Connect with us

Breaking News

ബീച്ച് റൺ മിനി മാരത്തൺ: അലകടലായി പയ്യാമ്പലം

Published

on

Share our post

കണ്ണൂർ: ആരോഗ്യവും കായിക ക്ഷമതയുമുള്ള ജനതയാണു നാടിന്റെ സമ്പത്ത് എന്ന സന്ദേശവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ ബീച്ച് റണ്ണിന്റെ ആറാം പതിപ്പ് സംഘടിപ്പിച്ചു. 1500 കായികപ്രതിഭകൾ ബീച്ച് റൺ മിനി മാരത്തണിൽ പങ്കെടുത്തു. ദുബായിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇത്യോപ്യയിൽ നിന്നുമുള്ള താരങ്ങൾ മത്സരത്തിലുണ്ടായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക താരങ്ങളും മത്സരിച്ചു.

ലഹരിക്കെതിരെ ആരോഗ്യമുള്ള തലമുറയെന്ന സന്ദേശം കൂടി പങ്കുവച്ചാണ് മലയാള മനോരമ മീഡിയ പാർട്ണറായ മാരത്തൺ സംഘടിപ്പിച്ചത്. പയ്യാമ്പലം ബീച്ചിന്റെ മനോഹാരിത ലോക ജനതയ്ക്കു മുൻപിൽ അറിയിക്കുന്ന ബീച്ച് റൺ കണ്ണൂരിന്റെ ടൂറിസം വികസനവും ലക്ഷ്യമിടുന്നുണ്ട്. 15 മാസം പ്രായമുള്ള കുട്ടിയുമായി മത്സരത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ മുതൽ 80 കഴിഞ്ഞവരും മത്സരത്തിന്റെ ഭാഗമായി.

ടി.കെ.രമേഷ് കുമാർ, വിനോദ് നാരായണൻ, ഹനീഷ് കെ.വാണിയാങ്കണ്ടി, പി.കെ.മെഹബൂബ്, എ.കെ.റഫീഖ്, സഞ്ജയ് ആറാട്ടുപൂവാടൻ, സച്ചിൻ സൂര്യകാന്ത്, ഡോ.ജോസഫ് ബെനവൻ, മഹേഷ് ചന്ദ്രബാലിഗ, സി.വി.ദീപക്, ഷർസാദ് ബാബു, മാത്യു സാമുവൽ, കെ.കെ.പ്രദീപ്, കെ.നാരായണൻ കുട്ടി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബീച്ച് റൺ കമ്മിറ്റി ചെയർമാൻ എ.കെ.റഫീഖ്, സെക്രട്ടറി സി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവർ മിന്നും താരങ്ങൾ

ഡോ.പി.ഹക്കിം, സിമി കാവാലം, സൂര്യകാന്ത് പുരുഷോത്തം എന്നിവരായിരുന്നു കണ്ണൂർ ബീച്ച് മാരത്തണിലെ താരങ്ങൾ. ദുബായിൽ ജോലിചെയ്യുന്ന ഡോ.ഹക്കിം കണ്ണൂർ ബീച്ച് മാരത്തണിലാണ് തന്റെ ‘മാരത്തൺ’ യാത്രയ്ക്കു തുടക്കം കുറിക്കുന്നത്. 29 ഹാഫ് മാരത്തണും 7 ഫുൾ മാരത്തണും 65 കിലോമീറ്ററിന്റെ അൾട്രാ മാരത്തണും 63 കാരനായ ഈ ഡോക്ടർ പൂർത്തിയാക്കി.തുടർച്ചയായി കണ്ണൂർ മാരത്തണിന്റെ ആറാം പതിപ്പിലും പങ്കെടുക്കുന്ന 82 കാരനായ സൂര്യകാന്ത് പുരുഷോത്തം പ്രായം ഒരു സംഖ്യ മാത്രമാണെന്നു തെളിയിക്കുകയാണ്.കണ്ണൂർ ബീച്ച് റണ്ണിൽ തുടങ്ങി മാരത്തണിൽ ഓടിത്തുടങ്ങിയ സിമി കാവാലം. കൊച്ചി, പാലക്കാട് ഹാഫ് മാരത്തണിലും പങ്കെടുത്തു.

വിജയം ഓടിയെടുത്തവർ

∙ പുരുഷൻമാരുടെ എലീറ്റ് ഇന്റർനാഷനൽ മത്സരത്തിൽ (10 കിലോമീറ്റർ) അമ്മാനുവൽ അബ്ദു അലിയു ഒന്നാമതെത്തി. 32 മിനിറ്റും 6 സെക്കൻഡുമാണ് സമയം. തീർഫെയ് ടയെ ബാബേക്കർ രണ്ടാമതെത്തി. ഐസക് കെഎംബോയ് കൊമോൻ മൂന്നാം സ്ഥാനം നേടി. വനിതകളിൽ കൊലോയെ മെകാശു ഒന്നാമതെത്തി (36 മിനിറ്റ് 9 സെക്കൻഡ്). അഞ്ജു മുരുകൻ, ടി.പി.ആശ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അമേച്വർ (പുരുഷൻമാർ)– കെ.ആനന്ദ് കൃഷ്ണ ഒന്നാമതെത്തി (36 മിനിറ്റ്). ഷെറിൻ ജോസ് രണ്ടാമതും ഹക്കിം ലുക്ക്മാനുൽ മൂന്നാമതുമെത്തി. വനിതകളിൽ ബി.സുപ്രിയ, ബി.ഗായത്രി, രഞ്ജിത എന്നിവർ ഈ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

∙10 കിലോമീറ്റർ വെറ്ററൻ (40 നു മുകളിൽ– പുരുഷൻമാർ) വിഭാഗത്തിൽ ടി.രാജ്, സാബു പോൾ, കെ.പ്രഭാകർ എന്നിവർ വിജയികളായി. വനിതകളിൽ ജെയ്മോൾ കെ.ജോസഫ്, റീഷ്മ രാമകൃഷ്ണൻ, കെ.ശ്യാമള എന്നിവരാണു ജേതാക്കൾ.
∙3 കിലോമീറ്റർ ഹെൽത്ത് റണ്ണിൽ എം.പി.നബീൽ, എംഎസ്.ശ്രീരാഗ്, മനോജ് കുമാർ എന്നിവർ ജേതാക്കളായി. വനിതാ വിഭാഗത്തിൽ ഫാത്തിമ നസ്‌ല, കെ.പി.ആശ്രയ, രേവതി രാജൻ എന്നിവരാണു വിജയികൾ.

∙10 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ പി.പി.ശ്രീധരൻ, പി.അരീഷ് ബാബു, ആദിത്യ പടിഞ്ഞാറെക്കണ്ടി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ സിമി കാവാലം ജേതാവായി.
∙3 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ മുജീബ് അഹമ്മദ്, ഷിഹാബ് സൽമാൻ, സി.വി.അരുൺ സി.വി.അരുൺ എന്നിവരാണു ജേതാക്കൾ. വനിതാ വിഭാഗത്തിൽ നിഷ വിനോദ്, ബിന്ദു ശ്യാമളൻ, സി.ഗോപിക എന്നിവർ വിജയിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!