Connect with us

Breaking News

ബീച്ച് റൺ മിനി മാരത്തൺ: അലകടലായി പയ്യാമ്പലം

Published

on

Share our post

കണ്ണൂർ: ആരോഗ്യവും കായിക ക്ഷമതയുമുള്ള ജനതയാണു നാടിന്റെ സമ്പത്ത് എന്ന സന്ദേശവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ ബീച്ച് റണ്ണിന്റെ ആറാം പതിപ്പ് സംഘടിപ്പിച്ചു. 1500 കായികപ്രതിഭകൾ ബീച്ച് റൺ മിനി മാരത്തണിൽ പങ്കെടുത്തു. ദുബായിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇത്യോപ്യയിൽ നിന്നുമുള്ള താരങ്ങൾ മത്സരത്തിലുണ്ടായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക താരങ്ങളും മത്സരിച്ചു.

ലഹരിക്കെതിരെ ആരോഗ്യമുള്ള തലമുറയെന്ന സന്ദേശം കൂടി പങ്കുവച്ചാണ് മലയാള മനോരമ മീഡിയ പാർട്ണറായ മാരത്തൺ സംഘടിപ്പിച്ചത്. പയ്യാമ്പലം ബീച്ചിന്റെ മനോഹാരിത ലോക ജനതയ്ക്കു മുൻപിൽ അറിയിക്കുന്ന ബീച്ച് റൺ കണ്ണൂരിന്റെ ടൂറിസം വികസനവും ലക്ഷ്യമിടുന്നുണ്ട്. 15 മാസം പ്രായമുള്ള കുട്ടിയുമായി മത്സരത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ മുതൽ 80 കഴിഞ്ഞവരും മത്സരത്തിന്റെ ഭാഗമായി.

ടി.കെ.രമേഷ് കുമാർ, വിനോദ് നാരായണൻ, ഹനീഷ് കെ.വാണിയാങ്കണ്ടി, പി.കെ.മെഹബൂബ്, എ.കെ.റഫീഖ്, സഞ്ജയ് ആറാട്ടുപൂവാടൻ, സച്ചിൻ സൂര്യകാന്ത്, ഡോ.ജോസഫ് ബെനവൻ, മഹേഷ് ചന്ദ്രബാലിഗ, സി.വി.ദീപക്, ഷർസാദ് ബാബു, മാത്യു സാമുവൽ, കെ.കെ.പ്രദീപ്, കെ.നാരായണൻ കുട്ടി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബീച്ച് റൺ കമ്മിറ്റി ചെയർമാൻ എ.കെ.റഫീഖ്, സെക്രട്ടറി സി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവർ മിന്നും താരങ്ങൾ

ഡോ.പി.ഹക്കിം, സിമി കാവാലം, സൂര്യകാന്ത് പുരുഷോത്തം എന്നിവരായിരുന്നു കണ്ണൂർ ബീച്ച് മാരത്തണിലെ താരങ്ങൾ. ദുബായിൽ ജോലിചെയ്യുന്ന ഡോ.ഹക്കിം കണ്ണൂർ ബീച്ച് മാരത്തണിലാണ് തന്റെ ‘മാരത്തൺ’ യാത്രയ്ക്കു തുടക്കം കുറിക്കുന്നത്. 29 ഹാഫ് മാരത്തണും 7 ഫുൾ മാരത്തണും 65 കിലോമീറ്ററിന്റെ അൾട്രാ മാരത്തണും 63 കാരനായ ഈ ഡോക്ടർ പൂർത്തിയാക്കി.തുടർച്ചയായി കണ്ണൂർ മാരത്തണിന്റെ ആറാം പതിപ്പിലും പങ്കെടുക്കുന്ന 82 കാരനായ സൂര്യകാന്ത് പുരുഷോത്തം പ്രായം ഒരു സംഖ്യ മാത്രമാണെന്നു തെളിയിക്കുകയാണ്.കണ്ണൂർ ബീച്ച് റണ്ണിൽ തുടങ്ങി മാരത്തണിൽ ഓടിത്തുടങ്ങിയ സിമി കാവാലം. കൊച്ചി, പാലക്കാട് ഹാഫ് മാരത്തണിലും പങ്കെടുത്തു.

വിജയം ഓടിയെടുത്തവർ

∙ പുരുഷൻമാരുടെ എലീറ്റ് ഇന്റർനാഷനൽ മത്സരത്തിൽ (10 കിലോമീറ്റർ) അമ്മാനുവൽ അബ്ദു അലിയു ഒന്നാമതെത്തി. 32 മിനിറ്റും 6 സെക്കൻഡുമാണ് സമയം. തീർഫെയ് ടയെ ബാബേക്കർ രണ്ടാമതെത്തി. ഐസക് കെഎംബോയ് കൊമോൻ മൂന്നാം സ്ഥാനം നേടി. വനിതകളിൽ കൊലോയെ മെകാശു ഒന്നാമതെത്തി (36 മിനിറ്റ് 9 സെക്കൻഡ്). അഞ്ജു മുരുകൻ, ടി.പി.ആശ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അമേച്വർ (പുരുഷൻമാർ)– കെ.ആനന്ദ് കൃഷ്ണ ഒന്നാമതെത്തി (36 മിനിറ്റ്). ഷെറിൻ ജോസ് രണ്ടാമതും ഹക്കിം ലുക്ക്മാനുൽ മൂന്നാമതുമെത്തി. വനിതകളിൽ ബി.സുപ്രിയ, ബി.ഗായത്രി, രഞ്ജിത എന്നിവർ ഈ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

∙10 കിലോമീറ്റർ വെറ്ററൻ (40 നു മുകളിൽ– പുരുഷൻമാർ) വിഭാഗത്തിൽ ടി.രാജ്, സാബു പോൾ, കെ.പ്രഭാകർ എന്നിവർ വിജയികളായി. വനിതകളിൽ ജെയ്മോൾ കെ.ജോസഫ്, റീഷ്മ രാമകൃഷ്ണൻ, കെ.ശ്യാമള എന്നിവരാണു ജേതാക്കൾ.
∙3 കിലോമീറ്റർ ഹെൽത്ത് റണ്ണിൽ എം.പി.നബീൽ, എംഎസ്.ശ്രീരാഗ്, മനോജ് കുമാർ എന്നിവർ ജേതാക്കളായി. വനിതാ വിഭാഗത്തിൽ ഫാത്തിമ നസ്‌ല, കെ.പി.ആശ്രയ, രേവതി രാജൻ എന്നിവരാണു വിജയികൾ.

∙10 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ പി.പി.ശ്രീധരൻ, പി.അരീഷ് ബാബു, ആദിത്യ പടിഞ്ഞാറെക്കണ്ടി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ സിമി കാവാലം ജേതാവായി.
∙3 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ മുജീബ് അഹമ്മദ്, ഷിഹാബ് സൽമാൻ, സി.വി.അരുൺ സി.വി.അരുൺ എന്നിവരാണു ജേതാക്കൾ. വനിതാ വിഭാഗത്തിൽ നിഷ വിനോദ്, ബിന്ദു ശ്യാമളൻ, സി.ഗോപിക എന്നിവർ വിജയിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!