Connect with us

Breaking News

പ്രാഥമിക രൂപരേഖ കതിരൂർ പഞ്ചായത്ത്‌ കൈമാറി ;പൊന്ന്യത്ത്‌ ഉയരുക രാജ്യാന്തര മ്യൂസിയം

Published

on

Share our post

പൊന്ന്യം: ഏഴരക്കണ്ടത്തിന്റെ കളരിപാരമ്പര്യവും ചരിത്രവും ഇനി ലോകത്തിന്‌ മുന്നിലേക്ക്‌. രാജ്യാന്തര നിലവാരമുള്ള മ്യുസിയവും കളരി അക്കാദമിയുമാണ്‌ പൊന്ന്യത്ത്‌ ഉയരുക. കതിരൂർ പഞ്ചായത്ത്‌ പ്രാഥമിക രൂപരേഖ തയാറാക്കി സമർപ്പിച്ചു. എട്ട്‌ കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ മ്യൂസിയം നിർമാണത്തിനുള്ള വിശദമായ പദ്ധതി രൂപരേഖയും എസ്‌റ്റിമേറ്റും വൈകാതെ തയാറാക്കും. കളരി പരിശീലനത്തിനൊപ്പം കളരി ചികിത്സയുടെ കേന്ദ്രംകൂടിയാവും അക്കാദമി.

മ്യൂസിയത്തിലെ പ്രധാന ആകർഷണം കളരിയിലെ വിവിധ ചുവടുകളുടെയും പയറ്റിന്റെയും ഫൈബർ ശിൽപ്പ മാതൃകകളാവും. ബട്ടൺ അമർത്തുമ്പോൾ ഓരോ അഭ്യാസത്തിന്റെയും വായ്‌ത്താരിയും കേൾക്കാം. വെറുംകൈ പയറ്റ്‌, ഒറ്റ, ചെറുവടി, കഠാര, വാൾ, മഴു പയറ്റുകളും ഓരോന്നിന്റെയും സവിശേഷതയും ചരിത്രവും പ്രദർശിപ്പിക്കും. ഉഴിച്ചിൽ, കിഴി, എണ്ണപ്പാത്തി ചികിത്സ, മർമചികിത്സ എന്നിവയും പരിചയപ്പെടാം. ഉഴിച്ചിൽ നടത്തുന്നവർക്ക്‌ കുളിക്കാനുള്ള സ്വിമ്മിങ്‌ പൂളുമുണ്ടാവും.

ഭക്ഷണശാലയും 
കോട്ടേജുകളും
മ്യൂസിയത്തിന്റെയും അക്കാദമിയുടെയും ഭാഗമായി പൊന്ന്യത്തിന്റെ തനത്‌ രുചി പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷണശാലയും പ്രവർത്തിക്കും. ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറിയും അനുബന്ധമായി സജ്ജീകരിക്കും.
കളരി സംബന്ധമായ പുസ്‌തകശാലയും കളരി ഗുരുക്കന്മാർക്ക്‌ ക്ലാസ്‌ നൽകാനുള്ള സംവിധാനവുമുണ്ടാവും. ഓഫീസ്‌ കോംപ്ലക്‌സ്‌, സെമിനാർ ഹാൾ, പരമ്പരാഗത ശൈലിയിലുള്ള കോട്ടേജുകൾ എന്നിവയുമുണ്ടാവും.
സെമിനാർ, പ്രഭാഷണങ്ങൾ എന്നിവയും അക്കാദമിയുടെ അനുബന്ധമായി സംഘടിപ്പിക്കും.

ആവശ്യമായത്‌ 
അഞ്ച്‌ ഏക്കർ സ്ഥലം
കളരി അക്കാദമിക്കും മ്യൂസിയത്തിനുമായി അഞ്ച്‌ ഏക്കർ സ്ഥലമാണ്‌ ആവശ്യം. ഏപ്രിൽ ഒമ്പതിന്‌ ഒറ്റദിവസംകൊണ്ട്‌ കതിരൂർ പഞ്ചായത്തിൽനിന്ന്‌ ഫണ്ട്‌ സമാഹരിക്കാനാണ്‌ ജനകീയ കമ്മിറ്റി തീരുമാനം. 25 സെന്റ്‌ സ്ഥലമാണ്‌ ഇപ്പോഴുള്ളത്‌.

58 സെന്റിന്‌ അഡ്വാൻസും നൽകി. 12 സെന്റ്‌ സ്ഥലത്തിനുള്ള തുക പൊന്ന്യംപാലത്തെ വി പി സമദ്‌ കഴിഞ്ഞ ദിവസം പൊന്ന്യത്തങ്കം വേദിയിൽ മന്ത്രി സജി ചെറിയാന്‌ കൈമാറി.

റബ്‌കോ ചെയർമാൻ കാരായി രാജൻ ചെയർമാനും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സനിൽ കൺവീനറുമായി കമ്മിറ്റി സ്ഥലമെടുപ്പിന്‌ പ്രവർത്തിക്കുന്നു. അക്കാദമി വരുന്നതോടെ കളരിപഠനത്തിനുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രമായി പൊന്ന്യം മാറും.

പൊന്ന്യത്തങ്കം 
ഇന്ന്‌ കൊടിയിറങ്ങും

പൊന്ന്യം: ആയോധന കലയുടെ മഹോത്സവമായ പൊന്ന്യത്തങ്കം തിങ്കളാഴ്‌ച സ്‌റ്റീഫൻ ദേവസി നയിക്കുന്ന ഏഴരക്കണ്ടം നൈറ്റോടെ സമാപിക്കും. സമാപന സമ്മേളനം രാത്രി ഏഴിന്‌ എഡിജിപി എം ആർ അജിത്‌കുമാർ ഉദ്‌ഘാടനംചെയ്യും. ചൂരക്കൊടി കളരി, ഭാർഗവ കളരി സംഘങ്ങളും അഭ്യാസ പ്രകടനവും മധ്യമലബാർ കോൽക്കളി സംഘത്തിന്റെ കണ്ണുകെട്ടി മാപ്പിള കോൽക്കളിയുമുണ്ടാവും. നാടൻ കലകളുടെയും കളരിയുടെയും ഉത്സവം സൃഷ്ടിച്ച പൊന്ന്യത്തങ്കത്തിന്‌ ചൊവ്വാഴ്‌ചയാണ്‌ കളരിവിളക്ക്‌ തെളിഞ്ഞത്‌.

തച്ചോളി ഒതേനൻ, കതിരൂർ ഗുരുക്കൾ, എരഞ്ഞോളി മൂസ എന്നിവരെ വിവിധ ദിവസങ്ങളിൽ അനുസ്‌മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കളരി സംഘങ്ങൾ അങ്കത്തട്ടിൽ അഭ്യാസ പ്രകടനം അവതരിപ്പിച്ചു.
ദിവസവും വിവിധ കലാപരിപാടിയുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ അഞ്ചു ദിവസം തലശേരിയിൽ ക്യാമ്പ്‌ ചെയ്‌താണ്‌ പൊന്ന്യത്തങ്കത്തിന്‌ നേതൃത്വം നൽകിയത്‌. സാംസ്‌കാരിക വകുപ്പുംഫോക്‌ലോർ അക്കാദമിയും കതിരൂർ പഞ്ചായത്തും പാട്യം ഗോപാലൻ സ്‌മാരക വായനശാലയുമാണ്‌ സംഘാടകർ.

ആറാം രാവിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഏഴരക്കണ്ടത്ത് ഒഴുകിയെത്തി. സാംസ്കാരിക സമ്മേളനം കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഒ എസ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട രഞ്ചിത്ത് ചെറുവാരിയെ കലക്ടർ അനുമോദിച്ചു. എം. വി ജയരാജൻ വിശിഷ്ടാതിഥിയായി.

എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ്‌ എം .പി ശ്രീഷ, ടി. കെ ഷാജി, പി .വി സന്തോഷ്, എ. കെ പുരുഷോത്തമൻ നമ്പ്യാർ, കെ .പി വിജയൻ എന്നിവർ സംസാരിച്ചു. എ കെ ഷിജു സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. കടത്തുരുത്തി ഇ .പി .വി കളരി, വിശ്വഭാരത് കളരി എന്നിവയുടെ കളരിയങ്കവും കൈകുത്തി പയറ്റ്, തച്ചോളി കോൽക്കളി, ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിച്ച കേരള നടനം, ഫ്യൂഷൻ ഡാൻസ് എന്നിവയുമുണ്ടായി.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!