ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കരിക്ക്പാര്ലര്, വിശ്രമകേന്ദ്രങ്ങള്‍, ഫെസ്റ്റിവല്‍;പാതിരാമണല്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നു

ലോകടൂറിസം ഭൂപടത്തില്‍ ഇടംനേടിയ പാതിരാമണല്‍ ദ്വീപിന്റെ വികസനസ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകുമുളയ്ക്കുന്നു. മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദ്വീപിന്റെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചതുടങ്ങി. പാതിരാമണല്‍ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ആലോചിക്കാനായി വ്യാഴാഴ്ച മൂന്നിന് കായിപ്പുറം ആസാദ് മെമ്മോറിയല്‍ സ്കൂളില്‍ യോഗം ചേരുമെന്നു പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് സി.ഡി. വിശ്വനാഥന് പറഞ്ഞു.
ആലപ്പുഴയുടെ ടൂറിസം സാധ്യതകള്‍ ഇപ്പോള്‍ കുട്ടനാട്ടിലും പുന്നമടയിലെ പുരവഞ്ചി സവാരിയിലുമായി ഒതുങ്ങുകയാണ്. ആലപ്പുഴമുതല്‍ അരൂക്കുറ്റിവരെനീളുന്ന കായല്പ്രദേശത്തിനുള്ളില് ചെറുതും വലുതുമായ 18 ഓളം ദ്വീപുകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പാതിരാമണല്‍.
വന്‍കിട പദ്ധതികള്‍ ഇല്ലെങ്കിലും സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. കരിക്ക് പാര്‍ലറുകളും വിശ്രമകേന്ദ്രങ്ങളും ലഘുഭക്ഷണശാലകളും പോലീസ് എയ്ഡ് പോസ്റ്റും ഒരുക്കിയാല്‍ കൂടുതല്‍പേരെ ആകര്‍ഷിക്കാനാകും.
നിലവില്‍ ധാരാളംപേര്‍ ദ്വീപിലെത്തുന്നുണ്ടെങ്കിലും കുടിവെള്ളംപോലും പുറത്തുനിന്നു കൊണ്ടുവരേണ്ട സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് അഞ്ചരക്കോടിയുടെ വികസനപദ്ധതിക്കു തുടക്കമിട്ടിരുന്നു. എന്നാല്‍, ഫലം കണ്ടില്ല. അന്നു നിര്‍മിച്ച നടപ്പാത മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്.
ജലഗതാഗതവകുപ്പ് മുഹമ്മ ബോട്ടുജെട്ടിയില്‍നിന്ന് പാതിരാമണല്‍ ദ്വീപിനെ ബന്ധിപ്പിച്ച് പ്രത്യേക ബോട്ടുസര്‍വീസ് നടത്തുന്നുണ്ട്. ദ്വീപിലേക്കുള്ള മുഖ്യപ്രവേശനകവാടമായ കായിപ്പുറം ജെട്ടിവരെയുണ്ടായിരുന്ന ബസ്സര്‍വീസും ഇപ്പോഴില്ല.
പാതിരാമണല്‍
ആലപ്പുഴ ജില്ലയില്‍ മുഹമ്മ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് പാതിരാമണല്‍. കണ്ടല്‍ക്കാടുകളും മറ്റു ജല സസ്യങ്ങളും കുറ്റിച്ചെടികളും ചേര്‍ന്ന് പക്ഷികളുടെ ആവാസകേന്ദ്രമായ ഈ ഭൂമിയ്ക്ക് 50 ഏക്കറോളം വിസ്തൃതിയുണ്ട്. അനന്തപത്മനാഭന് തോപ്പ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തേ സ്വകാര്യ ഭൂമിയായിരുന്നു. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. മുഹമ്മ ജെട്ടിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ പാതിരാമണലില്‍ എത്താം.
കിഴക്ക് കുമരകത്തെ ബേക്കര്‍ ബംഗ്ലാവ് ജെട്ടിയില്‍ നിന്നും ഇവിടേക്കെത്താം. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം പക്ഷി ഇനങ്ങള്‍ ഈ ദ്വീപിലും പരിസരത്തുമായി ഉളളതായി പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ പക്ഷി നിരീക്ഷകരുടെ പറുദീസയായി ദ്വീപിനെ മാറ്റിയിട്ടുണ്ട്.
ചേര്‍ത്തലയിലെ അന്ത്രപ്പേര്‍ കുടുംബത്തില്‍നിന്നു മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ദ്വീപ് മുഹമ്മ പഞ്ചായത്ത് പരിധിയിലാണ്.മുഹമ്മ കുമരകം ബോട്ടുയാത്രയ്ക്കിടയില്‍ വേമ്പനാട്ടുകായലിന്റെ നടുവിലായി ഈ ദ്വീപ് കാണാം. തലമുറകളായി ഈ ദ്വീപില്‍ താമസിച്ചിരുന്ന 13 കുടുംബങ്ങള്‍ക്ക് മുഹമ്മ പഞ്ചായത്തില്‍ പകരം സ്ഥലംനല്‍കിയാണ് ടൂറിസംപദ്ധതിക്കായി കൈമാറിയത്.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്