളരിയുടെയും ഉത്സവം സൃഷ്ടിച്ച പൊന്ന്യത്തങ്കത്തിന് ചൊവ്വാഴ്‌ചയാണ് കളരിവിളക്ക് തെളിഞ്ഞത്.
തച്ചോളി ഒതേനൻ, കതിരൂർ ഗുരുക്കൾ, എരഞ്ഞോളി മൂസ എന്നിവരെ വിവിധ ദിവസങ്ങളിൽ അനുസ്‌മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കളരി സംഘങ്ങൾ അങ്കത്തട്ടിൽ അഭ്യാസ പ്രകടനം അവതരിപ്പിച്ചു.
ദിവസവും വിവിധ കലാപരിപാടിയുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ അഞ്ചു ദിവസം തലശേരിയിൽ ക്യാമ്പ് ചെയ്‌താണ് പൊന്ന്യത്തങ്കത്തിന് നേതൃത്വം നൽകിയത്. സാംസ്‌കാരിക വകുപ്പുംഫോക്‌ലോർ അക്കാദമിയും കതിരൂർ പഞ്ചായത്തും പാട്യം ഗോപാലൻ സ്‌മാരക വായനശാലയുമാണ് സംഘാടകർ.
ആറാം രാവിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഏഴരക്കണ്ടത്ത് ഒഴുകിയെത്തി. സാംസ്കാരിക സമ്മേളനം കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഒ എസ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട രഞ്ചിത്ത് ചെറുവാരിയെ കലക്ടർ അനുമോദിച്ചു. എം. വി ജയരാജൻ വിശിഷ്ടാതിഥിയായി.
എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം .പി ശ്രീഷ, ടി. കെ ഷാജി, പി .വി സന്തോഷ്, എ. കെ പുരുഷോത്തമൻ നമ്പ്യാർ, കെ .പി വിജയൻ എന്നിവർ സംസാരിച്ചു. എ കെ ഷിജു സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. കടത്തുരുത്തി ഇ .പി .വി കളരി, വിശ്വഭാരത് കളരി എന്നിവയുടെ കളരിയങ്കവും കൈകുത്തി പയറ്റ്, തച്ചോളി കോൽക്കളി, ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിച്ച കേരള നടനം, ഫ്യൂഷൻ ഡാൻസ് എന്നിവയുമുണ്ടായി.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്