Connect with us

Breaking News

ബീച്ച് റൺ മിനി മാരത്തൺ: അലകടലായി പയ്യാമ്പലം

Published

on

Share our post

കണ്ണൂർ: ആരോഗ്യവും കായിക ക്ഷമതയുമുള്ള ജനതയാണു നാടിന്റെ സമ്പത്ത് എന്ന സന്ദേശവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ ബീച്ച് റണ്ണിന്റെ ആറാം പതിപ്പ് സംഘടിപ്പിച്ചു. 1500 കായികപ്രതിഭകൾ ബീച്ച് റൺ മിനി മാരത്തണിൽ പങ്കെടുത്തു. ദുബായിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇത്യോപ്യയിൽ നിന്നുമുള്ള താരങ്ങൾ മത്സരത്തിലുണ്ടായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക താരങ്ങളും മത്സരിച്ചു.

ലഹരിക്കെതിരെ ആരോഗ്യമുള്ള തലമുറയെന്ന സന്ദേശം കൂടി പങ്കുവച്ചാണ് മലയാള മനോരമ മീഡിയ പാർട്ണറായ മാരത്തൺ സംഘടിപ്പിച്ചത്. പയ്യാമ്പലം ബീച്ചിന്റെ മനോഹാരിത ലോക ജനതയ്ക്കു മുൻപിൽ അറിയിക്കുന്ന ബീച്ച് റൺ കണ്ണൂരിന്റെ ടൂറിസം വികസനവും ലക്ഷ്യമിടുന്നുണ്ട്. 15 മാസം പ്രായമുള്ള കുട്ടിയുമായി മത്സരത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ മുതൽ 80 കഴിഞ്ഞവരും മത്സരത്തിന്റെ ഭാഗമായി.

ടി.കെ.രമേഷ് കുമാർ, വിനോദ് നാരായണൻ, ഹനീഷ് കെ.വാണിയാങ്കണ്ടി, പി.കെ.മെഹബൂബ്, എ.കെ.റഫീഖ്, സഞ്ജയ് ആറാട്ടുപൂവാടൻ, സച്ചിൻ സൂര്യകാന്ത്, ഡോ.ജോസഫ് ബെനവൻ, മഹേഷ് ചന്ദ്രബാലിഗ, സി.വി.ദീപക്, ഷർസാദ് ബാബു, മാത്യു സാമുവൽ, കെ.കെ.പ്രദീപ്, കെ.നാരായണൻ കുട്ടി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബീച്ച് റൺ കമ്മിറ്റി ചെയർമാൻ എ.കെ.റഫീഖ്, സെക്രട്ടറി സി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവർ മിന്നും താരങ്ങൾ

ഡോ.പി.ഹക്കിം, സിമി കാവാലം, സൂര്യകാന്ത് പുരുഷോത്തം എന്നിവരായിരുന്നു കണ്ണൂർ ബീച്ച് മാരത്തണിലെ താരങ്ങൾ. ദുബായിൽ ജോലിചെയ്യുന്ന ഡോ.ഹക്കിം കണ്ണൂർ ബീച്ച് മാരത്തണിലാണ് തന്റെ ‘മാരത്തൺ’ യാത്രയ്ക്കു തുടക്കം കുറിക്കുന്നത്. 29 ഹാഫ് മാരത്തണും 7 ഫുൾ മാരത്തണും 65 കിലോമീറ്ററിന്റെ അൾട്രാ മാരത്തണും 63 കാരനായ ഈ ഡോക്ടർ പൂർത്തിയാക്കി.തുടർച്ചയായി കണ്ണൂർ മാരത്തണിന്റെ ആറാം പതിപ്പിലും പങ്കെടുക്കുന്ന 82 കാരനായ സൂര്യകാന്ത് പുരുഷോത്തം പ്രായം ഒരു സംഖ്യ മാത്രമാണെന്നു തെളിയിക്കുകയാണ്.കണ്ണൂർ ബീച്ച് റണ്ണിൽ തുടങ്ങി മാരത്തണിൽ ഓടിത്തുടങ്ങിയ സിമി കാവാലം. കൊച്ചി, പാലക്കാട് ഹാഫ് മാരത്തണിലും പങ്കെടുത്തു.

വിജയം ഓടിയെടുത്തവർ

∙ പുരുഷൻമാരുടെ എലീറ്റ് ഇന്റർനാഷനൽ മത്സരത്തിൽ (10 കിലോമീറ്റർ) അമ്മാനുവൽ അബ്ദു അലിയു ഒന്നാമതെത്തി. 32 മിനിറ്റും 6 സെക്കൻഡുമാണ് സമയം. തീർഫെയ് ടയെ ബാബേക്കർ രണ്ടാമതെത്തി. ഐസക് കെഎംബോയ് കൊമോൻ മൂന്നാം സ്ഥാനം നേടി. വനിതകളിൽ കൊലോയെ മെകാശു ഒന്നാമതെത്തി (36 മിനിറ്റ് 9 സെക്കൻഡ്). അഞ്ജു മുരുകൻ, ടി.പി.ആശ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അമേച്വർ (പുരുഷൻമാർ)– കെ.ആനന്ദ് കൃഷ്ണ ഒന്നാമതെത്തി (36 മിനിറ്റ്). ഷെറിൻ ജോസ് രണ്ടാമതും ഹക്കിം ലുക്ക്മാനുൽ മൂന്നാമതുമെത്തി. വനിതകളിൽ ബി.സുപ്രിയ, ബി.ഗായത്രി, രഞ്ജിത എന്നിവർ ഈ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

∙10 കിലോമീറ്റർ വെറ്ററൻ (40 നു മുകളിൽ– പുരുഷൻമാർ) വിഭാഗത്തിൽ ടി.രാജ്, സാബു പോൾ, കെ.പ്രഭാകർ എന്നിവർ വിജയികളായി. വനിതകളിൽ ജെയ്മോൾ കെ.ജോസഫ്, റീഷ്മ രാമകൃഷ്ണൻ, കെ.ശ്യാമള എന്നിവരാണു ജേതാക്കൾ.
∙3 കിലോമീറ്റർ ഹെൽത്ത് റണ്ണിൽ എം.പി.നബീൽ, എംഎസ്.ശ്രീരാഗ്, മനോജ് കുമാർ എന്നിവർ ജേതാക്കളായി. വനിതാ വിഭാഗത്തിൽ ഫാത്തിമ നസ്‌ല, കെ.പി.ആശ്രയ, രേവതി രാജൻ എന്നിവരാണു വിജയികൾ.

∙10 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ പി.പി.ശ്രീധരൻ, പി.അരീഷ് ബാബു, ആദിത്യ പടിഞ്ഞാറെക്കണ്ടി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ സിമി കാവാലം ജേതാവായി.
∙3 കിലോമീറ്റർ മെംബേഴ്സ് ആൻഡ് ഫാമിലി വിഭാഗത്തിൽ മുജീബ് അഹമ്മദ്, ഷിഹാബ് സൽമാൻ, സി.വി.അരുൺ സി.വി.അരുൺ എന്നിവരാണു ജേതാക്കൾ. വനിതാ വിഭാഗത്തിൽ നിഷ വിനോദ്, ബിന്ദു ശ്യാമളൻ, സി.ഗോപിക എന്നിവർ വിജയിച്ചു.


Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!